-
Tuesday, February 26, 2013
കൂടുമാറുന്ന കുഞ്ഞാടുകള്‍
Monday, May 23, 2011
ചരിത്ര സാക്ഷ്യമായി മൂന്നാര്‍ സിഐസ്ഐ ദേവാലയം
മൂന്നാറിലെ എലേനര്‍ ഇസബെല്‍ മേയുടെ കല്ലറയും സിഎസ്ഐ പള്ളിയും
മൂന്നാറില്‍ കെട്ടിടങ്ങള്‍ ഉയരുകയും നഗരത്തിന്റെ പരിവേഷം കൈവരിക്കുകയും ചെയ്തെങ്കിലും ഇന്നും മാറ്റമില്ലാതെ ചരിത്രത്തിന്റെ സ്പന്ദനവുമായി നില്‍ക്കുന്ന ചില ഘടകങ്ങള്‍ അവിടെയുണ്ട്. അതാണ് നമ്മെ വീണ്ടും വീണ്ടും മൂന്നാറിലേക്ക് പോകാന്‍ പ്രേരിപ്പിക്കുന്നത്. മൂന്നാറില്‍ പഴമയുടെ ഗന്ധം നിറഞ്ഞു നില്‍ക്കുന്ന ഒന്നാണ് അവിടത്തെ പുരാതനമായ സിഎസ്ഐ പള്ളിയും സെമിത്തേരിയും. കേരളത്തില്‍ തന്നെ പള്ളിയുണ്ടാകുന്നതിനു മുന്‍പ് സെമിത്തേരിയുണ്ടായ ആദ്യത്തെ പള്ളികൂടിയാണ് മൂന്നാറിലെ സിഎസ്ഐ ദേവാലയം. സ്കോട്ടിഷ് മാതൃകയില്‍ മാതൃകയില്‍ നിര്‍മിക്കപ്പെട്ട പള്ളിയുടെ നൂറാം വാര്‍ഷികം കഴിഞ്ഞദിവസമാണ് ആഘോഷിച്ചത്. മൂന്നാര്‍ ടൗണില്‍ നിന്ന് ഏതാനും മീറ്റര്‍ മാത്രം അകലെയായാണ് മൂന്നാര്‍ സിഎസ്ഐ പള്ളി സ്ഥിതിചെയ്യുന്നത്. മുന്‍പ് ഇംഗ്ലീഷില്‍ മാത്രമാണ് പ്രര്‍ഥനകള്‍ നടന്നിരുന്നതെങ്കില്‍ ഇപ്പോള്‍ മലയാളത്തിലും തമിഴിലുമുണ്ട്.പുരാതനമായ നിരവധി വസ്തുക്കള്‍ പള്ളിയിലുണ്ട്. പഴയകാലത്തെ ബൈബിളും പിയോനോയും ചുവരിരിലെ ചിത്രങ്ങളുമെല്ലാം പോയകാലത്തിന്റെ സ്മരണകളാണ്.
മൂന്നാറിലെ തേയിലത്തോട്ടത്തിന്റെ മാനേജരായിരുന്ന ഹെന്റി മാന്‍ നൈറ്റിനൊപ്പം താമസിക്കാനെത്തിയതായിരുന്നു ഭാര്യയായ എലേനര്‍ ഇസൂെല് മേ. മൂന്നാറില്‍ ചുറ്റിക്കറങ്ങാനെത്തിയ ഇസബെലും ഭര്ത്താലവും ഇന്നു പള്ളിയിരിക്കുന്ന കുന്നിന് മുകളിലെത്തി. അവിടെവച്ച് താന്‍ മരിച്ചാല്‍ തന്നെ ഇവിടെ അടക്കണമെന്നു എലേനര്‍ പറഞ്ഞു.കോളറ ബാധിച്ച് അടുത്ത ദിവസം എലേനര്‍ മരിച്ചു. ഇസെബലിന്റെ ആഗ്രഹപ്രകാരം അവരെ കുന്നിന്മുകളില് സംസ്കരിച്ചു. 1894 ഡിസംബര്‍ 23 നായിരുന്നു ഇത്.പിന്നീട് 20 വര്‍ഷത്തിനു ശേഷം 1910 ലാണ് ഇവിടെ പള്ളിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. 1911 ല്‍ നിര്‍മാണം പൂര്‍ത്തിയായി. പൂര്‍ണമായും കരിങ്കല്ലില്‍ നിര്‍മിച്ചിരിക്കുന്ന ദേവാലയം സന്ദര്‍ശിക്കാന്‍ നിരവധിപ്പേരാണ് എത്തുന്നത്. കുന്നിന് മുകളിലെ സെമിത്തേരിയിലുള്ള എലേനറിന്റെ കല്ലറയും ഇന്നും നിലനില്‍ക്കുന്നുണ്ട്. ചെറിയ ചില കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും കല്ലറയില്‍ എലേനറിന്റെ പേരു തെളിഞ്ഞു കാണാം. മൂന്നാറില്‍ പോകുമ്പോള്‍ സിഎസ്ഐ പള്ളിയും എലേനറിന്റെ ശവകുടീരവും കാണാന്‍ മറക്കരുത്. കാരണം അതു നിങ്ങള്‍ക്കു പറഞ്ഞു തരിക ഒരു കാലത്തിന്റെ ചരിത്രമാണ്.
Friday, April 29, 2011
വീണ്ടും കണ്ണകിയുടെ മടിത്തട്ടില്‍
സമുദ്രനിരപ്പില്‍നിന്നു 4400 അടി ഉയരത്തില്‍ കേരള തമിഴ്നാട് അതിര്‍ത്തിയില്‍ തേക്കടി വനത്തിനുള്ളിലെ കുന്നിന് മുകളില്‍ സ്ഥിതി ചെയ്യുന്ന മംഗളാദേവി ക്ഷേത്രത്തിലേക്ക് ഒരിക്കല്‍ക്കൂടി. പതിവിനു വിപരീതമായി ഇത്തവണ ക്ഷേത്രത്തിലേക്കുള്ള യാത്ര നടന്നായിരുന്നു. കൊടുംവെയിലില്‍ വനത്തിലൂടെയുള്ള യാത്രം അല്‍പ്പം ദുഷ്കരമായിരുന്നുെവങ്കിലും കൂട്ടുകാരോടൊപ്പമുള്ള യാത്രയായതിനാല്‍ തളര്‍ന്നില്ല. പുല്ലുമേടു ദുരന്തത്തിനു ശേഷം മൂന്നുമാസം കഴിഞ്ഞു നടന്ന ഉത്സവമായതിനാല്‍ പോലീസും വനം വകുപ്പും മറ്റു സര്‍ക്കാര്‍ വകുപ്പുകളുമെല്ലാം കര്‍ശന പരിശോധന നടത്തിയാണ് തീര്‍ഥാടകരെ ക്ഷേത്രത്തിലേയ്ക്കു കടത്തിവിട്ടത്. പ്ലാസ്റ്റിക് പൂര്‍ണമായും നിരോധിച്ച് മെറ്റല്‍ ഡിറ്റക്ടറിലൂടെയായിരുന്നു സഞ്ചാരികള്‍ക്കു പ്രവേശനം. വര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന ഉത്സവദിവസം മംഗളേദേവിയിലേക്കുള്ള സഞ്ചാരികളെയും കാത്ത് ട്രിപ്പു ജീപ്പുകളുടെ നീണ്ടനിരതന്നെ പ്രവേശന കവാടമായ കുമളിയിലുണ്ടായിരുന്നു. ക്ഷേത്രത്തിലേയ്ക്കുള്ള യാത്രയ്ക്കു 50 രൂപയും തിരിച്ചുള്ള യാത്രയ്ക്ക് 40 രൂപയുമായിരുന്നു നിരക്ക്. വര്‍ഷത്തിലൊരിക്കല്‍മാത്രം വാഹനങ്ങള്‍ കടന്നുപോകുന്നതിനാലും വനത്തിലൂടെയുള്ള പാതയുമായതിനാല്‍ ജീപ്പുകള്‍ ഒഴികെയുള്ള വാഹനങ്ങള്ക്കൊന്നുതന്നെ ക്ഷേത്രത്തിലേക്കുള്ള പാതയിലൂടെ കടന്നുപോകാനാവില്ല. ഇത്തവണ എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കിയ വാഹനങ്ങള്‍ മാത്രമാണ് മംഗളാദേവിയിലേക്കു സഞ്ചാരികളെ കൊണ്ടുപോയത്.
ഭര്‍ത്താവു നഷ്ടപ്പെട്ടു പാണ്ഡ്യരാജധാനിയില്‍ നിരാലംബയയായി നില്‍ക്കുന്ന കണ്ണകിയെ ഓര്‍മിപ്പിച്ചു തകര്‍ന്ന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍. കേരളത്തില്‍ ഏറ്റവുംകൂടുതല്‍ സഞ്ചാരികളെത്തുന്ന കേന്ദ്രമായ തേക്കടിക്കടുത്തുള്ള കുമളിയില്‍ നിന്നു 14 കിലോമീറ്റര്‍ദൂരം വനത്തിലൂടെ സഞ്ചരിച്ചാല്‍ മംഗളാദേവി ക്ഷേത്രത്തിലെത്താം. ഇനി കണ്ണകിയുടെ ചരിത്രത്തിലേക്ക്... എക്കാലത്തും കേള്‍വികേട്ട ഏറ്റവും ഉത്തമമമായ ഭരണം നിലനിന്നിരുന്ന രാജ്യമായിരുന്നു കാവേരി പൂംപട്ടണം. അവിടത്തെ പ്രശസ്തനായ രാജാവു കരിംകാല ചോളന്റെ മകനായിരുന്നു കോവലന്. നാട്ടിലെ ഏറ്റവും സൗന്ദര്യവും കോമളത്വവും നിറഞ്ഞ കോവലന് വിവാഹം ചെയ്തത് കാവേരി പൂംപട്ടണത്തിലെ പ്രശസ്തനായ വ്യാപാരിയുടെ മകള്‍ കണ്ണകിയെ. എന്നാല്‍ ഈ സന്തോഷം അധികകാലം നീണ്ടുനിന്നില്ല കൊട്ടാരത്തിലെ സൗന്ദര്യധാമവും നര്‍ത്തകിയുമായ മാധവിയെന്ന പെണ്ണിന്റെ നൃത്തത്തില്‍ തല്‍പ്പരനായ കോവലന് ഒടുവില്‍ അവളെ വിവാഹം ചെയ്‌തു. കുറേക്കാലത്തിനുശേഷം സമ്പത്തെല്ലാം നഷ്ടപ്പെട്ട കോവലന് പശ്ചാത്താപവിവശനായി കണഅണകിയുടെ അടുത്തു മടങ്ങിയെത്തി.തിരികെയെത്തിയ കോവലനെ കണ്ണകി നിറഞ്ഞ സ്നേഹത്തോടെ സ്വീകരിച്ചു. സമ്പത്തെല്ലാം നഷ്ടപ്പെട്ടതിനാല്‍ തുടര്‍ന്നുള്ള ജീവിതമാര്‍ഗത്തിനായി എന്തെങ്കിലും കച്ചവടം തുടങ്ങുന്നതിനായി കോവലനും കണ്ണകിയും തീരുമാനിച്ചു.ഇതിനായി കണ്ണകിയുടെ ഒരു ചിലമ്പുവില്‍ക്കാന്‍ ഇരുവരും തീരുമാനിച്ചു. ചിലമ്പു വില്ക്കാന് കോവലന് നഗരത്തിലേയ.്ക്കു തിരിച്ചതും പാണ്ഡ്യരാജ്ഞിയുടെ ഒരു ചിലമ്പു മോഷണം പോയതും ഒരേ കാലത്തായിരുന്നു. രാജ്ഞിയുടെ ചിലമ്പു മോഷ്ടിച്ച തട്ടാന്റെ അടുത്താണ് കോവലനും ചിലമ്പു വില്ക്കാനെത്തിയത്. ഇതോടെ താന്‍ മോഷ്ടിച്ച ചിലമ്പിന്റെ കുറ്റം കോവലന്റെ തലയില്‍ കെട്ടിവയ്ക്കാമെന്നു കൗശലക്കാരനായ തട്ടാന്‍ കണക്കുകൂട്ടി. ഇതനുസരിച്ച് കോവലന്റെ കൈയില്‍നിന്ന് തന്ത്രത്തില്‍ ചിലമ്പുവാങ്ങിയ തട്ടാന്‍ ഇത് പാണ്ഡ്യരാജാവിന്റെ അടുത്തെത്തിച്ചു. കോപംപൂണ്ട രാജാവ് കോവലനെ വധിച്ചു.
വിവരമറിഞ്ഞ് ആദ്യം കരഞ്ഞുതളര്ന്നെത്തിയ കണ്ണകി പിന്നീടു കോപിഷ്ടയായി.സത്യസന്ധനും ധര്‍മിഷ്ടനുമായ തന്റെ ഭര്‍ത്താവിനെ വധിച്ചവരോടു പ്രതികാരം ചെയ്യുമെന്ന് കണ്ണകി ഉഗ്രശപഥമെടുത്തു. രാജാവിന്റെ കൊട്ടാരത്തിലെത്തിയ കണ്ണകി തന്റെ ഭര്‍ത്താവ് നിരപരാധിയാണെന്നു രാജാവിനെ ബോധ്യപ്പെടുത്തി. കണ്ണകിയുടെയും കോവിലന്റെയും സത്യസന്ധത തിരിച്ചറിഞ്ഞ തനിക്കുപറ്റിയ തെറ്റോര്‍ത്ത് അപ്പോള്‍ത്തന്നെ ഹൃദയംപൊട്ടി മരിച്ചു.എന്നാല്‍ ഇതുകൊണ്ടും തന്റെ കോപം ശമിക്കാത്ത കണ്ണകി ഉച്ചത്തില്‍ ശാപവാക്കുകളുരുവിട്ടുകൊണ്ട് തന്റെ ഇടത്തേമുല പറിച്ചെറിഞ്ഞു. തുടര്‍ന്നു നഗരം മുഴുവന്‍ അലഞ്ഞു നടന്നു.പിന്നീടുണ്ടായ അവളുടെ കോപാഗ്നിയില്‍ മധുരാനഗരം മുഴുവന്‍ കത്തിച്ചാമ്പലായിത്തീര്ന്നു. പിന്നീടു ജലപാനം പോലുമില്ലാതെ അലഞ്ഞുനടന്ന കണ്ണകി പതിനാറു ദിവസങ്ങള്‍ക്കുശേഷം ഇന്നത്തെ ചോളരാജ്യത്തിന്റെ തലസ്ഥാനവും ഇപ്പോഴത്തെ മംഗളാദേവി ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലവുമായ കുന്നിന്റെ മുകളിലെത്തി.അവിടെ ഒരു വേങ്ങമരച്ചുവട്ടില്‍ തളര്‍ന്നിരുന്ന കണ്ണകിയുടെ ചാരിത്ര്യശുദ്ധിയിലും ഭര്തൃസ്നേഹത്തിലും സത്യസന്ധതയിലംു സംപ്രീതരായ ദേവന്മാര് കണ്ണകിയെ കോവിലനോടൊപ്പം ഒരു രഥത്തിലെത്തി സ്വര്‍ഗത്തിലേക്കു സംവഹിച്ചു. ഇതിനു സാക്ഷികളായ മലങ്കുറവന്മാരാകട്ടെ അന്നുമുതല്‍ കണ്ണകിയെ തങ്ങളുടെ ദേവിയായി ആരാധിച്ചു തുടങ്ങി.പിന്നീട് ഈ വിവരമാറിഞ്ഞ ചേരരാജാവായ ചേരന് ചെങ്കുട്ടുവന് ഇവിടെ ഒരു ക്ഷേത്രം നിര്‍മിക്കുകയായിരുന്നു. 750 ലധികം വര്‍ഷങ്ങള്‍ക്കു മുന്‍പ് നിര്‍മിച്ച ഈ ക്ഷേത്രം ഇപ്പോള്‍ നശിച്ചനിലയിലാണ്. മുന്‍കാലങ്ങളില്‍ ഇവിടേക്ക് പ്രവേശനത്തിനു നിയന്ത്രണങ്ങളില്ലായിരുന്നു. എന്നാല്‍ പിന്നീട് തമിഴ്നാട് ക്ഷേത്രത്തിന്റെ പേരില്‍ അവകാശം ഉന്നയിച്ചതോടെയാണ് ഇവിടേക്കുള്ള പ്രവേശനം നിരോധിച്ചത്.ഇപ്പോള്‍ എല്ലാവര്‍ഷവും ചൈത്രമാസത്തിലെ പൗര്‍ണമി നാളിലാണ് ക്ഷേത്രത്തില്‍ ഉത്സവം നടത്തുന്നത്. പൂണമായും കരിങ്കല്ലില്‍ നിര്‍മിച്ചിരിക്കുന്ന ക്ഷേത്രത്തിന്റെ ചിലഭാഗങ്ങളില്‍ തമിഴില്‍ ചില അക്ഷരങ്ങളും രൂപങ്ങളും വ്യാളിയുടെയും മറ്റും രൂപങ്ങളും കൊത്തിവച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ സമീപത്തുനിന്നും തമിഴ്‌നാട്ടിലെ മധുരയിലുള്ള മീനാക്ഷി ക്ഷേത്രത്തിലേയ്ക്ക് ഒരു തുരങ്കം നിര്‍മിച്ചിട്ടുണ്ടെന്നും കരുതപ്പെടുന്നു. കൂടാതെ ക്ഷേത്രത്തിനു സമീപത്തായി കാണപ്പെടുന്ന വറ്റാത്ത കുളവും തമിഴ്നാട്ടിലേക്കു തുറന്നിരിക്കുന്ന ശ്രീകോവിലുകളുമെല്ലാം ഭക്തരുടെ വിശ്വാസങ്ങളെ ഊട്ടിയുറപ്പിക്കുന്നതാണ്. ചിലപ്പതികാര കഥകളിലെ മംഗളാദേവിയുടെ കഥ എന്തായാലും കേരളത്തിലും തമിഴ്നാട്ടിലുമുള്ള ഭക്തര്‍ക്കിടയില്‍ കണ്ണകി അഭീഷ്ടദായികയായ ദേവിയാണ്. ഭര്‍തൃസ്നേഹവും അചഞ്ചലമായ വിശ്വാസവുമാണ് സ്ത്രീകളുടെ അഭീഷ്ടദായികയായി കണ്ണകി മാറാന്‍ കാരണം.
Monday, August 16, 2010
പാമ്പുകള്‍ക്കു മുരുകനുണ്ട്
മൃഗങ്ങളോടുള്ള സ്‌നേഹം നിമിത്തം പാമ്പുപിടിത്തം ഹോബിയാക്കിയ കൊല്ലം സ്വദേശി മുരുകനെ പരിചയപ്പെടാം.
കഴിഞ്ഞ മാര്‍ച്ച് മാസത്തിലെ ഒരു രാത്രി. }നിര്‍ത്താതെ മണിമുഴക്കിയ ഫോണ്‍ ഉറക്കച്ചടവോടെയാണ് മുരുകന്‍ എടുത്തത്. മറുവശത്തു }നിന്നു പരിഭ്രാന്തമായ സ്വരം: ചിറ്റാറിലുള്ള ഒരു വീടിനു സമീപത്ത് ഒരു രാജവെമ്പാല. എത്രയും പെട്ടെന്ന് അവിടെയെത്തി അതിനെ} പിടികൂടണം. പരിസരത്ത് വേറെ പാമ്പുകളുണ്ടോയെന്നറിയില്ല. വീട്ടുകാരും }നാട്ടുകാരും ആകെ ഭയന്നിരിക്കുകയാണ്. പാമ്പിനെക്കണ്ടതിനാല്‍ വീട്ടില്‍}നിന്ന് ആളുകളെ ഒഴിപ്പിച്ചിരിക്കുകയാണ്. പെട്ടെന്ന് എത്തണം.- ഒറ്റ ശ്വാസത്തിലാണു വനംവകുപ്പു ജീവനക്കാരന്‍ കാര്യം പറഞ്ഞു }നിര്‍ത്തിയത്.
ഉറക്കത്തിന്റെ ആലസ്യത്തില്‍ ആദ്യം കാര്യത്തിന്റെ ഗൗരവം വേണ്ടത്ര മനസിലായില്ലെങ്കിലും }നി മിഷങ്ങള്‍ക്കുള്ളില്‍ മുരുകന്‍ സംഗതിയുടെ വലുപ്പം ഉള്‍ക്കൊണ്ടു. ഇതുവെറും മൂര്‍ഖനല്ല, രാജവെമ്പാലയാണ്. ഉടന്‍തന്നെ കൂട്ടുകാരെയും കൂട്ടി വാഹനം സംഘടിപ്പിച്ചു കൊല്ലത്തു }നിന്നു പത്തനംതിട്ട ജില്ലയിലെ ചിറ്റാറിലേക്ക്.
വെളുപ്പിനു മൂന്നുമണിയോടെ ചിറ്റാറിലുള്ള വീട്ടിലെത്തി. ഒരു കല്ലിന്റെ പൊത്തിനുള്ളില്‍ കയറിയിരിക്കുന്ന പാമ്പിന്റെ വാല്‍ പ്രത്യേക ഉപകരണം ഉപയോഗിച്ചു ലോക്ക് ചെയ്‌ത ശേഷം വലിച്ചെടുക്കാനുള്ള ശ്രമം തുടങ്ങി. പെട്ടെന്നൊരു സംശയം. സഹായിയായെത്തിയ കൂട്ടുകാരനോട് വെളിച്ചം അല്‌പം കൂടി അടുത്തുകാട്ടാന്‍ ആവശ്യപ്പെട്ടു. വെളിച്ചം അടുപ്പിച്ചതും മുരുകന്‍ ഞെട്ടിപ്പോയി. ഒന്നിനു പകരം രണ്ടു പാമ്പുകള്‍. വാലാണെന്നു കരുതി പിടിച്ചു വലിക്കാന്‍ ഒരുങ്ങിയതു മറ്റൊരു രാജവെമ്പാലയുടെ തലയിലായിരുന്നു. തൊട്ടിരുന്നെങ്കില്‍ വിഷപ്പാമ്പുകളിലെ രാജാവിന്റെ കടിയേറ്റേനേ}.
സൂര്യനുദിക്കാറായപ്പോഴേക്കും മുരുകന്‍ പതിനഞ്ചടിയോളം }നീളംവരുന്ന ഭീമാകാരന്മാരായ രാജവെമ്പാലകള്‍ രണ്ടിനെയും പിടികൂടി ഓരോന്നിനെയായി ചാക്കിലാക്കി. അപ്പോഴാണു }നാട്ടുകാരുടെയും, ഫയര്‍ഫോഴ്‌സ്-പോലീസ് -വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും ശ്വാസം നേരേ വീണത്. }നാട്ടുകാര്‍ ആശ്വാസ }നിശ്വാസം പൊഴിക്കുമ്പോള്‍ മുരുകന്‍ ഒരു പാഠം സ്വയം മനസില്‍ ഉറപ്പിക്കുകയായിരുന്നു: ഇരട്ടി സൂക്ഷ്‌മതയോടെയല്ലാതെ രാജവെമ്പാലയെപ്പോലെയൊരു പാമ്പിനെ} കൈകാര്യം ചെയ്യരുത്.
കൊല്ലം സ്വദേശിയായ മുരുകന്റെ ജീവിതത്തില്‍ പാമ്പുകളും പാമ്പുപിടിത്തവുമൊക്കെ അനുദിന}കാര്യങ്ങള്‍മാത്രം. കേരളത്തിലുടനീളമുള്ള വിവിധ സ്ഥലങ്ങളിലെ വീടുകളില്‍ }നിന്നും പറമ്പുകളില്‍ }നിന്നും പാമ്പുകളെ പിടികൂടി വനത്തില്‍ കൊണ്ടുചെന്നുവിടുന്ന മൃഗസ്‌േനഹിയായ യുവാവ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ }നിന്ന് ആയിരക്കണക്കിനു വിഷപ്പാമ്പുകളെയാണ് മുരുകന്‍ പിടികൂടി വിവിധ വനങ്ങളില്‍കൊണ്ടുപോയി വിട്ടിട്ടുള്ളത്. പാമ്പെന്നു കേള്‍ക്കുമ്പോള്‍ത്തന്നെ ജീവനും കൊണ്ടോടുന്ന മലയാളികള്‍ക്കു മുന്നിലാണു മുരുകന്‍ തന്റെ തോട്ടിയും വൈദഗ്‌ധ്യവും ധൈര്യവും കൈമുതലാക്കി ചേരമുതല്‍ രാജവെമ്പാലവരെയുള്ള പാമ്പുകളെ വരുതിയിലാക്കുന്നത്.
}നാട്ടുകാര്‍ തല്ലിക്കൊല്ലാന്‍ സാധ്യതയുള്ള പാമ്പുകളെ പിടിച്ചെടുത്തു വനത്തില്‍ കൊണ്ടുപോയി വിടുന്നതിലൂടെ അവയുടെ ജീവന്‍ രക്ഷിക്കുകയാണ് മുരുകന്‍ ചെയ്യുന്നത്. സ്‌നേഹം }ിറഞ്ഞ കൈകളോടെയാണു മുരുകന്‍ പാമ്പുകളെ പിടിക്കുന്നതെന്നര്‍ഥം.
മുരുകന്റെ പാമ്പു സ്‌േനഹത്തിന്റെയും പാമ്പുപിടിത്തത്തിന്റെയും ഇരുപതാംവാര്‍ഷികമാണിത്. പതിനാറാമത്തെ വയസിലാണ് പാമ്പുകളെ പിടികൂടാന്‍ തുടങ്ങിയത്. കൂട്ടുകാരോടൊത്തു കളിക്കുമ്പോള്‍ മൈതാനത്തു സ്ഥിരമായി ശല്യമായിരുന്ന ചേരകളെ ഒഴിവാക്കാനായി തുടങ്ങിയതായിരുന്നു ഈ പരിപാടി. കൂട്ടുകാര്‍ ചേര്‍ന്ന് ചേരകളെ തല്ലിക്കൊല്ലാന്‍ തുടങ്ങിയപ്പോള്‍ മുരുകനാണ് ഇവയെ പിടികൂടി മറ്റെവിടെയെങ്കിലും കൊണ്ടുപോയി കളയാമെന്ന }നിര്‍ദേശം വച്ചത്. പക്ഷേ ആര് അതിനു തയാറാവും? ഒടുവില്‍ മുരുകന്‍ തന്നെ മുന്നോട്ടു വന്നു. കവട്ടക്കമ്പുപയോഗിച്ചു ചേരയെ വാലില്‍ പിടിച്ച് ചാക്കിലാക്കി അകലെ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു ആദ്യ പരിപാടി. ആദ്യമൊന്നും വിഷപ്പാമ്പുകളെ പിടിച്ചിരുന്നില്ല. പിന്നീടാണ് അവയെയും പിടിക്കാന്‍ തുടങ്ങിയത്.
ട്രെയിന്‍ ഡ്രൈവറായിരുന്ന അച്ഛന്‍ കൃഷണന്‍കുട്ടിക്കും പരേതയായ മാതാവു ചെല്ലമ്മയ്‌ക്കും മകന്റെ പാമ്പുപിടിത്ത പരിപാടിയോട് അല്‌പം പോലും അനുഭാവമു|ായിരുന്നില്ല. എന്തിനീ അപകടംപിടിച്ച പണി? വീട്ടുകാര്‍ എതിര്‍ത്തെങ്കിലും മുരുകന്‍ പാമ്പു പിടിത്തം തുടര്‍ന്നുകൊണ്ടിരുന്നു.
പിന്നീട് അടുത്ത പ്രദേശത്ത് എവിടെയങ്കിലും ആരെങ്കിലും പാമ്പിനെ} കണ്ടാലുടന്‍ മുരുകനെ വിളിക്കാന്‍ തുടങ്ങി. കൂടുതലും വനംവകുപ്പുകാരാണു മുരുകന്റെ സഹായം തേടിയത്.
പിന്നീടു ദൂരസ്ഥലങ്ങളില്‍}നിന്നുപോലും പാമ്പുകളെ പിടിക്കാന്‍ മുരുകെനത്തിരക്കി ആളുകളോ ഫോണ്‍ കോളുകളോ എത്തിത്തുടങ്ങി. പോലീസും ഫോറസ്റ്റുകാരും }നാട്ടുകാരുമൊക്കെ. ആദ്യം കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മാത്രമായി പാമ്പു പിടിത്തം ഒതുങ്ങിയിരുന്നെങ്കില്‍ പിന്നീട് മറ്റു ജില്ലകളില്‍ }നിന്നും സഹായാഭ്യര്‍ഥനകള്‍ എത്തുകയും മുരുകന്‍ അവ സ്വീകരിക്കുകയും ചെയ്യാന്‍ തുടങ്ങി.
ഇപ്പോള്‍ ദിവസവും ഒന്നിലധികം പാമ്പുകളെ തെക്കന്‍കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍}നിന്നായി മുരുകന്‍ പിടിക്കുന്നുണ്ട് അഞ്ചിലധികം പാമ്പുകളെ പിടിക്കുന്ന ദിവസങ്ങളുമുണ്ട്. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ }നിര്‍ദേശപ്രകാരം മാത്രമാണ് ഇപ്പോള്‍ പാമ്പുകളെ പിടികൂടുന്നത്. വനത്തോടു ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളിലാണ് പാമ്പുകളുടെ ശല്യം കൂടുതല്‍ അനുഭവപ്പെടുന്നത്.
പിടികൂടുന്ന പാമ്പുകളെ ഫോറസ്റ്റ് സ്‌റ്റേഷനില്‍ പാമ്പിന്റെ ഇനവും വിവരവും രേഖപ്പെടുത്തിയശേഷം ഉദ്യോഗസ്ഥര്‍ക്കു കൈമാറുകയാണു പതിവ്. പാമ്പി}െ വനത്തിനുള്ളില്‍ കൊണ്ടുപോയി തുറന്നുവിടാനും മുരുകന്റെ സഹായം വേണം. പാമ്പുകളെ കൈകാര്യം ചെയ്യാന്‍ മിക്ക വനംവകുപ്പു ജീവനക്കാര്‍ക്കും പേടിയാണ്.
അറ്റത്തു കൊളുത്തുള്ള കമ്പിയുമായാണ് വീടിനുള്ളിലും കിണറുകളിലും മറ്റും }നിന്നു മുരുകന്‍ പാമ്പുകളെ പിടികൂടുന്നത്. ഇപ്പോള്‍ ഇതിനായുള്ള പുതിയൊരു ഉപകരണവും മുരുകന്‍ വാങ്ങിയിട്ടുണ്ട് എങ്കിലും സാധാരണ ഓപ്പറേഷനുകള്‍ക്കെല്ലാം ഉപയോഗിക്കുന്നതു കമ്പിക്കൊളുത്തുമാത്രം.
പണത്തിനുവേണ്ടിയാണു മുരുകന്‍ പാമ്പുപിടിത്ത പരിപാടിയുമായി }നടക്കുന്നതെന്ന് ധരിക്കരുത്. പാമ്പുകളെ പിടിച്ചശേഷം മടങ്ങുമ്പോള്‍ വണ്ടിക്കൂലി വാങ്ങും, അത്രമാത്രം. ജീവിതായോധനത്തിനുള്ള മാര്‍ഗം വാഹനങ്ങളുടെ മറിച്ചുവില്‌പനയും മറ്റുമാണ്. ഒരു പാമ്പിനെപ്പോലും കൊല്ലാതെ രക്ഷിക്കണമെന്നാണു തന്റെ ആഗ്രഹമെന്നും അതിനുവേണ്ടിയാണു തൊഴിലിന്റെ തിരക്കുകള്‍ക്കിടയിലും തന്റെ ഈ പെടാപ്പാടെന്നും പറയുമ്പോള്‍ മുരുകന്റെ മുഖത്തു സംതൃപ്‌തി. അധികമാരും ചെയ്യാന്‍ ധൈര്യപ്പെടാത്ത ഒരു }നന്മയുടെ പ്രകാശം.
മുരുകന്‍ കമ്പിക്കൊളുത്തുമായി വീട്ടില്‍ }നിന്നിറങ്ങുമ്പോള്‍ }നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും കുശലാേന്വഷണം എപ്പോള്‍ പാമ്പിെനയും കൊണ്ടു വരുമെന്നാണ്. അവര്‍ക്കറിയാം മുരുകന്‍ തിരികെ വരുമ്പോള്‍ രണ്ടോ മൂന്നാ മൂര്‍ഖേനാ അണലിയോ വെള്ളിക്കെട്ടേനാ ശംഖുവരയനെയോ ചാക്കിലുണ്ടാവുമെന്ന്. വനത്തില്‍ പാമ്പുകളെ വിട്ടയയ്‌ക്കുന്നതിനു മുന്‍പ് മിക്കവാറും മുരുകന്റെ വീട്ടില്‍ ചാക്കിനുള്ളിലായിരിക്കും പാമ്പുകളുടെ താമസം.
പോലീസ് സ്റ്റേഷനിലോ കോടതി മുറിക്കുള്ളിലോ പാമ്പുകയറിയാലും കസ്റ്റഡിയിലെടുക്കാന്‍ മുരുകന്‍ തന്നെ വേണം മിക്കപ്പോഴും. കൊട്ടാരക്കര സബ് കോടതിയില്‍ }നിന്നു മുരുകന്‍ രണ്ടു കാട്ടുപാമ്പുകളെ പിടികൂടി. കോടതിയിലെ സ്റ്റാഫ് റൂമില്‍ ഫോട്ടോസ്‌റ്റാറ്റ് മെഷീനടിയില്‍ ഒളിച്ചിരിക്കുകയായിരുന്നു പാമ്പുകള്‍.
പാമ്പു പിടിത്തം അത്ര എളുപ്പമുള്ള ജോലിയാണെന്ന് ആരും കരുതരുതെന്നു മുരുകന്‍ പറയുന്നു. വളരെയധികം അപകടം }നിറഞ്ഞ പരിപാടിയാണിത്. രാജവെമ്പാലകളെയും മറ്റും പിടികൂടുമ്പോള്‍ ഒരു }നിമിഷം ശ്രദ്ധയൊന്നു പതറിയാല്‍ കടി ഉറപ്പാണ്.
പാമ്പുകളെപ്പറ്റി അറിയാത്തവര്‍ യാതൊരു കാരണവശാലും പാമ്പുകളെ പിടിക്കാന്‍ ശ്രമിക്കരുത്. അങ്ങെനെയുള്ള ശ്രമം അപകടം ക്ഷണിച്ചുവരുത്തലാണെന്നു മുരുകന്‍ ഓര്‍മിപ്പിക്കുന്നു.
ഒരിക്കല്‍ കൊട്ടിയത്തെ ഒരു മതിലിനു സമീപത്തുള്ള കല്‍ക്കെട്ടില്‍ }നിന്നു രണ്ടു മൂര്‍ഖന്‍ പാമ്പുകളെ പിടികൂടുമ്പോള്‍ ഭാഗ്യം കൊണ്ടാണു മുരുകന്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. മണിക്കൂറുകളെടുത്തു കല്‍ക്കെട്ടു പൊളിച്ചെത്തിയപ്പോള്‍ ചെറിയൊരു പൊത്തിനുള്ളിലാണു രണ്ടു പാമ്പുകളുമെന്നുകണ്ടു. സാധാരണയായി പൊത്തില്‍ }നിന്നു പാമ്പുകളെ കൈകൊണ്ടു വലിച്ചെടുക്കുകയാണു ചെയ്യുന്നത്. എന്നാല്‍ ഇവിടെ അങ്ങിനെ} ചെയ്‌താല്‍ കടിയേല്‍ക്കും. മുരുകന്‍ അന്ന് പ്രത്യേക ഉപകരണം ഉപയോഗിച്ചാണ് പാമ്പുകളെ വലിച്ചെടുത്തത്.
ആയിരക്കണക്കിനു പാമ്പുകളെ പിടിച്ചിട്ടുള്ള മുരുകന് ഒരിക്കല്‍ പാമ്പിന്റെ കടിയേറ്റിട്ടുണ്ട്. ഒരു അണലിയുടെ തല കൈയില്‍ മുറുകെ പിടിച്ചിരിക്കുകയായിരുന്നു. ഇടയ്‌ക്കു കൈ ഒന്നയഞ്ഞപ്പോള്‍ തക്കം മുതലാക്കി പാമ്പ് ആക്രമിക്കുകയായിരുന്നു. ഇടതുകൈയുടെ }നടുവിരലിലാണു കടിയേറ്റത്. ഉടന്‍തന്നെ കൈവിരല്‍ മുറിച്ച് രക്തം ഒഴുക്കിക്കളഞ്ഞശേഷം ആശുപത്രിയില്‍ അഡ്‌മിറ്റാകുകയായിരുന്നു. ഒരു ദിവസം }നിരീക്ഷണത്തില്‍ കഴിഞ്ഞ് അപകടമില്ലെന്നു കണ്ട|ശേഷമാണ് ആശുപത്രി വിട്ടത്.
മുരുകന്റെ മൃഗങ്ങളോടുള്ള സ്‌നേഹം പാമ്പുകളില്‍ മാത്രം ഒതുങ്ങി}നില്‍ക്കുന്നില്ല. പുലി, ആന} തുടങ്ങി ഏതുമൃഗത്തെയും രക്ഷിക്കാന്‍ തനിക്കാവുന്നതു ചെയ്യുമെന്നാണു ഈ യുവാവിന്റെ തീരുമാനം. കോതമംഗലത്തു }നിന്ന് മയക്കുവെടി വയ്‌ക്കാതെ വല ഉപയോഗിച്ച് പുലിയെ പിടികൂടിയത് എടുത്തുപറയേണ്ടതുണ്ട്. പത്തനംതിട്ടയിലും മറ്റ് ചില സ്ഥലങ്ങളിലും ആ}കള്‍ ഇടഞ്ഞപ്പോള്‍ മുരുകനും കൂട്ടുകാരും എത്തി അവയെ മെരുക്കിയ സംഭവങ്ങളുമുണ്ട്.
കൊല്ലം പട്ടത്താനം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തോടനുബന്ധിച്ച് മുരുകനും കൂട്ടുകാരും ചേര്‍ന്നു കേരള ഗജപരിപാലന} സംഘം എന്ന പേരില്‍ ഒരു സന്നദ്ധ സംഘടന} രൂപീകരിച്ചിട്ടുണ്ട്. മൃഗങ്ങളെടുള്ള ക്രൂരതകള്‍, പ്രത്യേകിച്ച് ആനകളോടുള്ള ക്രൂരതകള്‍, തടയുകയാണ് സംഘടനയുടെ പ്രധാന} ഉദ്ദേശ്യം. ഷാജി പരവൂര്‍ പ്രസിഡന്റും അഡ്വ. കെ.എസ് വെളിയം രാജീവ് സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ കുട്ടന്‍,മുരളി, റോബി, വിഷ്‌ണു വി.താര, ആനന്ദ്, ലിജു, കൃഷ്‌ണകുമാര്‍, മോനി തോട്ടത്തില്‍, വിഷ്‌ണുപ്രസാദ് എന്നീ യുവാക്കളാണു പ്രധാന} പ്രവര്‍ത്തകര്‍. മുരുകന്റെയൊപ്പം പാമ്പു പിടിത്തത്തിനും മറ്റും സഹായത്തിനായി ഈ ചെറുപ്പക്കാര്‍ എപ്പോഴുമുണ്ടാകും.
കേരള ഗജ പരിപാലന} സംഘത്തിന്റെ നേതൃത്വത്തില്‍ ആനകള്‍ക്കും പാപ്പാന്‍മാര്‍ക്കുമായി അടുത്തിടെ ഒരു സൗജന്യ മെഡിക്കല്‍ ക്യാമ്പ് }നടത്തിയിരുന്നു. ധാരാളം ആനകളും പാപ്പാന്‍മാരും ക്യാമ്പില്‍ പങ്കെടുത്തു.
പാമ്പുകളെയും മറ്റും പിടിക്കാനും മൃഗങ്ങളെ രക്ഷിക്കാനും വിവിധ സ്ഥലങ്ങളില്‍ വേഗത്തിലെത്താന്‍ ഒരു ആംബുലന്‍സ് വാങ്ങുകയെന്നതാണ് മുരുകന്റെയും കൂട്ടുകാരുടെയും ഇപ്പോഴത്തെ സ്വപ്‌നം. ഇതിനുള്ള ഊര്‍ജിതമായ പ്രവര്‍ത്തനങ്ങളിലാണ് അവര്‍.
പാമ്പ് പ്രായേണ }നിരുപദ്രവകാരിയായ ജീവിയാണെന്നും അതിനെ} വെറുതേ വിട്ടേക്കുകയെന്നും മുരുകന്‍ പറയുന്നു. }നിവൃത്തിയില്ലാതെ വരുമ്പുമ്പോള്‍ മാത്രമാണു പാമ്പുകള്‍ ആക്രമിക്കാറുള്ളത്. അതും സ്വയരക്ഷയ്‌ക്കുവേണ്ടി മാത്രം.വേദനിപ്പിച്ചുവിട്ടാല്‍ പാമ്പുകള്‍ തിരികെയെത്തി പ്രതികാരം ചെയ്യുമെന്നതു വെറും കെട്ടുകഥയാണെന്നു മുരുകന്‍ പറയുന്നു.
ഇതുവരെ ഏഴുരാജവെമ്പാലകളെ മുരുകന്‍ പിടികൂടിയിട്ടണ്ട്. ഏറ്റവും കൂടുതല്‍ പിടിച്ചിട്ടുള്ള പാമ്പ് ഏതെന്ന ചോദ്യത്തിനു മൂര്‍ഖന്‍ എന്നാണ് മറുപടി .
മുരുക}െ കാണാനായി എത്തിയപ്പോള്‍ മുരുകന്‍ ഞങ്ങള്‍ക്കായി ഒരു സമ്മാനം കരുതി വച്ചിട്ടുണ്ടായിരുന്നു. അടുത്തിരുന്ന ചാക്കില്‍ രണ്ടു വലിയ മൂര്‍ഖന്‍ പാമ്പുകള്‍. പത്തിവിരിച്ചു ചീറ്റി }നില്‍ക്കുന്ന പാമ്പുകള്‍ക്കടുത്തു}നിന്നു പായാന്‍ ഞങ്ങള്‍ ശ്രമിച്ചെങ്കിലും മുരുകന്‍ അനുവദിച്ചില്ല. പത്തിവിരിച്ചു }നില്‍ക്കുന്ന പാമ്പുകളെ മുന്നില്‍ }നിര്‍ത്തി പാമ്പുകളുടെ സവിശേഷതകളെപ്പറ്റി ചെറിയൊരു ക്ലാസെടുക്കുകകൂടി ചെയ്‌തു മുരുകന്‍. തലേന്ന് ഒരു വീടിനു സമീപത്തു}നിന്നു പിടികൂടിയവയായിരുന്നു അവ. വനത്തിലേക്ക് അവയെ കൊണ്ടുപോകുന്നതിനു മുമ്പാണു ഞങ്ങള്‍ക്കവയെ കാട്ടിത്തന്നത്.
പാമ്പുപിടിത്തത്തിലൂടെ മുരുകന്‍ }നാട്ടിലെ താരമാണെങ്കിലും ഭര്‍ത്താവിന്റെ പാമ്പുപിടിത്ത പരിപാടിയോടു ഭാര്യ ലതികയ്‌ക്ക് അത്ര താത്‌പര്യമില്ല. പാമ്പുപിടിത്തത്തിന്റെ അപകടമറിയാവുന്നതുകൊണ്ടാണിതെന്നു മുരുകന്‍ പറയുന്നു. കൊല്ലത്തു റെയില്‍വേയില്‍ ജീവനക്കാരിയാണു ലതിക. മകന്‍ ജഗന്‍.
മുരുകന്റെ ഫോണ്‍ }നമ്പര്‍: 9946666158
ഫോട്ടോ ആര്‍.വി രഞ്‌ജിത്ത്
Sunday, August 8, 2010
രക്ഷിക്കാം വിലപ്പെട്ട ജീവനുകളെ -4
നമ്മുടെ }നാട്ടില്‍ ആവര്‍ത്തിക്കുന്ന കൗമാര ആത്മഹത്യകള്‍ തടയാന്‍ എന്തൊക്കെ ചെയ്യാനാവും? മാതാപിതാക്കളുടെയും അധ്യാപകരുടെയും വിവേകപൂര്‍വമായ പ്രവര്‍ത്തനങ്ങളാണ് അതിന് ആദ്യം വേണ്ടത്. ഇതു വൈകുന്തോറും }നമ്മുടെ യുവജനങ്ങള്‍ }നിസാരകാരണങ്ങള്‍ക്കു മരണത്തെ പുല്‍കുന്നതു തുടര്‍ന്നുകൊണ്ടിരിക്കും.
കേരളത്തില്‍ യുവജനങ്ങള്‍ ഏറ്റവും കൂടുതല്‍ മരിക്കുന്നത് അപകടങ്ങളിലാണ്. ആത്മഹത്യയാണ് രണ്ടാമത്തെ കാരണം. ആത്മഹത്യചെയ്യുന്ന കൗമാരക്കാരില്‍ ഭൂരിഭാഗവും അതിലേക്ക് എടുത്തുചാടുന്നത് പെട്ടെന്നുള്ള തോന്നലില്‍}നിന്നാണ്. പ്രണയ}നഷ്ടമോ പരീക്ഷയിലെ പരാജയമോ ഉണ്ടാകുമ്പോള്‍ പ്രതികാരം എന്ന}നിലയിലാണ് മിക്കവരും ആത്മഹത്യ തെരഞ്ഞെടുക്കുന്നത്. മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകളും തനിച്ചായി എന്ന ചിന്തയും പലരെയും പെട്ടെന്നു ജീവെനാടുക്കാന്‍ പ്രേരിപ്പിക്കുന്നു. ആത്മഹത്യചെയ്യുന്ന മിക്കവരും ആലോചിക്കാതെ എടുത്തുചാടുന്നവരാണ്. പെട്ടെന്നുണ്ടാകുന്ന പ്രകോപനമായിരിക്കും കാരണം. യഥാര്‍ഥ പ്രശ്‌നങ്ങളെ അപഗ്രഥിക്കാതെയുള്ള പ്രവൃത്തിയാണ് ആത്മഹത്യയെന്ന് കൊച്ചി സഹകരണ മെഡിക്കല്‍ കോളജിലെ പ്രിന്‍സിപ്പലും സൈക്യാട്രി വിഭാഗം പ്രഫസറുമായ ഡോ. റോയി ഏബ്രഹാം കള്ളിവയലില്‍ പറയുന്നു. സിനിമകളും സീരിയലുകളുമെല്ലാം ആത്മഹത്യകളെ മഹത്വവല്‍ക്കരിക്കുന്നവയാണ്. ആത്മഹത്യയ്‌ക്കു മാധ്യമങ്ങളിലൂടെ ലഭിക്കുന്ന വീരപരിവേഷം മനസിനുറപ്പില്ലാത്തവരെ ഈ വഴി തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കും.
ടെലിവിഷന്‍, ഇന്റര്‍നെറ്റ്, മൊബൈല്‍ഫോണ്‍ എന്നിവയെല്ലാം യുവജനങ്ങളെ ഏറെ ദുഷിപ്പിക്കുന്നുണ്ട് . ഒപ്പം സമൂഹവുമായുള്ള ബന്ധംകുറയ്‌ക്കുകയും ചെയ്യുന്നു. കുട്ടികളെ സ്‌പോര്‍ട്‌സ് പോലെയുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കുകയും സ്‌കൂളുകളിലും കോളജുകളിലും വായ} പ്രോത്സാഹിപ്പിക്കുകയും സൈക്യാട്രിക് കൗണ്‍സലിംഗ് ഏര്‍പ്പെടുത്തുകയും ചെയ്‌താല്‍ ആത്മഹത്യകള്‍ തടയാനാകുമെന്ന് ഡോ. റോയി ഏബ്രഹാം കള്ളിവയലില്‍ ചൂണ്ടിക്കാട്ടുന്നു.
തിരുവനന്തപുരം ചൈല്‍ഡ് ഡവലപ്‌മെന്റ് സെന്റര്‍ ഡയറക്ടര്‍ ഡോ. എം.കെ.സി. }നായര്‍ ചൂണ്ടിക്കാട്ടുന്നതു മറ്റു ചില വസ്‌തുതകളാണ്. മക്കളെ വെറും യന്ത്രങ്ങളായി കാണാതെ അവരോടൊപ്പം}നിന്നാല്‍ മിക്ക ആത്മഹത്യകളും ഒഴിവാക്കാനാവുമെന്ന് അദ്ദേഹം പറയുന്നു.
സംസ്ഥാനത്തെ മിക്ക ആത്മഹത്യാ സംഭവങ്ങളിലും മാതാപിതാക്കളുടെ ശ്രദ്ധക്കുറവുള്ള കുട്ടികളോ മാതാപിതാക്കള്‍ അടുത്തില്ലാത്ത കുട്ടികളോ ആണ് ഉള്‍പ്പെട്ടിരിക്കുന്നതെന്നു കാണാം. മാതാപിതാക്കളില്‍}നിന്നു സ്‌നേഹവും കരുതലും ലഭിക്കാതെ വരുമ്പോഴാണ് കുട്ടികള്‍ മറ്റു വഴികള്‍ തേടിപ്പോകുക.
മാതാപിതാക്കളുടെ ശ്രദ്ധയും സ്‌നേഹസാന്നിധ്യവുമുള്ള കുട്ടികള്‍ കുഴപ്പങ്ങളില്‍ അകപ്പെടാനോ ആത്മഹത്യചെയ്യേനോ ഉള്ള സാധ്യത അഞ്ചുശതമാനം മാത്രമാണ്. എത്ര തിരക്കുള്ള മാതാപിതാക്കളാണെങ്കിലും കുട്ടികള്‍ പഠിക്കുന്ന സ്ഥാപനത്തിലെ അധ്യാപകരുമായി ഇടയ്‌ക്കെങ്കിലും ബന്ധപ്പെടണം. കുട്ടികള്‍ പ്രശ്}നങ്ങളില്‍ ഉള്‍പ്പെടുന്നതില്‍}നിന്നു തടയാന്‍ ഇതിലൂടെ കുറേയൊക്കെ കഴിയും.
മാതാപിതാക്കളുടെയും അധ്യാപകരുടെയും കൂട്ടുകാരുടെയും ഒറ്റപ്പെടുത്തലാണ് മിക്കവരെയും ആത്മഹത്യയിലേക്കു }നയിക്കുന്നത്. മക്കള്‍ക്ക്, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക്, അമ്മമാര്‍ കൂട്ടുകാരായിരിക്കണം. }ല്ലതും ചീത്തയുമായ എന്തു പ്രശ്‌നങ്ങളുണ്ടായാലും അമ്മയോടു തുറന്നുപറയാവുന്ന സാഹചര്യം മക്കള്‍ക്കുണ്ടായാല്‍ അവര്‍ പ്രശ്‌നങ്ങളിലും ആത്മഹത്യയിലും അഭയംപ്രാപിക്കുന്നവരാകില്ല. സമൂഹം മാറുന്നതനുസരിച്ച് കുട്ടികളും മാറുന്നുവെന്ന യാഥാര്‍ഥ്യം മാതാപിതാക്കളും ഉള്‍ക്കൊള്ളണം. കര്‍ശനമായ }നിയന്ത്രണങ്ങളെക്കാളുപരി }നല്ലതും ചീത്തയും തിരിച്ചറിയാന്‍ അവരെ പ്രാപ്‌തരാക്കുകയാണു വേണ്ടതെന്ന് ഡോ.എം.കെ.സി. }നായര്‍ പറയുന്നു.
കേരളത്തില്‍ അനുദിനം വര്‍ധിച്ചുവരുന്ന യുവജനങ്ങളുടെ ആത്മഹത്യകള്‍ പോലീസും ഗൗരവമായാണ് കാണുന്നത്. ആത്മഹത്യയ്‌ക്കെതിരായ ബോധവല്‍ക്കരണം ലക്ഷ്യമിട്ട് പോലീസ് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ഇതിലെ പ്രധാന} }നിര്‍ദേശങ്ങള്‍ താഴെ പറയുന്നു.
സാമൂഹിക വിപത്തായി മാറിക്കൊണ്ടിരിക്കുന്ന കൗമാര ആത്മഹത്യയ്‌ക്കെതിരേ ശക്തമായ പ്രതിരോധം സൃഷ്ടിക്കുന്നതിന് മാതാപിതാക്കള്‍, അധ്യാപകര്‍ എന്നിവര്‍ താഴെപ്പറയുന്ന മുന്‍കരുതലുകള്‍ എടുക്കണമെന്നാണ് പോലീസ് }നിര്‍ദേശം.
1. കുട്ടികള്‍ ദിവസവും പുറത്തുപോകുന്നതും തിരികെ വീട്ടില്‍ എത്തുന്നതും യഥാസമയം ആണെന്ന് ഉറപ്പുവരുത്തുക.
2. കുട്ടികള്‍ക്ക് മൊബൈല്‍ഫോണ്‍ വാങ്ങിക്കൊടുക്കാതിരിക്കുക
3. മറ്റാരെങ്കിലും വാങ്ങിക്കൊടുക്കുന്ന മൊബൈല്‍ ഫോണ്‍ കുട്ടി ഉപയോഗിക്കുന്നുണ്ടോയെന്നു ശ്രദ്ധിക്കുക.
4. അനിവാര്യമായ സാഹചര്യത്തില്‍ ഫോണ്‍ കൊടുക്കേണ്ടിവന്നാല്‍ ഉപയോഗത്തില്‍ }നിയന്ത്രണം ഏര്‍പ്പെടുത്തുക.
5. കുട്ടിയുടെ ഫോണിലേക്ക് വിളിക്കുന്നതും എസ്‌എംഎസ് സന്ദേശങ്ങള്‍ അയയ്‌ക്കുന്നതും ആരാണെന്നു മനസിലാക്കുക.
6. കുട്ടികള്‍ക്കു തങ്ങളുടെ പ്രശ്‌നങ്ങള്‍ വീട്ടുകാരുമായി ചര്‍ച്ചചെയ്യാന്‍ അവസരം }നല്‌കുക.
7. വീഴ്‌ചകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അതു തിരുത്താന്‍ സൗമ്യമായി രക്ഷാകര്‍ത്താക്കള്‍ ശ്രമിക്കുക.
8. അനാവശ്യമായ കുറ്റപ്പെടുത്തലുകള്‍ ഒഴിവാക്കുക.
9. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍, കിംവദന്തികള്‍ എന്നിവ ചെറുക്കാന്‍ മാനസികമായ പിന്തുണ കുട്ടികള്‍ക്കു }നല്‌കുക.
10. പ്രലോഭ}ങ്ങളില്‍ കുട്ടികള്‍ വശംവദരാകാതിരിക്കുവാന്‍ കുട്ടികളെ ബോധവല്‍ക്കരിക്കുക.
11. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ കുട്ടികള്‍ക്ക് കൗണ്‍സലിംഗ്, വിദഗ്‌ധോപദേശം എന്നിവ ഏര്‍പ്പെടുത്തുക.
12. മെച്ചപ്പെട്ട കുടുംബാന്തരീക്ഷം സൃഷ്ടിക്കുക.
13. ഏതു പ്രശ്‌നവും കൂട്ടായി ചര്‍ച്ചചെയ്യാന്‍ മാതാപിതാക്കള്‍ മുന്‍കൈയെടുക്കുക.
14. മാതാപിതാക്കള്‍ കുട്ടികളുമായി സൗഹൃദം വളര്‍ത്തുക.
15. കുട്ടികളിലുണ്ടാകുന്ന അനാരോഗ്യപരമായ മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അധ്യാപകര്‍ രക്ഷാകര്‍ത്താക്കളെ അറിയിച്ച് സത്വര}നടപടികള്‍ സ്വീകരിക്കുക.
യുവജ}ങ്ങളുടെ ഇടയില്‍ വര്‍ധിച്ചുവരുന്ന ആത്മഹത്യാപ്രവണതയെപ്പറ്റി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഏതെങ്കിലും തരത്തിലുള്ള പഠനങ്ങള്‍ }നടത്തേണ്ട|കാലം അതിക്രമിച്ചിരിക്കുന്നു. ഒപ്പം സ്‌കൂളുകളിലും കോളജുകളിലും ബോധവല്‍ക്കരണ പരിപാടികള്‍ }നടത്തുന്നതും പ്രയോജന}പ്രദമാണ്. }നമ്മുടെ കലാലയങ്ങളില്‍ സൈക്യാട്രിസ്റ്റിന്റെ സഹായത്തോടെ ആഴ്‌ചയിലൊരിക്കലെങ്കിലും കൗണ്‍സലിംഗ് }നടത്തുന്നത് കുട്ടികളെ മാനസികമായി ഏറെ ശക്തരാക്കും. തിരുവനന്തപുരം ജില്ലയിലെ ചില സ്‌കൂളുകളില്‍ ചൈല്‍ഡ് ഡവലപ്‌മെന്റ് സെന്ററിന്റെ നേതൃത്വത്തില്‍ ഇത്തരം കൗണ്‍സലിംഗ് }നടത്തുന്നുണ്ട് ഇതിനെല്ലാമുപരി വേ|ണ്ടത് മാതാപിതാക്കളുടെ }നിറഞ്ഞ സ്‌നേഹവും കരുണയുമാണ്.
തങ്ങളുടെ മുന്നിലുള്ള ശോഭനമായ ഭാവിമറന്ന് }നമ്മുടെ യുവജനങ്ങള്‍ ആത്മഹത്യയുടെ പിന്നാലെ പോകാതിരിക്കട്ടെ. ജീവിതത്തിന്റെ ഉന്നതമായ മൂല്യങ്ങള്‍ അവര്‍ക്കു പകര്‍ന്നു}ല്‌കാന്‍ അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും കഴിയട്ടെ. ജീവന്‍ ദൈവത്തിന്റെ ദാ}മാണെന്നും കേവലം ഒരു }നിമിഷത്തെ തോന്നലിലൂടെ ഇല്ലാതാക്കേ|തല്ല തങ്ങളുടെ വിലപ്പെട്ട ജീവിതമെന്നുമുള്ള ബോധ്യം കുട്ടികള്‍ക്കു പകര്‍ന്നു}നല്‌കണം. ഈശ്വരവിശ്വാസത്തില്‍ അധിഷ്‌ഠിതമായ ജീവിതം }യിക്കാന്‍ അങ്ങനെ} കുട്ടികളെ പ്രാപ്‌തരാക്കാം.
സ്‌കൂളുകളില്‍ വിദ്യാര്‍ഥികളില്‍}നിന്നു പിടിച്ചെടുക്കുന്ന മൊബൈല്‍ ഫോണ്‍ ലേലം ചെയ്യുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം എല്ലാ സ്‌കൂളുകളിലും കര്‍ശനമായി }നടപ്പാക്കണം. മൊബൈല്‍ ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യകളുടെ ഗുണഫലങ്ങള്‍ }നല്ല കാര്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ }നമുക്കാകണം. വളര്‍ന്നുവരുന്ന തലമുറയേയും ഇതിനു പര്യാപ്‌തമാക്കണം. അതിനുള്ള ക്രിയാത്മകമായ }നടപടികളാണ് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും മാതാപിതാക്കളുടെയും ഭാഗത്തു}നിന്നുണ്ടാകേണ്ടത്.
ആത്മഹത്യാ പ്രതിരോധത്തിലും കൗണ്‍സലിംഗിലും മികവുപുലര്‍ത്തുന്ന ഒരു സന്നദ്ധസംഘടനയാണ് എറണാകുളം ജില്ലയിലെ ഇടപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന മൈത്രി. ടെലിഫോണ്‍ കൗണ്‍സലിംഗ്, ആത്മഹത്യചെയ്‌ത വ്യക്തികളുള്ള വീടുകളിലെ ബന്ധുക്കളെ ആശ്വസിപ്പിച്ച് കത്തുകളയയ്‌ക്കല്‍, വിവിധ പ്രചാരണ പരിപാടികള്‍, ആത്മഹത്യക്കെതിരേയുള്ള മുന്നറിയിപ്പു }നല്‌കല്‍ എന്നിവ ഈ സംഘടന} ചെയ്യുന്നു. പൂര്‍ണമായും സന്നദ്ധസംഘടനയായി പ്രവര്‍ത്തിക്കുന്ന മൈത്രിയില്‍ പരീക്ഷാ റിസല്‍ട്ട് പോലെയുള്ള ദിവസങ്ങളില്‍ ആയിരത്തോളം ഫോണ്‍കോളുകളാണ് ആശ്വാസം തേടിയെത്തുന്നത്.
ഇവിടത്തെ കൗണ്‍സലിംഗിലൂടെ ജീവിതത്തിലേക്കു തിരിച്ചുവന്നവര്‍ }നൂറുകണക്കിനുണ്ട|്. ഒരു }നിമിഷത്തെ തോന്നലിലൂടെ, പിടിച്ചുനില്‍ക്കാന്‍ കഴിയാത്തതില്‍}നിന്നാണ് മിക്കവരും മരണത്തിലേക്കുതിരിയുന്നത്. ആരെങ്കിലും ഒരു }നിമിഷം ആശ്വസിപ്പിക്കാനു|ണ്ടായാല്‍ ഇവര്‍ ജീവിതത്തിലേക്കു തിരിച്ചു വരുമെന്ന് മൈത്രി ഡയറക്ടര്‍ രാജേഷ് ആര്‍ പിള്ള പറയുന്നു. വീട്ടിലോ ബന്ധുക്കള്‍ ആരെങ്കിലുമോ ആത്മഹത്യചെയ്‌ത കുടുംബങ്ങളിലെ കുട്ടികള്‍ക്കു കൂടുതല്‍ ശ്രദ്ധ }ല്‌കണം. ഇത്തരം കുട്ടികളില്‍ ആത്മഹത്യാപ്രവണത കൂടുതലായിരിക്കും എന്നതിനാലാണിത്. മൈത്രിയിലെ 0484-2540530 എന്ന }നമ്പരില്‍ രാവിലെ പത്തുമുതല്‍ വൈകുന്നേരം എട്ടുവരെ ഈ കൗണ്‍സലിംഗ് ലഭ്യമാണ്.
സന്നദ്ധസേവനത്തില്‍ താല്‍പ്പര്യമുള്ളവര്‍ മാത്രമാണ് ഇവിടെ സേവനത്തിനെത്തുന്നത്. ഇവിടെ പ്രവര്‍ത്തിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ തികച്ചും രഹസ്യമായാണ് സൂക്ഷിക്കുന്നത്. സര്‍ക്കാരിതര സംഘടനയായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സര്‍ക്കാരിന്റെയോ മറ്റു സംഘടനകളുടെയോ സഹായങ്ങളൊന്നും തന്നെ ലഭിക്കാത്തത് പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്നുണ്ടെന്നും രാജേഷ് പറയുന്നു.
ലോകത്തിലെ എല്ലാ }നന്മതിന്മകളുടെയും ഉറവിടംകൂടിയാണ് ഇന്റര്‍നെറ്റ്‌്. ഇപ്പോള്‍ മിക്കവീടുകളിലും ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളും മറ്റും ഉപയോഗിക്കുമ്പോള്‍ കൂട്ടുകാരായെത്തുന്നവരെക്കുറിച്ച് ഉത്തമ ബോധ്യമുണ്ടായിരിക്കണം. ഓര്‍ക്കുട്ട് പോലുള്ള സൈറ്റുകളില്‍ തങ്ങളുടെയും കുടുംബാംഗങ്ങളുടെയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതു }നന്നല്ലെന്നു പോലീസ് പറയുന്നു. പ്രശ്}നങ്ങളുണ്ടായാല്‍ പോലീസ് സഹായം തേടാന്‍ മടിക്കരുത്.
വീട്ടില്‍ കംപ്യൂട്ടറുള്ളവര്‍ മക്കള്‍ കൂടുതല്‍ സമയം ഇതിന്റെ മുന്നില്‍ ചടഞ്ഞുകൂടുന്നുണ്ടോയെന്നു ശ്രദ്ധിക്കണം. എല്ലാവര്‍ക്കും കാണാവുന്നവിധത്തിലായിരിക്കണം വീട്ടില്‍ കംപ്യൂട്ടര്‍ സ്ഥാപിക്കേണ്ടത്.
കംപ്യൂട്ടറിന്റെയും മൊബൈല്‍ ഫോണിന്റെയും ദുരുപയോഗത്തിലൂടെ കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്ന യുവജനങ്ങളുടെ എണ്ണം വര്‍ധിച്ചുവരുന്നു. ഇക്കാര്യത്തില്‍ യുവാക്കളാണ് മുന്നില്‍. ഇത്തരത്തില്‍ കേസുകളില്‍ അകപ്പെട്ടു ജീവിതം അവസാനിപ്പിച്ചവരുമുണ്ട് }നിയമത്തെപ്പറ്റിയുള്ള അജ്ഞത ഇതിന് ഒരു കാരണമാണെന്ന് കോട്ടയം ബാറിലെ അഭിഭാഷകയായ അഡ്വ. സിന്ധു ഗോപാലകൃഷ്‌ണന്‍ പറയുന്നു.
കംപ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെ മറ്റുള്ളവരെ അപമാനിക്കുന്ന രീതിയിലോ അവര്‍ക്കു ശല്യമു|ണ്ടാക്കുന്ന വിധത്തിലോ പ്രവര്‍ത്തിക്കുന്നതു കുറ്റകൃത്യമാണെന്ന അറിവ് }നമ്മുടെ യുവജനങ്ങള്‍ക്കുണ്ടാകണം. മൊബൈല്‍ ഫോണിലൂടെയും മറ്റും അശ്ലീല സന്ദേശം അയച്ചാല്‍ മൂന്നു വര്‍ഷം തടവും പിഴയും ശിക്ഷ ലഭിക്കും.(ഉദാ: അസമയങ്ങളിലും സന്ദേശം അയയ്‌ക്കുന്നതും ഇത് ആവര്‍ത്തിക്കുന്നതും) സ്വകാര്യതയില്‍ കടന്നുകയറ്റം }നടത്തുന്ന രീതിയില്‍ ചിത്രങ്ങള്‍ പകര്‍ത്തുകയോ, പ്രദര്‍ശിപ്പിക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്‌താല്‍ മൂന്നു വര്‍ഷം തടവും പിഴയും ശിക്ഷ ലഭിക്കും. മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ്‌എന്നിവയിലൂടെ തീവ്രവാദം പ്രചരിപ്പിച്ചാല്‍ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാം. കുട്ടികളുടെ അശ്ലീലചിത്രങ്ങളും വൈകൃതങ്ങളും പ്രദര്‍ശിപ്പിക്കുകയോ സംപ്രേഷണം ചെയ്യുകയോ മൊബൈലില്‍ സൂക്ഷിക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്‌താല്‍ അഞ്ചുവര്‍ഷം തടവും പത്തുലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കും.
(അവസാനിച്ചു)
കേരളത്തില്‍ യുവജനങ്ങള്‍ ഏറ്റവും കൂടുതല്‍ മരിക്കുന്നത് അപകടങ്ങളിലാണ്. ആത്മഹത്യയാണ് രണ്ടാമത്തെ കാരണം. ആത്മഹത്യചെയ്യുന്ന കൗമാരക്കാരില്‍ ഭൂരിഭാഗവും അതിലേക്ക് എടുത്തുചാടുന്നത് പെട്ടെന്നുള്ള തോന്നലില്‍}നിന്നാണ്. പ്രണയ}നഷ്ടമോ പരീക്ഷയിലെ പരാജയമോ ഉണ്ടാകുമ്പോള്‍ പ്രതികാരം എന്ന}നിലയിലാണ് മിക്കവരും ആത്മഹത്യ തെരഞ്ഞെടുക്കുന്നത്. മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകളും തനിച്ചായി എന്ന ചിന്തയും പലരെയും പെട്ടെന്നു ജീവെനാടുക്കാന്‍ പ്രേരിപ്പിക്കുന്നു. ആത്മഹത്യചെയ്യുന്ന മിക്കവരും ആലോചിക്കാതെ എടുത്തുചാടുന്നവരാണ്. പെട്ടെന്നുണ്ടാകുന്ന പ്രകോപനമായിരിക്കും കാരണം. യഥാര്‍ഥ പ്രശ്‌നങ്ങളെ അപഗ്രഥിക്കാതെയുള്ള പ്രവൃത്തിയാണ് ആത്മഹത്യയെന്ന് കൊച്ചി സഹകരണ മെഡിക്കല്‍ കോളജിലെ പ്രിന്‍സിപ്പലും സൈക്യാട്രി വിഭാഗം പ്രഫസറുമായ ഡോ. റോയി ഏബ്രഹാം കള്ളിവയലില്‍ പറയുന്നു. സിനിമകളും സീരിയലുകളുമെല്ലാം ആത്മഹത്യകളെ മഹത്വവല്‍ക്കരിക്കുന്നവയാണ്. ആത്മഹത്യയ്‌ക്കു മാധ്യമങ്ങളിലൂടെ ലഭിക്കുന്ന വീരപരിവേഷം മനസിനുറപ്പില്ലാത്തവരെ ഈ വഴി തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കും.
ടെലിവിഷന്‍, ഇന്റര്‍നെറ്റ്, മൊബൈല്‍ഫോണ്‍ എന്നിവയെല്ലാം യുവജനങ്ങളെ ഏറെ ദുഷിപ്പിക്കുന്നുണ്ട് . ഒപ്പം സമൂഹവുമായുള്ള ബന്ധംകുറയ്‌ക്കുകയും ചെയ്യുന്നു. കുട്ടികളെ സ്‌പോര്‍ട്‌സ് പോലെയുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കുകയും സ്‌കൂളുകളിലും കോളജുകളിലും വായ} പ്രോത്സാഹിപ്പിക്കുകയും സൈക്യാട്രിക് കൗണ്‍സലിംഗ് ഏര്‍പ്പെടുത്തുകയും ചെയ്‌താല്‍ ആത്മഹത്യകള്‍ തടയാനാകുമെന്ന് ഡോ. റോയി ഏബ്രഹാം കള്ളിവയലില്‍ ചൂണ്ടിക്കാട്ടുന്നു.
തിരുവനന്തപുരം ചൈല്‍ഡ് ഡവലപ്‌മെന്റ് സെന്റര്‍ ഡയറക്ടര്‍ ഡോ. എം.കെ.സി. }നായര്‍ ചൂണ്ടിക്കാട്ടുന്നതു മറ്റു ചില വസ്‌തുതകളാണ്. മക്കളെ വെറും യന്ത്രങ്ങളായി കാണാതെ അവരോടൊപ്പം}നിന്നാല്‍ മിക്ക ആത്മഹത്യകളും ഒഴിവാക്കാനാവുമെന്ന് അദ്ദേഹം പറയുന്നു.
സംസ്ഥാനത്തെ മിക്ക ആത്മഹത്യാ സംഭവങ്ങളിലും മാതാപിതാക്കളുടെ ശ്രദ്ധക്കുറവുള്ള കുട്ടികളോ മാതാപിതാക്കള്‍ അടുത്തില്ലാത്ത കുട്ടികളോ ആണ് ഉള്‍പ്പെട്ടിരിക്കുന്നതെന്നു കാണാം. മാതാപിതാക്കളില്‍}നിന്നു സ്‌നേഹവും കരുതലും ലഭിക്കാതെ വരുമ്പോഴാണ് കുട്ടികള്‍ മറ്റു വഴികള്‍ തേടിപ്പോകുക.
മാതാപിതാക്കളുടെ ശ്രദ്ധയും സ്‌നേഹസാന്നിധ്യവുമുള്ള കുട്ടികള്‍ കുഴപ്പങ്ങളില്‍ അകപ്പെടാനോ ആത്മഹത്യചെയ്യേനോ ഉള്ള സാധ്യത അഞ്ചുശതമാനം മാത്രമാണ്. എത്ര തിരക്കുള്ള മാതാപിതാക്കളാണെങ്കിലും കുട്ടികള്‍ പഠിക്കുന്ന സ്ഥാപനത്തിലെ അധ്യാപകരുമായി ഇടയ്‌ക്കെങ്കിലും ബന്ധപ്പെടണം. കുട്ടികള്‍ പ്രശ്}നങ്ങളില്‍ ഉള്‍പ്പെടുന്നതില്‍}നിന്നു തടയാന്‍ ഇതിലൂടെ കുറേയൊക്കെ കഴിയും.
മാതാപിതാക്കളുടെയും അധ്യാപകരുടെയും കൂട്ടുകാരുടെയും ഒറ്റപ്പെടുത്തലാണ് മിക്കവരെയും ആത്മഹത്യയിലേക്കു }നയിക്കുന്നത്. മക്കള്‍ക്ക്, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക്, അമ്മമാര്‍ കൂട്ടുകാരായിരിക്കണം. }ല്ലതും ചീത്തയുമായ എന്തു പ്രശ്‌നങ്ങളുണ്ടായാലും അമ്മയോടു തുറന്നുപറയാവുന്ന സാഹചര്യം മക്കള്‍ക്കുണ്ടായാല്‍ അവര്‍ പ്രശ്‌നങ്ങളിലും ആത്മഹത്യയിലും അഭയംപ്രാപിക്കുന്നവരാകില്ല. സമൂഹം മാറുന്നതനുസരിച്ച് കുട്ടികളും മാറുന്നുവെന്ന യാഥാര്‍ഥ്യം മാതാപിതാക്കളും ഉള്‍ക്കൊള്ളണം. കര്‍ശനമായ }നിയന്ത്രണങ്ങളെക്കാളുപരി }നല്ലതും ചീത്തയും തിരിച്ചറിയാന്‍ അവരെ പ്രാപ്‌തരാക്കുകയാണു വേണ്ടതെന്ന് ഡോ.എം.കെ.സി. }നായര്‍ പറയുന്നു.
കേരളത്തില്‍ അനുദിനം വര്‍ധിച്ചുവരുന്ന യുവജനങ്ങളുടെ ആത്മഹത്യകള്‍ പോലീസും ഗൗരവമായാണ് കാണുന്നത്. ആത്മഹത്യയ്‌ക്കെതിരായ ബോധവല്‍ക്കരണം ലക്ഷ്യമിട്ട് പോലീസ് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ഇതിലെ പ്രധാന} }നിര്‍ദേശങ്ങള്‍ താഴെ പറയുന്നു.
സാമൂഹിക വിപത്തായി മാറിക്കൊണ്ടിരിക്കുന്ന കൗമാര ആത്മഹത്യയ്‌ക്കെതിരേ ശക്തമായ പ്രതിരോധം സൃഷ്ടിക്കുന്നതിന് മാതാപിതാക്കള്‍, അധ്യാപകര്‍ എന്നിവര്‍ താഴെപ്പറയുന്ന മുന്‍കരുതലുകള്‍ എടുക്കണമെന്നാണ് പോലീസ് }നിര്‍ദേശം.
1. കുട്ടികള്‍ ദിവസവും പുറത്തുപോകുന്നതും തിരികെ വീട്ടില്‍ എത്തുന്നതും യഥാസമയം ആണെന്ന് ഉറപ്പുവരുത്തുക.
2. കുട്ടികള്‍ക്ക് മൊബൈല്‍ഫോണ്‍ വാങ്ങിക്കൊടുക്കാതിരിക്കുക
3. മറ്റാരെങ്കിലും വാങ്ങിക്കൊടുക്കുന്ന മൊബൈല്‍ ഫോണ്‍ കുട്ടി ഉപയോഗിക്കുന്നുണ്ടോയെന്നു ശ്രദ്ധിക്കുക.
4. അനിവാര്യമായ സാഹചര്യത്തില്‍ ഫോണ്‍ കൊടുക്കേണ്ടിവന്നാല്‍ ഉപയോഗത്തില്‍ }നിയന്ത്രണം ഏര്‍പ്പെടുത്തുക.
5. കുട്ടിയുടെ ഫോണിലേക്ക് വിളിക്കുന്നതും എസ്‌എംഎസ് സന്ദേശങ്ങള്‍ അയയ്‌ക്കുന്നതും ആരാണെന്നു മനസിലാക്കുക.
6. കുട്ടികള്‍ക്കു തങ്ങളുടെ പ്രശ്‌നങ്ങള്‍ വീട്ടുകാരുമായി ചര്‍ച്ചചെയ്യാന്‍ അവസരം }നല്‌കുക.
7. വീഴ്‌ചകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അതു തിരുത്താന്‍ സൗമ്യമായി രക്ഷാകര്‍ത്താക്കള്‍ ശ്രമിക്കുക.
8. അനാവശ്യമായ കുറ്റപ്പെടുത്തലുകള്‍ ഒഴിവാക്കുക.
9. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍, കിംവദന്തികള്‍ എന്നിവ ചെറുക്കാന്‍ മാനസികമായ പിന്തുണ കുട്ടികള്‍ക്കു }നല്‌കുക.
10. പ്രലോഭ}ങ്ങളില്‍ കുട്ടികള്‍ വശംവദരാകാതിരിക്കുവാന്‍ കുട്ടികളെ ബോധവല്‍ക്കരിക്കുക.
11. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ കുട്ടികള്‍ക്ക് കൗണ്‍സലിംഗ്, വിദഗ്‌ധോപദേശം എന്നിവ ഏര്‍പ്പെടുത്തുക.
12. മെച്ചപ്പെട്ട കുടുംബാന്തരീക്ഷം സൃഷ്ടിക്കുക.
13. ഏതു പ്രശ്‌നവും കൂട്ടായി ചര്‍ച്ചചെയ്യാന്‍ മാതാപിതാക്കള്‍ മുന്‍കൈയെടുക്കുക.
14. മാതാപിതാക്കള്‍ കുട്ടികളുമായി സൗഹൃദം വളര്‍ത്തുക.
15. കുട്ടികളിലുണ്ടാകുന്ന അനാരോഗ്യപരമായ മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അധ്യാപകര്‍ രക്ഷാകര്‍ത്താക്കളെ അറിയിച്ച് സത്വര}നടപടികള്‍ സ്വീകരിക്കുക.
യുവജ}ങ്ങളുടെ ഇടയില്‍ വര്‍ധിച്ചുവരുന്ന ആത്മഹത്യാപ്രവണതയെപ്പറ്റി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഏതെങ്കിലും തരത്തിലുള്ള പഠനങ്ങള്‍ }നടത്തേണ്ട|കാലം അതിക്രമിച്ചിരിക്കുന്നു. ഒപ്പം സ്‌കൂളുകളിലും കോളജുകളിലും ബോധവല്‍ക്കരണ പരിപാടികള്‍ }നടത്തുന്നതും പ്രയോജന}പ്രദമാണ്. }നമ്മുടെ കലാലയങ്ങളില്‍ സൈക്യാട്രിസ്റ്റിന്റെ സഹായത്തോടെ ആഴ്‌ചയിലൊരിക്കലെങ്കിലും കൗണ്‍സലിംഗ് }നടത്തുന്നത് കുട്ടികളെ മാനസികമായി ഏറെ ശക്തരാക്കും. തിരുവനന്തപുരം ജില്ലയിലെ ചില സ്‌കൂളുകളില്‍ ചൈല്‍ഡ് ഡവലപ്‌മെന്റ് സെന്ററിന്റെ നേതൃത്വത്തില്‍ ഇത്തരം കൗണ്‍സലിംഗ് }നടത്തുന്നുണ്ട് ഇതിനെല്ലാമുപരി വേ|ണ്ടത് മാതാപിതാക്കളുടെ }നിറഞ്ഞ സ്‌നേഹവും കരുണയുമാണ്.
തങ്ങളുടെ മുന്നിലുള്ള ശോഭനമായ ഭാവിമറന്ന് }നമ്മുടെ യുവജനങ്ങള്‍ ആത്മഹത്യയുടെ പിന്നാലെ പോകാതിരിക്കട്ടെ. ജീവിതത്തിന്റെ ഉന്നതമായ മൂല്യങ്ങള്‍ അവര്‍ക്കു പകര്‍ന്നു}ല്‌കാന്‍ അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും കഴിയട്ടെ. ജീവന്‍ ദൈവത്തിന്റെ ദാ}മാണെന്നും കേവലം ഒരു }നിമിഷത്തെ തോന്നലിലൂടെ ഇല്ലാതാക്കേ|തല്ല തങ്ങളുടെ വിലപ്പെട്ട ജീവിതമെന്നുമുള്ള ബോധ്യം കുട്ടികള്‍ക്കു പകര്‍ന്നു}നല്‌കണം. ഈശ്വരവിശ്വാസത്തില്‍ അധിഷ്‌ഠിതമായ ജീവിതം }യിക്കാന്‍ അങ്ങനെ} കുട്ടികളെ പ്രാപ്‌തരാക്കാം.
സ്‌കൂളുകളില്‍ വിദ്യാര്‍ഥികളില്‍}നിന്നു പിടിച്ചെടുക്കുന്ന മൊബൈല്‍ ഫോണ്‍ ലേലം ചെയ്യുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം എല്ലാ സ്‌കൂളുകളിലും കര്‍ശനമായി }നടപ്പാക്കണം. മൊബൈല്‍ ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യകളുടെ ഗുണഫലങ്ങള്‍ }നല്ല കാര്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ }നമുക്കാകണം. വളര്‍ന്നുവരുന്ന തലമുറയേയും ഇതിനു പര്യാപ്‌തമാക്കണം. അതിനുള്ള ക്രിയാത്മകമായ }നടപടികളാണ് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും മാതാപിതാക്കളുടെയും ഭാഗത്തു}നിന്നുണ്ടാകേണ്ടത്.
ആത്മഹത്യാ പ്രതിരോധത്തിലും കൗണ്‍സലിംഗിലും മികവുപുലര്‍ത്തുന്ന ഒരു സന്നദ്ധസംഘടനയാണ് എറണാകുളം ജില്ലയിലെ ഇടപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന മൈത്രി. ടെലിഫോണ്‍ കൗണ്‍സലിംഗ്, ആത്മഹത്യചെയ്‌ത വ്യക്തികളുള്ള വീടുകളിലെ ബന്ധുക്കളെ ആശ്വസിപ്പിച്ച് കത്തുകളയയ്‌ക്കല്‍, വിവിധ പ്രചാരണ പരിപാടികള്‍, ആത്മഹത്യക്കെതിരേയുള്ള മുന്നറിയിപ്പു }നല്‌കല്‍ എന്നിവ ഈ സംഘടന} ചെയ്യുന്നു. പൂര്‍ണമായും സന്നദ്ധസംഘടനയായി പ്രവര്‍ത്തിക്കുന്ന മൈത്രിയില്‍ പരീക്ഷാ റിസല്‍ട്ട് പോലെയുള്ള ദിവസങ്ങളില്‍ ആയിരത്തോളം ഫോണ്‍കോളുകളാണ് ആശ്വാസം തേടിയെത്തുന്നത്.
ഇവിടത്തെ കൗണ്‍സലിംഗിലൂടെ ജീവിതത്തിലേക്കു തിരിച്ചുവന്നവര്‍ }നൂറുകണക്കിനുണ്ട|്. ഒരു }നിമിഷത്തെ തോന്നലിലൂടെ, പിടിച്ചുനില്‍ക്കാന്‍ കഴിയാത്തതില്‍}നിന്നാണ് മിക്കവരും മരണത്തിലേക്കുതിരിയുന്നത്. ആരെങ്കിലും ഒരു }നിമിഷം ആശ്വസിപ്പിക്കാനു|ണ്ടായാല്‍ ഇവര്‍ ജീവിതത്തിലേക്കു തിരിച്ചു വരുമെന്ന് മൈത്രി ഡയറക്ടര്‍ രാജേഷ് ആര്‍ പിള്ള പറയുന്നു. വീട്ടിലോ ബന്ധുക്കള്‍ ആരെങ്കിലുമോ ആത്മഹത്യചെയ്‌ത കുടുംബങ്ങളിലെ കുട്ടികള്‍ക്കു കൂടുതല്‍ ശ്രദ്ധ }ല്‌കണം. ഇത്തരം കുട്ടികളില്‍ ആത്മഹത്യാപ്രവണത കൂടുതലായിരിക്കും എന്നതിനാലാണിത്. മൈത്രിയിലെ 0484-2540530 എന്ന }നമ്പരില്‍ രാവിലെ പത്തുമുതല്‍ വൈകുന്നേരം എട്ടുവരെ ഈ കൗണ്‍സലിംഗ് ലഭ്യമാണ്.
സന്നദ്ധസേവനത്തില്‍ താല്‍പ്പര്യമുള്ളവര്‍ മാത്രമാണ് ഇവിടെ സേവനത്തിനെത്തുന്നത്. ഇവിടെ പ്രവര്‍ത്തിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ തികച്ചും രഹസ്യമായാണ് സൂക്ഷിക്കുന്നത്. സര്‍ക്കാരിതര സംഘടനയായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സര്‍ക്കാരിന്റെയോ മറ്റു സംഘടനകളുടെയോ സഹായങ്ങളൊന്നും തന്നെ ലഭിക്കാത്തത് പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്നുണ്ടെന്നും രാജേഷ് പറയുന്നു.
ലോകത്തിലെ എല്ലാ }നന്മതിന്മകളുടെയും ഉറവിടംകൂടിയാണ് ഇന്റര്‍നെറ്റ്‌്. ഇപ്പോള്‍ മിക്കവീടുകളിലും ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളും മറ്റും ഉപയോഗിക്കുമ്പോള്‍ കൂട്ടുകാരായെത്തുന്നവരെക്കുറിച്ച് ഉത്തമ ബോധ്യമുണ്ടായിരിക്കണം. ഓര്‍ക്കുട്ട് പോലുള്ള സൈറ്റുകളില്‍ തങ്ങളുടെയും കുടുംബാംഗങ്ങളുടെയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതു }നന്നല്ലെന്നു പോലീസ് പറയുന്നു. പ്രശ്}നങ്ങളുണ്ടായാല്‍ പോലീസ് സഹായം തേടാന്‍ മടിക്കരുത്.
വീട്ടില്‍ കംപ്യൂട്ടറുള്ളവര്‍ മക്കള്‍ കൂടുതല്‍ സമയം ഇതിന്റെ മുന്നില്‍ ചടഞ്ഞുകൂടുന്നുണ്ടോയെന്നു ശ്രദ്ധിക്കണം. എല്ലാവര്‍ക്കും കാണാവുന്നവിധത്തിലായിരിക്കണം വീട്ടില്‍ കംപ്യൂട്ടര്‍ സ്ഥാപിക്കേണ്ടത്.
കംപ്യൂട്ടറിന്റെയും മൊബൈല്‍ ഫോണിന്റെയും ദുരുപയോഗത്തിലൂടെ കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്ന യുവജനങ്ങളുടെ എണ്ണം വര്‍ധിച്ചുവരുന്നു. ഇക്കാര്യത്തില്‍ യുവാക്കളാണ് മുന്നില്‍. ഇത്തരത്തില്‍ കേസുകളില്‍ അകപ്പെട്ടു ജീവിതം അവസാനിപ്പിച്ചവരുമുണ്ട് }നിയമത്തെപ്പറ്റിയുള്ള അജ്ഞത ഇതിന് ഒരു കാരണമാണെന്ന് കോട്ടയം ബാറിലെ അഭിഭാഷകയായ അഡ്വ. സിന്ധു ഗോപാലകൃഷ്‌ണന്‍ പറയുന്നു.
കംപ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെ മറ്റുള്ളവരെ അപമാനിക്കുന്ന രീതിയിലോ അവര്‍ക്കു ശല്യമു|ണ്ടാക്കുന്ന വിധത്തിലോ പ്രവര്‍ത്തിക്കുന്നതു കുറ്റകൃത്യമാണെന്ന അറിവ് }നമ്മുടെ യുവജനങ്ങള്‍ക്കുണ്ടാകണം. മൊബൈല്‍ ഫോണിലൂടെയും മറ്റും അശ്ലീല സന്ദേശം അയച്ചാല്‍ മൂന്നു വര്‍ഷം തടവും പിഴയും ശിക്ഷ ലഭിക്കും.(ഉദാ: അസമയങ്ങളിലും സന്ദേശം അയയ്‌ക്കുന്നതും ഇത് ആവര്‍ത്തിക്കുന്നതും) സ്വകാര്യതയില്‍ കടന്നുകയറ്റം }നടത്തുന്ന രീതിയില്‍ ചിത്രങ്ങള്‍ പകര്‍ത്തുകയോ, പ്രദര്‍ശിപ്പിക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്‌താല്‍ മൂന്നു വര്‍ഷം തടവും പിഴയും ശിക്ഷ ലഭിക്കും. മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ്‌എന്നിവയിലൂടെ തീവ്രവാദം പ്രചരിപ്പിച്ചാല്‍ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാം. കുട്ടികളുടെ അശ്ലീലചിത്രങ്ങളും വൈകൃതങ്ങളും പ്രദര്‍ശിപ്പിക്കുകയോ സംപ്രേഷണം ചെയ്യുകയോ മൊബൈലില്‍ സൂക്ഷിക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്‌താല്‍ അഞ്ചുവര്‍ഷം തടവും പത്തുലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കും.
(അവസാനിച്ചു)
മരണത്തിലേക്കൊരു മിസ്‌ഡ് കോള്‍-3
മധ്യതിരുവിതാംകൂറിലെ പ്രശസ്‌തമായ ഒരു കലാലയത്തിലെ പ്ലസ്‌ടു വിദ്യാര്‍ഥിനിയായിരുന്നു ദിവ്യ. മാതാപിതാക്കള്‍ വിദേശത്ത്. കൂട്ടിന് മൊബൈല്‍ ഫോണും. വഴിതെറ്റി വന്ന ഒരു മിസ്‌ഡ് കോളാണ് ആ പെണ്‍കുട്ടിക്കു വിനയായത്. മിസ്‌ഡ് കോള്‍ എത്തിയത് ഒരു വൈകുന്നേരമാണ്. തിരികെ വിളിച്ചപ്പോള്‍ സൗമ്യ സ്വരമുള്ള ഒരു യുവാവ്. സോറി പറഞ്ഞ് ഫോണ്‍ വച്ചു. എന്നാല്‍, അന്നു രാത്രിയും ദിവ്യയ്‌ക്ക് അതേ }നമ്പരില്‍}നിന്നു തന്നെ മിസ്‌ഡ് കോളെത്തി. അതു തുടര്‍ന്നു മൊബൈലില്‍ക്കൂടിയുള്ള }നിരന്തര സല്ലാപമായി. ഒടുവില്‍ കോളജിനു പുറത്തുവച്ചുള്ള കൂടിക്കാഴ്‌ച അരുതാത്ത ബന്ധങ്ങളിലേക്കു }നീണ്ടു. ഒടുവില്‍ വിവാഹം കഴിക്കണമെന്ന ആവശ്യമുയര്‍ത്തിയപ്പോഴാണ് യുവാവിന്റെ തനിനിറം പുറത്തുവന്നത്. യുവാവ് വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണെന്നു കൂടുതല്‍ അന്വേഷണത്തില്‍ മനസിലായി. കാര്യമായ ജോലിയൊന്നുമില്ലാത്ത ഇയാള്‍ }നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായിരുന്നു. പെണ്‍കുട്ടിക്ക് മാതാപിതാക്കള്‍ വിദേശത്തു}നിന്ന് അയയ്‌ക്കുന്ന പണത്തില്‍}നിന്നു }നല്ലൊരു തുകയും സ്വര്‍ണാഭരണങ്ങളും ഇയാള്‍ തട്ടിയെടുത്തു.
മൊബൈലിലൂടെ കെട്ടിയുയര്‍ത്തിയ സ്വപ്‌നങ്ങളുടെ ചീട്ടുകൊട്ടാരം തകര്‍ന്നതറിഞ്ഞ ആ പെണ്‍കുട്ടിക്ക് ആഘാതം താങ്ങാനായില്ല. രാത്രി ഉറങ്ങാന്‍ കിടന്ന പെണ്‍കുട്ടിയെ മുറിക്കുള്ളിലെ ഫാനില്‍ തൂങ്ങിമരിച്ച }നിലയിലാണ് രാവിലെ ബന്ധുക്കള്‍ കണ്ടത്. വിദേശത്തെ ജോലി രാജിവച്ച് മാതാപിതാക്കള്‍ മകളെക്കുറിച്ചുള്ള മരിക്കാത്ത ഓര്‍മകളുമായി }നാട്ടില്‍ കഴിയുന്നു.
ഇതു മൊബൈല്‍ പ്രണയങ്ങളുടെ ബാക്കിപത്രങ്ങളിലൊന്നുമാത്രം. ഇത്തരം }നിരവധി സംഭവങ്ങളാണ് ഇപ്പോള്‍ കേരളത്തിലുട}നീളമുണ്ടാകുന്നത്. അത്യാവശ്യ ഫോണ്‍വിളികള്‍ക്കുള്ളതാണ് മൊബൈല്‍ ഫോണ്‍. ഇതു ദുരുപയോഗം ചെയ്യുമ്പോഴാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത്. അമ്പലപ്പുഴയിലെ പ്ലസ്‌ടു വിദ്യാര്‍ഥിനികളുടെ ആത്മഹത്യയ്‌ക്കും സമാന}സ്വഭാവമായിരുന്നു.
സഹപാഠികളായ വിദ്യാര്‍ഥികളുമായുണ്ടായ മൊബൈല്‍ പ്രണയത്തിന്റെ ഒടുവിലാണ് അമ്പലപ്പുഴയില്‍ മൂന്നു പ്ലസ്‌ടു വിദ്യാര്‍ഥിനികള്‍ ക്ലാസിനുള്ളില്‍ ജീവനൊാടുക്കിയത്. മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍കാട്ടിയുള്ള ചൂഷണം താങ്ങാനാവാതെ വന്നതാണ് മൂന്നുപെണ്‍കുട്ടികളെയും സ്‌കൂള്‍ ക്ലാസ് മുറിക്കുള്ളില്‍ ജീവനൊാടുക്കുന്നതിനു പ്രേരിപ്പിച്ചതെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. സംഭവത്തില്‍ അറസ്റ്റിലായതും സഹപാഠികള്‍. ഇത്തരം }നിരവധി സംഭവങ്ങള്‍ കേരളത്തിലുടനീളമുണ്ടാകുന്നുണ്ടെങ്കിലും മിക്കതും പുറംലോകം അറിയാതെ പോവുകയാണ്.
പ്രണയത്തിന്റെയും ലൈംഗിക ചൂഷണത്തിന്റെയും ഒടുവിലുണ്ടാകുന്ന ആത്മഹത്യാ കേസുകളിലെല്ലാം മൊബൈല്‍ ഫോണിന്റെ സാന്നിധ്യം കാണാനാവും. എസ്‌എസ്‌എല്‍സി, പ്ലസ്‌ടു ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളാണ് ഇത്തരം സംഭവങ്ങള്‍ക്കു കൂടുതല്‍ ഇരയാകുന്നത്. ഈ പ്രായത്തിലുള്ള, പഠിക്കുന്ന കുട്ടികളെയാണ് എളുപ്പത്തില്‍ സ്വാധീനിക്കാനാവുക എന്നു മനസിലാക്കിയാണ് ചൂഷണത്തിനൊരുങ്ങുന്നവര്‍ ഇവരെ നോട്ടമിടുന്നതെന്നു വിദഗ്‌ധര്‍ പറയുന്നു. മാതാപിതാക്കളുടെ ശ്രദ്ധയില്ലാതെ വളരുന്ന കുട്ടികളും മാതാപിതാക്കള്‍ വിദേശത്തായ കുട്ടികളുമൊക്കെയാണ് ചൂഷണത്തിനിരയായി ജീവിതം ഹോമിക്കേണ്ടിവരുന്നവരില്‍ ഏറിയപങ്കുമെന്ന് തിരുവല്ല പുഷ്‌പഗിരി മെഡിക്കല്‍ കോളജിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ എന്‍. വിപിന്‍ ചന്ദ്രലാല്‍ ചൂണ്ടിക്കാട്ടുന്നു. കൗണ്‍സലിംഗിനെത്തുന്നവരില്‍ കൂടുതല്‍ പങ്കും എസ്‌എസ്‌എല്‍സി, പ്ലസ്‌ടു വിദ്യാര്‍ഥികളാണ.് ഇതില്‍ത്തന്നെ കൂടുതലും പെണ്‍കുട്ടികള്‍- ഡോ വിപിന്‍ ചന്ദ്രലാല്‍ പറഞ്ഞു.
തിരുവല്ലയിലെ പ്രശസ്‌തമായ ഒരു സ്‌കൂളില്‍ പഠിച്ചിരുന്ന പ്ലസ്‌ടു വിദ്യാര്‍ഥിനിക്കുണ്ടായിരുന്നത് 16 മൊബൈലുകള്‍. പെണ്‍കുട്ടിയുടെ സഹപാഠികളും }നാട്ടുകാരുമായ സുഹൃത്തുക്കള്‍ വാങ്ങിക്കൊടുത്തതാണ് ഇവയില്‍ ഒട്ടുമിക്കവയും. പ്രണയക്കുരുക്കില്‍പ്പെട്ട് മാ}നസികനിലതന്നെ തകരാറിലായ പെണ്‍കുട്ടിയെ ആറുമാസത്തോളം }നീ| കൗണ്‍സലിംഗിനെത്തുടര്‍ന്നാണ് നേരെയാക്കാനായത്. വിദേശത്തു ജോലിയിലായിരുന്ന പെണ്‍കുട്ടിയുടെ മാതാവ് ഇപ്പോള്‍ ജോലി രാജിവച്ച് }നാട്ടില്‍ മകള്‍ക്കൊപ്പം കഴിയുന്നു. മുമ്പ് മൊബൈല്‍ ഫോണില്ലാതെ ജീവിക്കില്ലായെന്നു വാശിപിടിച്ചിരുന്ന പെണ്‍കുട്ടിക്ക് ഇപ്പോള്‍ മൊബൈല്‍ഫോണ്‍ കാണുന്നതുപോലും പേടിയാണ്.
തൊടുപുഴ സ്വദേശിനിയായ മറ്റൊരു പെണ്‍കുട്ടിയാകട്ടെ മണിക്കൂറുകളോളം സല്ലപിച്ചിരുന്നത് അയല്‍പക്കത്ത ചേട്ടന്‍ വാങ്ങി }നല്‌കിയ മൊബൈലിലാണ്. വൈകുന്നേരം ആറുമണി മുതല്‍ ടിവിക്കുമുന്നില്‍ സീരിയലുകള്‍ കാണാന്‍ കുത്തിയിരിക്കുന്ന മാതാവാകട്ടെ ഇതൊന്നും അറിയാറില്ല.~ഒടുവില്‍ പെണ്‍കുട്ടി 'ഭാര്യയും മക്കളുമുള്ള അയല്‍വാസിക്കൊപ്പം }നാടുവിട്ടപ്പോഴാണ് വിവരം മാതാപിതാക്കള്‍ അറിയുന്നത്. മൂന്നുമാസത്തെ സുഖവാസത്തിനുശേഷം തിരിച്ചെത്തിയ പെണ്‍കുട്ടി ഇപ്പോള്‍ വീട്ടില്‍ ഒറ്റപ്പെട്ട }നിലയില്‍ കഴിയുന്നു.
കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിലും കുറ്റങ്ങള്‍ ഒളിപ്പിക്കുന്നതിലും ആണ്‍കുട്ടികളെ അപേക്ഷിച്ചു പെണ്‍കുട്ടികള്‍ മുന്നിലാണെന്നു മനഃശാസ്‌ത്രവിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. മിക്ക സ്‌കൂളുകളിലും ആണ്‍കുട്ടികളുടെ മൊബൈല്‍ ഫോണ്‍ സൂക്ഷിക്കുന്നതു പെണ്‍കുട്ടികളാണത്രേ. മാത്രവുമല്ല }നുണകള്‍ പറഞ്ഞു പിടിച്ചു }നില്‍ക്കാനും ഇവര്‍ക്കു കഴിയുന്നു. സ്‌കൂളുകളില്‍ മൊബൈല്‍ഫോണ്‍ കൊണ്ടുവരാന്‍ പാടില്ലെന്നു }നിയമമുണ്ടെങ്കിലും പല സ്‌കൂള്‍ കുട്ടികളുടെയും കൈവശം ഫോണുണ്ട|്. അധ്യാപകര്‍ക്കു പരിശോധിക്കാമെങ്കിലും പീഡനാരോപണം പോലെയുള്ള പ്രശ്‌നങ്ങള്‍ 'ഭയന്ന് മിക്കവരും ഇതിനു തുനിയാറില്ലെന്നു മാത്രം. തങ്ങളുടെ മക്കളെ കുഴപ്പത്തിലേക്കു ചാടിക്കുന്ന മൊബൈല്‍ ഫോണ്‍ വേണോയെന്നു മാതാപിതാക്കളാണു തീരുമാ}നിക്കേണ്ടത്. ഇക്കാര്യത്തില്‍ അധ്യാപകരെക്കാളേറെ ചെയ്യാനാവുക മാതാപിതാക്കള്‍ക്കു തന്നെയാണ്.
ഇടുക്കി ജില്ലയിലെ ഒരു സ്‌കൂളില്‍ പരിശോധനക്കെത്തിയ പോലീസ് കുട്ടികള്‍ പൊന്തക്കാട്ടില്‍ എറിഞ്ഞു കളഞ്ഞ മൊബൈല്‍ പരിശോധിച്ചു ഞെട്ടിപ്പോയി. }നിറയെ }നീലച്ചിത്രങ്ങളായിരുന്നു അതിലുണ്ടായിരുന്നത്. മാതാപിതാക്കളെ വിളിച്ചുവരുത്തിയശേഷം അവരുടെ സാന്നിധ്യത്തില്‍ വിദ്യാര്‍ഥികളെ താക്കീതു}നല്‌കിയാണ് പോലീസ് വിട്ടയച്ചത്.
കോഴിക്കോട് ജില്ലയിലെ ഒരു സ്‌കൂളില്‍ മൊബൈല്‍ }നിരോധനമുണ്ടായപ്പോള്‍ കുട്ടികള്‍ സമീപത്തുള്ള മാവിലാണ് അവ സൂക്ഷിച്ചുവച്ചത്. പരിശോധന} }നടത്തിയ സ്‌കൂള്‍ അധികൃതര്‍ക്കു കണ്ടെത്താനായത് മുപ്പത്തഞ്ചിലധികം മൊബൈലുകള്‍. മരത്തില്‍നിന്നു കണ്ടെടുത്ത മൊബൈലുകള്‍ ഏറ്റുവാങ്ങാന്‍ വിദ്യാര്‍ഥികള്‍ ആരുമെത്തിയില്ലെന്നുമാത്രം.
മിസ്‌ഡ് കോളിനു പിറകിലെ കാമുകനെ കാണാന്‍ മംഗലാപുരത്തു}നിന്നു കുമളിയിലെത്തിയ }നഴ്‌സിംഗ് വിദ്യാര്‍ഥിനിയെ രക്ഷിച്ചത് പോലീസായിരുന്നു. രണ്ടുമാസം മുമ്പാണ് സംഭവം. ഒരു വൈകുന്നേരം പെണ്‍കുട്ടിയുടെ മൊബൈലിലേക്കു വന്ന മിസ്‌ഡ് കോളില്‍}നിന്നായിരുന്നു ബന്ധത്തിന്റെ തുടക്കം. കാമുകനെ} കാണാനിറങ്ങിയെ പെണ്‍കുട്ടി മംഗലാപുരത്തു}നിന്നു കണ്ണൂരിലെത്തി. ബസില്‍ കോട്ടയത്തെത്തി രാത്രി പത്തുമണിയോടെ കുമളിക്കുള്ള ബസ് പിടിച്ചു. കുമളിക്കുള്ള ബസിലിരുന്ന പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കണ്ടക്ടര്‍ ബസ് വണ്ടിപ്പെരിയാറ്റിലെത്തിയപ്പോള്‍ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.
പെണ്‍കുട്ടിയെ പോലീസ് ചോദ്യംചെയ്‌തപ്പോഴാണ് കാമുകനെ} കാണാന്‍ പോവുകയാണെന്നും മിസ്‌ഡ് കോള്‍ വഴിയുള്ള ബന്ധമാണെന്നും മനസിലായത്. ഇതേസമയം പെണ്‍കുട്ടിയില്‍}നിന്നു ലഭിച്ച വിവരങ്ങള}നുസരിച്ച് കുമളിയില്‍ കാത്തു}നിന്ന കാമുകനെ} കുമളി പോലീസും പിടികൂടിയിരുന്നു. കാമുകനെ} നേ}രിട്ടു കണ്ടതോടെ പെണ്‍കുട്ടിയുടെ സങ്കല്‌പങ്ങളെല്ലാം ആവിയായി. കാണാന്‍ സുന്ദരിയായ പെണ്‍കുട്ടി മൊബൈല്‍ പ്രണയത്തിലൂടെ 'ഭാവനയില്‍ കണ്ട| സുന്ദരനും സുമുഖനും പകരം കാണാനായത് }നിറംകുറഞ്ഞ് മെലിഞ്ഞ പതിനെട്ടുകാര}െ. പത്തനംതിട്ട സ്വദേശിയായ യുവാവ് തേനിയില്‍ കോളജ് വിദ്യാര്‍ഥിയായിരുന്നു. ഒടുവില്‍ ഇരുവരുടെയും മാതാപിതാക്കളെ വിളിച്ചുവരുത്തി അവരുടെകൂടെ പോലീസ് യുവാവിനെയും പെണ്‍കുട്ടിയെയും പറഞ്ഞുവിടുകയായിരുന്നു. അര്‍ധരാത്രിയില്‍ കുമളിയിലെത്തിയ പെണ്‍കുട്ടി സമയത്ത് പോലീസിന് ഇടപെടാന്‍ കഴിഞ്ഞതിനാല്‍ സാമൂഹ്യവിരുദ്ധരുടെ കൈകളില്‍പ്പെടാതെ രക്ഷപ്പെട്ടു.
റാന്നിയില്‍ സഹോദരിമാരായ പെണ്‍കുട്ടികള്‍ ജീവെനാടുക്കിയ സംഭവത്തിനു പിന്നില്‍ സഹോദരിമാരിലൊരാളുടെ മൊബൈല്‍ പ്രണയമായിരുന്നു. വാഗമണില്‍ കമിതാക്കള്‍ കൊക്കയില്‍ ചാടി ജീവനൊടുക്കിയതിനു തലേന്ന് മകളുടെ അമിതമായ ഫോണ്‍വിളി കണ്ടെത്തിയ പിതാവ് ശാസിക്കുകയും മൊബൈല്‍ സിംകാര്‍ഡ് }നശിപ്പിച്ചുകളയുകയും ചെയ്‌തിരുന്നു.
മൊബൈല്‍ ഫോണിന്റെ വിവേകമില്ലാതെയുള്ള ഉപയോഗത്തിലൂടെ കൗമാരക്കാര്‍ }നാശത്തിന്റെ വഴിയാണ് സ്വയം തുറക്കുന്നത്. കാമുകനുമൊത്തുള്ള സ്വകാര്യ }നിമിഷങ്ങളില്‍ പകര്‍ത്തുന്ന ഒരു ഫോട്ടോ ആയിരിക്കാം പിന്നീട് പെണ്‍കുട്ടികളുടെ ജീവിതം മാറ്റിമറിക്കുന്നത്. കൂട്ടുകാരുടെ മുന്നില്‍ പൗരുഷം പ്രകടിപ്പിക്കുന്നതിനും മറ്റുമാണ് പലരും മൊബൈല്‍ ചിത്രങ്ങള്‍ കൂട്ടുകാരെ കാണിക്കുന്നത്. ഇത് പിന്നീട് അവര്‍ക്കു തന്നെ വിനയായി മാറുന്നു.
ഇന്നത്തേതുപോലെ ഫോണ്‍വിളി അത്ര എളുപ്പമല്ലാതിരുന്നകാലത്ത് കത്തുകളിലൂടെയും മറ്റുമാണ് വിവരങ്ങള്‍ കൈമാറിയിരുന്നത്. സാങ്കേതികവിദ്യയുടെ വളര്‍ച്ചയോടെ ഇതിനു മാറ്റം വന്നിരിക്കുന്നു. താന്‍ മരിക്കുന്നതിന്റെ ശബ്ദം കാമുകിയെ ഫോണിലൂടെ കേള്‍പ്പിച്ചാണ് ഒരു കാമുകന്‍ ജീവെനാടുക്കിയത്. ത്രീജി യുഗത്തില്‍ താളംതെറ്റിയ മനസുകള്‍ ഇതു ലൈവാക്കി കാട്ടാനാവും ശ്രമിക്കുക. താന്‍ ജീവെനാടുക്കുന്നതിന്റെ ദൃശ്യം കാമുകന്‍ കാമുകിയെ വെബ്‌കാമിലൂടെ കാട്ടിയ സംഭവവുമുണ്ടായി.
വിവിധ കമ്പനികള്‍ സൗജന്യമായി }നല്‌കുന്ന എസ്‌എംഎസ്, കോള്‍ ഓഫറുകളാണ് മിക്കവരെയും മൊബൈല്‍ ഫോണിന്റെ അടിമയാക്കുന്നതും അരുതാത്ത ബന്ധങ്ങളിലേക്കു കൊണ്ടുചെന്നെത്തിക്കുന്നതും. രാത്രികാലങ്ങളിലാണ് ഇത്തരം എസ്‌എംഎസുകളുടെയും കോളുകളുടെയും പ്രവാഹം. വിദ്യാര്‍ഥികളില്‍ മിക്കവരും അയയ്‌ക്കുന്ന മെസേജുകളില്‍ '}നല്ലൊരുപങ്ക് അശ്ലീലം കലര്‍ന്നവയായിരിക്കും. കേസേന്വഷണത്തിന്റെ 'ഭാഗമായി ഒരു പ്രശസ്‌ത കോളജിനു സമീപത്തെ ടവറില്‍}നിന്നുള്ള കോളുകളും മെസേജുകളും പരിശോധിച്ച പോലീസിനു കേള്‍ക്കാനായത് വിദ്യാര്‍ഥികള്‍ തമ്മില്‍ രാത്രികളില്‍ }നടത്തുന്ന അശ്ലീല സംഭാഷണങ്ങളാണ്.
മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യകള്‍ കുട്ടികള്‍ക്കു }നിഷേധിക്കുന്നതിനു പകരം അവര്‍ക്ക് അതിന്റെ ഗുണദോഷങ്ങള്‍ പറഞ്ഞുകൊടുക്കുകയാണു വേണ്ടതെന്നു തിരുവനന്തപുരം ചൈല്‍ഡ് ഡവലപ്‌മെന്റ് സൊസൈറ്റി ഡയറക്‌ടര്‍ എം.കെ.സി. }നായര്‍ പറയുന്നു. എന്നാല്‍ കൗമാരക്കാരായ കുട്ടികള്‍ക്കു മൊബൈല്‍ ഫോണ്‍ വാങ്ങി }നല്‌കരുതെന്നാണ് കുമളി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായ അനില്‍ ശ്രീനിവാസ് അഭിപ്രായപ്പെടുന്നത്.
(തുടരും)
മൊബൈലിലൂടെ കെട്ടിയുയര്‍ത്തിയ സ്വപ്‌നങ്ങളുടെ ചീട്ടുകൊട്ടാരം തകര്‍ന്നതറിഞ്ഞ ആ പെണ്‍കുട്ടിക്ക് ആഘാതം താങ്ങാനായില്ല. രാത്രി ഉറങ്ങാന്‍ കിടന്ന പെണ്‍കുട്ടിയെ മുറിക്കുള്ളിലെ ഫാനില്‍ തൂങ്ങിമരിച്ച }നിലയിലാണ് രാവിലെ ബന്ധുക്കള്‍ കണ്ടത്. വിദേശത്തെ ജോലി രാജിവച്ച് മാതാപിതാക്കള്‍ മകളെക്കുറിച്ചുള്ള മരിക്കാത്ത ഓര്‍മകളുമായി }നാട്ടില്‍ കഴിയുന്നു.
ഇതു മൊബൈല്‍ പ്രണയങ്ങളുടെ ബാക്കിപത്രങ്ങളിലൊന്നുമാത്രം. ഇത്തരം }നിരവധി സംഭവങ്ങളാണ് ഇപ്പോള്‍ കേരളത്തിലുട}നീളമുണ്ടാകുന്നത്. അത്യാവശ്യ ഫോണ്‍വിളികള്‍ക്കുള്ളതാണ് മൊബൈല്‍ ഫോണ്‍. ഇതു ദുരുപയോഗം ചെയ്യുമ്പോഴാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത്. അമ്പലപ്പുഴയിലെ പ്ലസ്‌ടു വിദ്യാര്‍ഥിനികളുടെ ആത്മഹത്യയ്‌ക്കും സമാന}സ്വഭാവമായിരുന്നു.
സഹപാഠികളായ വിദ്യാര്‍ഥികളുമായുണ്ടായ മൊബൈല്‍ പ്രണയത്തിന്റെ ഒടുവിലാണ് അമ്പലപ്പുഴയില്‍ മൂന്നു പ്ലസ്‌ടു വിദ്യാര്‍ഥിനികള്‍ ക്ലാസിനുള്ളില്‍ ജീവനൊാടുക്കിയത്. മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍കാട്ടിയുള്ള ചൂഷണം താങ്ങാനാവാതെ വന്നതാണ് മൂന്നുപെണ്‍കുട്ടികളെയും സ്‌കൂള്‍ ക്ലാസ് മുറിക്കുള്ളില്‍ ജീവനൊാടുക്കുന്നതിനു പ്രേരിപ്പിച്ചതെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. സംഭവത്തില്‍ അറസ്റ്റിലായതും സഹപാഠികള്‍. ഇത്തരം }നിരവധി സംഭവങ്ങള്‍ കേരളത്തിലുടനീളമുണ്ടാകുന്നുണ്ടെങ്കിലും മിക്കതും പുറംലോകം അറിയാതെ പോവുകയാണ്.
പ്രണയത്തിന്റെയും ലൈംഗിക ചൂഷണത്തിന്റെയും ഒടുവിലുണ്ടാകുന്ന ആത്മഹത്യാ കേസുകളിലെല്ലാം മൊബൈല്‍ ഫോണിന്റെ സാന്നിധ്യം കാണാനാവും. എസ്‌എസ്‌എല്‍സി, പ്ലസ്‌ടു ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളാണ് ഇത്തരം സംഭവങ്ങള്‍ക്കു കൂടുതല്‍ ഇരയാകുന്നത്. ഈ പ്രായത്തിലുള്ള, പഠിക്കുന്ന കുട്ടികളെയാണ് എളുപ്പത്തില്‍ സ്വാധീനിക്കാനാവുക എന്നു മനസിലാക്കിയാണ് ചൂഷണത്തിനൊരുങ്ങുന്നവര്‍ ഇവരെ നോട്ടമിടുന്നതെന്നു വിദഗ്‌ധര്‍ പറയുന്നു. മാതാപിതാക്കളുടെ ശ്രദ്ധയില്ലാതെ വളരുന്ന കുട്ടികളും മാതാപിതാക്കള്‍ വിദേശത്തായ കുട്ടികളുമൊക്കെയാണ് ചൂഷണത്തിനിരയായി ജീവിതം ഹോമിക്കേണ്ടിവരുന്നവരില്‍ ഏറിയപങ്കുമെന്ന് തിരുവല്ല പുഷ്‌പഗിരി മെഡിക്കല്‍ കോളജിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ എന്‍. വിപിന്‍ ചന്ദ്രലാല്‍ ചൂണ്ടിക്കാട്ടുന്നു. കൗണ്‍സലിംഗിനെത്തുന്നവരില്‍ കൂടുതല്‍ പങ്കും എസ്‌എസ്‌എല്‍സി, പ്ലസ്‌ടു വിദ്യാര്‍ഥികളാണ.് ഇതില്‍ത്തന്നെ കൂടുതലും പെണ്‍കുട്ടികള്‍- ഡോ വിപിന്‍ ചന്ദ്രലാല്‍ പറഞ്ഞു.
തിരുവല്ലയിലെ പ്രശസ്‌തമായ ഒരു സ്‌കൂളില്‍ പഠിച്ചിരുന്ന പ്ലസ്‌ടു വിദ്യാര്‍ഥിനിക്കുണ്ടായിരുന്നത് 16 മൊബൈലുകള്‍. പെണ്‍കുട്ടിയുടെ സഹപാഠികളും }നാട്ടുകാരുമായ സുഹൃത്തുക്കള്‍ വാങ്ങിക്കൊടുത്തതാണ് ഇവയില്‍ ഒട്ടുമിക്കവയും. പ്രണയക്കുരുക്കില്‍പ്പെട്ട് മാ}നസികനിലതന്നെ തകരാറിലായ പെണ്‍കുട്ടിയെ ആറുമാസത്തോളം }നീ| കൗണ്‍സലിംഗിനെത്തുടര്‍ന്നാണ് നേരെയാക്കാനായത്. വിദേശത്തു ജോലിയിലായിരുന്ന പെണ്‍കുട്ടിയുടെ മാതാവ് ഇപ്പോള്‍ ജോലി രാജിവച്ച് }നാട്ടില്‍ മകള്‍ക്കൊപ്പം കഴിയുന്നു. മുമ്പ് മൊബൈല്‍ ഫോണില്ലാതെ ജീവിക്കില്ലായെന്നു വാശിപിടിച്ചിരുന്ന പെണ്‍കുട്ടിക്ക് ഇപ്പോള്‍ മൊബൈല്‍ഫോണ്‍ കാണുന്നതുപോലും പേടിയാണ്.
തൊടുപുഴ സ്വദേശിനിയായ മറ്റൊരു പെണ്‍കുട്ടിയാകട്ടെ മണിക്കൂറുകളോളം സല്ലപിച്ചിരുന്നത് അയല്‍പക്കത്ത ചേട്ടന്‍ വാങ്ങി }നല്‌കിയ മൊബൈലിലാണ്. വൈകുന്നേരം ആറുമണി മുതല്‍ ടിവിക്കുമുന്നില്‍ സീരിയലുകള്‍ കാണാന്‍ കുത്തിയിരിക്കുന്ന മാതാവാകട്ടെ ഇതൊന്നും അറിയാറില്ല.~ഒടുവില്‍ പെണ്‍കുട്ടി 'ഭാര്യയും മക്കളുമുള്ള അയല്‍വാസിക്കൊപ്പം }നാടുവിട്ടപ്പോഴാണ് വിവരം മാതാപിതാക്കള്‍ അറിയുന്നത്. മൂന്നുമാസത്തെ സുഖവാസത്തിനുശേഷം തിരിച്ചെത്തിയ പെണ്‍കുട്ടി ഇപ്പോള്‍ വീട്ടില്‍ ഒറ്റപ്പെട്ട }നിലയില്‍ കഴിയുന്നു.
കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിലും കുറ്റങ്ങള്‍ ഒളിപ്പിക്കുന്നതിലും ആണ്‍കുട്ടികളെ അപേക്ഷിച്ചു പെണ്‍കുട്ടികള്‍ മുന്നിലാണെന്നു മനഃശാസ്‌ത്രവിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. മിക്ക സ്‌കൂളുകളിലും ആണ്‍കുട്ടികളുടെ മൊബൈല്‍ ഫോണ്‍ സൂക്ഷിക്കുന്നതു പെണ്‍കുട്ടികളാണത്രേ. മാത്രവുമല്ല }നുണകള്‍ പറഞ്ഞു പിടിച്ചു }നില്‍ക്കാനും ഇവര്‍ക്കു കഴിയുന്നു. സ്‌കൂളുകളില്‍ മൊബൈല്‍ഫോണ്‍ കൊണ്ടുവരാന്‍ പാടില്ലെന്നു }നിയമമുണ്ടെങ്കിലും പല സ്‌കൂള്‍ കുട്ടികളുടെയും കൈവശം ഫോണുണ്ട|്. അധ്യാപകര്‍ക്കു പരിശോധിക്കാമെങ്കിലും പീഡനാരോപണം പോലെയുള്ള പ്രശ്‌നങ്ങള്‍ 'ഭയന്ന് മിക്കവരും ഇതിനു തുനിയാറില്ലെന്നു മാത്രം. തങ്ങളുടെ മക്കളെ കുഴപ്പത്തിലേക്കു ചാടിക്കുന്ന മൊബൈല്‍ ഫോണ്‍ വേണോയെന്നു മാതാപിതാക്കളാണു തീരുമാ}നിക്കേണ്ടത്. ഇക്കാര്യത്തില്‍ അധ്യാപകരെക്കാളേറെ ചെയ്യാനാവുക മാതാപിതാക്കള്‍ക്കു തന്നെയാണ്.
ഇടുക്കി ജില്ലയിലെ ഒരു സ്‌കൂളില്‍ പരിശോധനക്കെത്തിയ പോലീസ് കുട്ടികള്‍ പൊന്തക്കാട്ടില്‍ എറിഞ്ഞു കളഞ്ഞ മൊബൈല്‍ പരിശോധിച്ചു ഞെട്ടിപ്പോയി. }നിറയെ }നീലച്ചിത്രങ്ങളായിരുന്നു അതിലുണ്ടായിരുന്നത്. മാതാപിതാക്കളെ വിളിച്ചുവരുത്തിയശേഷം അവരുടെ സാന്നിധ്യത്തില്‍ വിദ്യാര്‍ഥികളെ താക്കീതു}നല്‌കിയാണ് പോലീസ് വിട്ടയച്ചത്.
കോഴിക്കോട് ജില്ലയിലെ ഒരു സ്‌കൂളില്‍ മൊബൈല്‍ }നിരോധനമുണ്ടായപ്പോള്‍ കുട്ടികള്‍ സമീപത്തുള്ള മാവിലാണ് അവ സൂക്ഷിച്ചുവച്ചത്. പരിശോധന} }നടത്തിയ സ്‌കൂള്‍ അധികൃതര്‍ക്കു കണ്ടെത്താനായത് മുപ്പത്തഞ്ചിലധികം മൊബൈലുകള്‍. മരത്തില്‍നിന്നു കണ്ടെടുത്ത മൊബൈലുകള്‍ ഏറ്റുവാങ്ങാന്‍ വിദ്യാര്‍ഥികള്‍ ആരുമെത്തിയില്ലെന്നുമാത്രം.
മിസ്‌ഡ് കോളിനു പിറകിലെ കാമുകനെ കാണാന്‍ മംഗലാപുരത്തു}നിന്നു കുമളിയിലെത്തിയ }നഴ്‌സിംഗ് വിദ്യാര്‍ഥിനിയെ രക്ഷിച്ചത് പോലീസായിരുന്നു. രണ്ടുമാസം മുമ്പാണ് സംഭവം. ഒരു വൈകുന്നേരം പെണ്‍കുട്ടിയുടെ മൊബൈലിലേക്കു വന്ന മിസ്‌ഡ് കോളില്‍}നിന്നായിരുന്നു ബന്ധത്തിന്റെ തുടക്കം. കാമുകനെ} കാണാനിറങ്ങിയെ പെണ്‍കുട്ടി മംഗലാപുരത്തു}നിന്നു കണ്ണൂരിലെത്തി. ബസില്‍ കോട്ടയത്തെത്തി രാത്രി പത്തുമണിയോടെ കുമളിക്കുള്ള ബസ് പിടിച്ചു. കുമളിക്കുള്ള ബസിലിരുന്ന പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കണ്ടക്ടര്‍ ബസ് വണ്ടിപ്പെരിയാറ്റിലെത്തിയപ്പോള്‍ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.
പെണ്‍കുട്ടിയെ പോലീസ് ചോദ്യംചെയ്‌തപ്പോഴാണ് കാമുകനെ} കാണാന്‍ പോവുകയാണെന്നും മിസ്‌ഡ് കോള്‍ വഴിയുള്ള ബന്ധമാണെന്നും മനസിലായത്. ഇതേസമയം പെണ്‍കുട്ടിയില്‍}നിന്നു ലഭിച്ച വിവരങ്ങള}നുസരിച്ച് കുമളിയില്‍ കാത്തു}നിന്ന കാമുകനെ} കുമളി പോലീസും പിടികൂടിയിരുന്നു. കാമുകനെ} നേ}രിട്ടു കണ്ടതോടെ പെണ്‍കുട്ടിയുടെ സങ്കല്‌പങ്ങളെല്ലാം ആവിയായി. കാണാന്‍ സുന്ദരിയായ പെണ്‍കുട്ടി മൊബൈല്‍ പ്രണയത്തിലൂടെ 'ഭാവനയില്‍ കണ്ട| സുന്ദരനും സുമുഖനും പകരം കാണാനായത് }നിറംകുറഞ്ഞ് മെലിഞ്ഞ പതിനെട്ടുകാര}െ. പത്തനംതിട്ട സ്വദേശിയായ യുവാവ് തേനിയില്‍ കോളജ് വിദ്യാര്‍ഥിയായിരുന്നു. ഒടുവില്‍ ഇരുവരുടെയും മാതാപിതാക്കളെ വിളിച്ചുവരുത്തി അവരുടെകൂടെ പോലീസ് യുവാവിനെയും പെണ്‍കുട്ടിയെയും പറഞ്ഞുവിടുകയായിരുന്നു. അര്‍ധരാത്രിയില്‍ കുമളിയിലെത്തിയ പെണ്‍കുട്ടി സമയത്ത് പോലീസിന് ഇടപെടാന്‍ കഴിഞ്ഞതിനാല്‍ സാമൂഹ്യവിരുദ്ധരുടെ കൈകളില്‍പ്പെടാതെ രക്ഷപ്പെട്ടു.
റാന്നിയില്‍ സഹോദരിമാരായ പെണ്‍കുട്ടികള്‍ ജീവെനാടുക്കിയ സംഭവത്തിനു പിന്നില്‍ സഹോദരിമാരിലൊരാളുടെ മൊബൈല്‍ പ്രണയമായിരുന്നു. വാഗമണില്‍ കമിതാക്കള്‍ കൊക്കയില്‍ ചാടി ജീവനൊടുക്കിയതിനു തലേന്ന് മകളുടെ അമിതമായ ഫോണ്‍വിളി കണ്ടെത്തിയ പിതാവ് ശാസിക്കുകയും മൊബൈല്‍ സിംകാര്‍ഡ് }നശിപ്പിച്ചുകളയുകയും ചെയ്‌തിരുന്നു.
മൊബൈല്‍ ഫോണിന്റെ വിവേകമില്ലാതെയുള്ള ഉപയോഗത്തിലൂടെ കൗമാരക്കാര്‍ }നാശത്തിന്റെ വഴിയാണ് സ്വയം തുറക്കുന്നത്. കാമുകനുമൊത്തുള്ള സ്വകാര്യ }നിമിഷങ്ങളില്‍ പകര്‍ത്തുന്ന ഒരു ഫോട്ടോ ആയിരിക്കാം പിന്നീട് പെണ്‍കുട്ടികളുടെ ജീവിതം മാറ്റിമറിക്കുന്നത്. കൂട്ടുകാരുടെ മുന്നില്‍ പൗരുഷം പ്രകടിപ്പിക്കുന്നതിനും മറ്റുമാണ് പലരും മൊബൈല്‍ ചിത്രങ്ങള്‍ കൂട്ടുകാരെ കാണിക്കുന്നത്. ഇത് പിന്നീട് അവര്‍ക്കു തന്നെ വിനയായി മാറുന്നു.
ഇന്നത്തേതുപോലെ ഫോണ്‍വിളി അത്ര എളുപ്പമല്ലാതിരുന്നകാലത്ത് കത്തുകളിലൂടെയും മറ്റുമാണ് വിവരങ്ങള്‍ കൈമാറിയിരുന്നത്. സാങ്കേതികവിദ്യയുടെ വളര്‍ച്ചയോടെ ഇതിനു മാറ്റം വന്നിരിക്കുന്നു. താന്‍ മരിക്കുന്നതിന്റെ ശബ്ദം കാമുകിയെ ഫോണിലൂടെ കേള്‍പ്പിച്ചാണ് ഒരു കാമുകന്‍ ജീവെനാടുക്കിയത്. ത്രീജി യുഗത്തില്‍ താളംതെറ്റിയ മനസുകള്‍ ഇതു ലൈവാക്കി കാട്ടാനാവും ശ്രമിക്കുക. താന്‍ ജീവെനാടുക്കുന്നതിന്റെ ദൃശ്യം കാമുകന്‍ കാമുകിയെ വെബ്‌കാമിലൂടെ കാട്ടിയ സംഭവവുമുണ്ടായി.
വിവിധ കമ്പനികള്‍ സൗജന്യമായി }നല്‌കുന്ന എസ്‌എംഎസ്, കോള്‍ ഓഫറുകളാണ് മിക്കവരെയും മൊബൈല്‍ ഫോണിന്റെ അടിമയാക്കുന്നതും അരുതാത്ത ബന്ധങ്ങളിലേക്കു കൊണ്ടുചെന്നെത്തിക്കുന്നതും. രാത്രികാലങ്ങളിലാണ് ഇത്തരം എസ്‌എംഎസുകളുടെയും കോളുകളുടെയും പ്രവാഹം. വിദ്യാര്‍ഥികളില്‍ മിക്കവരും അയയ്‌ക്കുന്ന മെസേജുകളില്‍ '}നല്ലൊരുപങ്ക് അശ്ലീലം കലര്‍ന്നവയായിരിക്കും. കേസേന്വഷണത്തിന്റെ 'ഭാഗമായി ഒരു പ്രശസ്‌ത കോളജിനു സമീപത്തെ ടവറില്‍}നിന്നുള്ള കോളുകളും മെസേജുകളും പരിശോധിച്ച പോലീസിനു കേള്‍ക്കാനായത് വിദ്യാര്‍ഥികള്‍ തമ്മില്‍ രാത്രികളില്‍ }നടത്തുന്ന അശ്ലീല സംഭാഷണങ്ങളാണ്.
മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യകള്‍ കുട്ടികള്‍ക്കു }നിഷേധിക്കുന്നതിനു പകരം അവര്‍ക്ക് അതിന്റെ ഗുണദോഷങ്ങള്‍ പറഞ്ഞുകൊടുക്കുകയാണു വേണ്ടതെന്നു തിരുവനന്തപുരം ചൈല്‍ഡ് ഡവലപ്‌മെന്റ് സൊസൈറ്റി ഡയറക്‌ടര്‍ എം.കെ.സി. }നായര്‍ പറയുന്നു. എന്നാല്‍ കൗമാരക്കാരായ കുട്ടികള്‍ക്കു മൊബൈല്‍ ഫോണ്‍ വാങ്ങി }നല്‌കരുതെന്നാണ് കുമളി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായ അനില്‍ ശ്രീനിവാസ് അഭിപ്രായപ്പെടുന്നത്.
(തുടരും)
Friday, August 6, 2010
മരണത്തിന്റെ നീരാളിപ്പിടിത്തത്തില്‍ കൗമാരം -2
മാര്‍ച്ച് മാസത്തിലെ ഒരു വൈകുന്നേരമാണ് കുട്ടനാട് എന്‍ജിനീയറിംഗ് കോളജിലെ ഒരു വിദ്യാര്‍ഥിയെ താമസസ്ഥലത്തു തൂങ്ങിമരിച്ച }നിലയില്‍ കണ്ടെത്തിയത്. സഹപാഠിയായ വിദ്യാര്‍ഥിനിയുമായുണ്ടായ പ്രണയബന്ധമാണ് മരണത്തിനു കാരണമായതെന്നു പറയപ്പെടുന്നു. ഏതാനുംദിവസങ്ങള്‍ക്കുശേഷം കണ്ണൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയും വീടിനുള്ളില്‍ ജീവനൊടുക്കി.
ഫെബ്രുവരിയില്‍ പത്തനംതിട്ട ജില്ലയിലെ മുട്ടത്തുകോണം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയും കോന്നി ളാക്കാട്ടൂര്‍ സ്വദേശിയായ പത്തൊമ്പതുകാരനും ജീവെനാടുക്കിയത് പ്രണയ}ൈരാശ്യത്തിലാണ്. ഇരുവരുടെയും പ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നുവത്രേ.
ഇക്കഴിഞ്ഞ പ്ലസ്‌ടു പരീക്ഷഫലം പുറത്തുവന്നതിനുശേഷം കോട്ടയം, എറണാകുളം, കൊല്ലം, ആലപ്പുഴ ജില്ലകളിലായി പത്തോളം വിദ്യാര്‍ഥികളാണ് ജീവനൊടുക്കിയത്.
ഗ്രേഡിംഗ് ഏര്‍പ്പെടുത്തിയതിനുശേഷം വിദ്യാര്‍ഥികളുടെ ആത്മഹത്യാ }നിരക്കില്‍ വലിയ വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ആത്മഹത്യാ സംഭവങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരില്‍ കൂടുതല്‍പ്പേര്‍ പെണ്‍കുട്ടികളാണെന്നതും ശ്രദ്ധേയമാണ്.
എസ്‌എസ്‌എല്‍സി പരീക്ഷാഫലം പുറത്തുവന്നശേഷവും }നിരവധി ആത്മഹത്യകള്‍ സംസ്ഥാ}നത്തുടന}ീളമുണ്ടായി. എസ്‌എസ്‌എല്‍സി ഫലം കാത്തിരുന്ന കൂട്ടുകാരികളായ പെണ്‍കുട്ടികളെ പരവൂര്‍ ലെവല്‍ക്രോസിനു സമീപം ട്രെയിന്‍തട്ടി മരിച്ച}നിലയില്‍ കണ്ടെത്തി. ബാല്യകാല സുഹൃത്തുക്കളായിരുന്നു ഇവര്‍. ഒരാള്‍ തോറ്റുപോകുമെന്ന ഭയംമൂലമോ അഥവാ ജയിച്ചാല്‍ വ്യത്യസ്‌ത സ്‌കൂളുകളില്‍ പ്രവേശനം കിട്ടി പിരിയേണ്ടിവരുമോ എന്ന മേനാവിഷമത്താലോ ആകാം ആത്മഹത്യയെന്നു പോലീസ് പറയുന്നു.
തിരുവല്ലയില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ തയ്യല്‍ സ്‌കൂളില്‍ മരിച്ച}നിലയില്‍ കണ്ടെത്തിയതു അഞ്ചുമാസംമുമ്പാണ്. മൊബൈല്‍ ഫോണ്‍ വാങ്ങി }നല്‌കാതിരുന്നതിന്റെപേരിലും ടിവി കാണാന്‍ സമ്മതിക്കാത്തതിന്റെപേരിലും മാതാപിതാക്കള്‍ ശാസിച്ചതിന്റെ പേരിലുമെല്ലാം കൗമാരക്കാര്‍ ജീവനൊാടുക്കുന്നത് പുതുമയല്ലാതായി മാറിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ അടുത്ത കാലത്തുണ്ടായ രണ്ട|് ആത്മഹത്യകള്‍ ഇത്തരത്തിലുള്ളതായിരുന്നു. എസ്‌എസ്‌എല്‍സി വിദ്യാര്‍ഥിയായ പതി}നഞ്ചുകാരന്‍ മൊബൈല്‍ ഫോണ്‍ വാങ്ങി }നല്‌കാന്‍ മാതാപിതാക്കള്‍ തയാറാകാതിരുന്നതിനെത്തുടര്‍ന്ന് ജീവെനാടുക്കി. സ്‌കൂളില്‍}നിന്നു വൈകിയെത്തിയതിനു മാതാവ് വഴക്കുപറഞ്ഞതില്‍ മനംനൊന്ത് പതി}നാറുകാരിയും ജീവിതമവസാനിപ്പിച്ചു.
വീട്ടിലിരുന്ന പണമെടുത്ത് മാതാപിതാക്കള്‍ അറിയാതെ പത്ത}നംതിട്ട ജില്ലയില്‍ പത്താംക്ലാസ് വിദ്യാര്‍ഥി മൊബൈല്‍ ഫോണ്‍ വാങ്ങിയത് ജന}ുവരിയിലാണ്. അ}നുവാദമില്ലാതെ വാങ്ങിയ മൊബൈല്‍ പിതാവ് കടയില്‍ തിരികെകൊണ്ടുപോയി കൊടുക്കുകയും മക}െ ശാസിക്കുകയും ചെയ്‌തു. മുറിക്കുള്ളില്‍ കടന്നു കതകടച്ച മകന്റെ ചേതനയറ്റ ശരീരമാണ് പിന്നീട് മാതാപിതാക്കള്‍ക്കു കാണാ}നായത്. ഏകമകന്റെ വേര്‍പാടു താങ്ങാനാവാതെ മാതാപിതാക്കള്‍ കണ്ണീരുമായി കഴിയുന്നു.
മൊബൈല്‍ ഫോണ്‍ വാങ്ങി }നല്‌കാത്തതിന്റെ പേരില്‍ പതിനഞ്ചുകാരന്‍ മാതാപിതാക്കളുമായി കലഹിച്ച് വെള്ളക്കെട്ടില്‍ ചാടിമരിച്ചത് കഴിഞ്ഞ ദിവസമാണ്. കൊല്ലം ജില്ലയിലായിരുന്നു സംഭവം. കൊല്ലം ജില്ലയിലെ തെന്മലയില്‍ രക്ഷാകര്‍ത്താക്കളുമായി കലഹിച്ചു വീടുവിട്ടിറങ്ങിയ വിദ്യാര്‍ഥിനികളില്‍ ഒരാള്‍ ആത്മഹത്യയ്‌ക്കു ശ്രമിച്ചത് കഴിഞ്ഞമാസമാണ്. സുഹൃത്തിന്റെ സഹോദരിയുടെ വീട്ടിലെത്തിയ ഇവരെ കസ്റ്റഡിയിലെടുക്കാന്‍ പോലീസ് എത്തുമെന്നറിഞ്ഞതിനെത്തുടര്‍ന്നാണ് ഒരു വിദ്യാര്‍ഥി}നി കൈത്ത| മുറിച്ച് ജീവെനാടുക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞമാസമാണ് പ്ലസ്‌ടുവിദ്യാര്‍ഥിനികളായ രണ്ടു പെണ്‍കുട്ടികളും അഞ്ച് ആണ്‍കുട്ടികളും അടങ്ങുന്ന സംഘം വീടുവിട്ടിറങ്ങിയത്. ഇതില്‍ ഒരാണ്‍കുട്ടിയുടെ വീടിനു സമീപത്തെ അമ്പലത്തിലെ ഉത്സവത്തിന് രക്ഷാകര്‍ത്താക്കളുടെ അനുവാദമില്ലാതെ പോയതിനു വീട്ടുകാര്‍ ശാസിച്ചതിനാലാണ് വീട്ടുകാരുമായി കലഹിച്ച് വീടുവിട്ടതെന്നു പറയുന്നു. ഏഴുപേരും സംഘമായി തമിഴ്‌നാട്ടിലെ ചെങ്കോട്ട, മധുര എന്നിവിടങ്ങളില്‍ സഞ്ചരിച്ചശേഷം കൂട്ടത്തിലെ ഒരാണ്‍കുട്ടിയുടെ സഹോദരിയുടെ ആര്യങ്കാവിലെ വീട്ടിലെത്തി. കുട്ടികള്‍ ഒരുമിച്ചെത്തിയതില്‍ സംശയം തോന്നിയ സഹോദരി വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. ഇതറിഞ്ഞ സംഘത്തിലെ ഒരു പെണ്‍കുട്ടി ബാത്ത്‌റൂമില്‍ കയറി കൈത്ത| മുറിക്കുകയായിരുന്നു. രക്തംവാര്‍ന്നതിനെത്തുടര്‍ന്ന് }നിലവിളിച്ച പെണ്‍കുട്ടിയുടെ ശബ്‌ദംകേട്ടാണ് വീട്ടുകാര്‍ വിവരമറിഞ്ഞത്. ഉടന്‍തന്നെ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചു പ്രഥശുശ്രൂഷ }നല്‍കി. പിന്നീട് പോലീസെത്തി കുട്ടികളെ കസ്റ്റഡിയിലെടുക്കുകയും മാതാപിതാക്കളെ ഏല്‍പ്പിക്കുകയുമായിരുന്നു.
കൗമാരക്കാരായ വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും മാ}നസിക സംഘര്‍ഷം അനുഭവിക്കുന്നവരാണെന്ന് ആരോഗ്യവിദഗ്‌ധര്‍ പറയുന്നു. വീട്ടുകാരുടെ പഠിക്കാ}നുള്ള }നിര്‍ബന്ധം, മാതാപിതാക്കള്‍ തമ്മിലുള്ള പൊരുത്തക്കേടുകള്‍, കുടുംബബന്ധങ്ങളിലെ താളപ്പിഴകള്‍, മാതാപിതാക്കളുടെ അമിതമായ ശകാരങ്ങള്‍, ഒറ്റപ്പെടല്‍ എന്നിവയെല്ലാം കൗമാരക്കാരെ വിഷാദരോഗത്തിലേക്കു }യിക്കുന്നുണ്ട്. മറ്റുകുട്ടികള്‍ക്കു ലഭിക്കുന്ന ഉയര്‍ന്ന മാര്‍ക്ക് തന്റെ മക്കള്‍ക്കും ലഭിക്കണമെന്നു മാതാപിതാക്കള്‍ വാശിപിടിക്കുന്നതു കുട്ടികളില്‍ കൂടുതല്‍ മാനസിക സംഘര്‍ഷം വളര്‍ത്തുന്നു. വീട്ടില്‍}നിന്നു വേണ്ടത്ര സ്‌നേഹവും കരുതലും ലഭിക്കാത്ത കുട്ടികളിലാണ് ജീവനൊടുക്കാനുള്ള പ്രവണതയും വിഷാദരോഗവും കൂടുതലായി കണ്ടുവരുന്നത്. പത്തെ കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ കുട്ടികള്‍ക്കു മറ്റുള്ളവരുമായി കൂടുതല്‍ ഇടപെടാനും സാമൂഹിക ബന്ധങ്ങള്‍ വളര്‍ത്താനും അവസരം ലഭിച്ചിരുന്നു. എന്നാല്‍ ഇന്ന് ഫ്‌ളാറ്റുകളിലും മറ്റും തളച്ചിടപ്പെടുന്ന കുട്ടികള്‍ക്ക് ഇത്തരം അവസരങ്ങള്‍ ലഭിക്കുന്നില്ല. ഇതാണ് കൂടുതല്‍ പ്രശ്}ങ്ങളിലേക്കു }നയിക്കുന്നതെന്ന് ആലപ്പുഴ മെഡിക്കല്‍ കോളജിലെ അസോസിയേറ്റ് പ്രഫസറായ ഡോ. പത്മകുമാര്‍ പറയുന്നു. കുട്ടികള്‍ക്ക് എന്താണിത്ര പ്രശ്‌നങ്ങളെന്ന് എല്ലാ മാതാപിതാക്കളും ചോദിക്കാറുണ്ട്. എന്നാല്‍, മിക്ക മാതാപിതാക്കളും പലകാര്യങ്ങളിലും കുട്ടികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ ചോദിച്ചറിയാറുപോലുമില്ല. ഇത്തരം അടിച്ചേല്‍പ്പിക്കലുകളില്‍}നിന്നു|ണ്ടാകുന്ന ഒറ്റപ്പെടലുകളില്‍}നിന്നാണ് മിക്ക കുട്ടികളും അവസാനം ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നതെന്ന് ഡോ. പത്മകുമാര്‍ ചൂ|ണ്ടിക്കാട്ടുന്നു.
സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളായ കൗമാരക്കാര്‍ കടുത്ത സമ്മര്‍ദം അ}നുഭവിക്കുന്നവരാണെന്നു പഠ}നങ്ങള്‍ തെളിയിക്കുന്നു. സ്‌കൂളിലോ കോളജിലോ വീട്ടിലോ ഇതു കണ്ടെത്താന്‍ മാതാപിതാക്കള്‍ക്കോ അധ്യാപകര്‍ക്കോ കഴിയാതെ പോകുന്നിടത്താണ് കുട്ടികള്‍ ഒടുവില്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നത്. മുന്‍പരിചയമില്ലാത്ത അധ്യാപകര്‍ കുട്ടികളെ കൈകാര്യം ചെയ്യുന്നതും പ്രായമോ പക്വതയോ ഇല്ലാത്ത അധ്യാപകരുടെ സമീപ}നങ്ങളും പ്രശ്}നങ്ങള്‍ക്കു കാരണമാകുന്നുണ്ടെന്നാണ് തിരുവ}ന്തപുരം ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ ഡയറക്ടര്‍ ഡോ. എം.കെ.സി. }നായര്‍ പറയുന്നത്.
മുമ്പ് സ്‌കൂളുകളിലെല്ലാം മുതിര്‍ന്ന അധ്യാപകര്‍ കുട്ടികളെ }നിരീക്ഷിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ അന്വേഷിക്കുകയും ചെയ്‌തിരുന്നു. കുട്ടികളിലുണ്ടാകുന്ന നേ}രിയ മാറ്റംപോലും അവര്‍ക്കു തിരിച്ചറിയാനാവുമായിരുന്നു. എന്നാല്‍, ഇന്നുള്ള അധ്യാപകര്‍ക്ക് അതിനു കഴിയുന്നില്ല. മിക്കവരും അധ്യാപനം കേവലം ജോലിയായി മാത്രമാണ് കാണുന്നതെന്ന് ആക്ഷേപമുണ്ട്. ജോലിക്കു പരിയായി കുട്ടികളുടെ മനസിലേക്ക് ഇറങ്ങിച്ചെല്ലാ}േനാ ആത്മബന്ധം സ്ഥാപിക്കാേനാ അധ്യാപകര്‍ തയാറാകുന്നില്ല. ഒപ്പം അണുകുടുംബങ്ങളില്‍ ജീവിക്കുന്നവര്‍ കൂടിയാകുമ്പോള്‍ കുട്ടികള്‍ക്കു വേറെ ആശ്രയങ്ങളില്ലാതാവുന്നു. ഇത്തരത്തില്‍ സമ്മര്‍ദം താങ്ങാ}നാവാതെയാണ് മിക്കവരും ആത്മഹത്യയുടെ വഴി തെരഞ്ഞെടുക്കുന്നത്; ഡോ.എം.കെ.സി. }നായര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഇവര്‍ പലപ്പോഴും വിഷാ ദരോഗത്തിനടിമകളുമായിരിക്കും.
വിഷാദരോഗം പലവിധത്തിലാണ് ഉ|ണ്ടാകുന്നത്. കുടുംബ സാഹചര്യങ്ങളും സാമ്പത്തിക സാമൂഹിക സാഹചര്യങ്ങളുമെല്ലാം ഇതിനു കാരണമാകുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ തിരിച്ചറിഞ്ഞു പരിഹരിക്കുകയാണ് ആദ്യം വേണ്ടത്. കുട്ടികളോട് എല്ലാം വേണ്ടായെന്നുപറഞ്ഞു വിലക്കുകയല്ല മാതാപിതാക്കള്‍ ചെയ്യേണ്ടത്. മറിച്ച,് }നന്മയും തിന്മയും തിരിച്ചറിഞ്ഞ് വിവേകത്തോടെ പ്രവര്‍ത്തിക്കാന്‍ കുട്ടികളെ പ്രാപ്‌തരാക്കണം.
യുവജനങ്ങളുടെ ആത്മഹത്യകളിലെല്ലാംതന്നെ ഇപ്പോള്‍ മൊബൈല്‍ ഫോണ്‍ പ്രധാനവില്ലനായി കടന്നുവരുന്നുണ്ട.് പെണ്‍കുട്ടികളില്‍ ഭൂരിഭാഗത്തിനും മരണത്തെ അഭയം പ്രാപിക്കേണ്ടിവരുന്നത് മൊബൈല്‍ ബന്ധങ്ങള്‍ വഴിയാണെന്നു പോലീസ് തന്നെ പറയുന്നു. കൗമാര പ്രായത്തിലുള്ള കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങി }നല്‌കുന്നത് അവര്‍ക്കു മരണത്തിലേക്കു വഴികാട്ടുന്നതുപോലെയാണെന്നു }നിരവധി സംഭവങ്ങളിലൂടെ കാണാനാവും. ഇതേക്കുറിച്ചു }നാളെ.
ഫെബ്രുവരിയില്‍ പത്തനംതിട്ട ജില്ലയിലെ മുട്ടത്തുകോണം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയും കോന്നി ളാക്കാട്ടൂര്‍ സ്വദേശിയായ പത്തൊമ്പതുകാരനും ജീവെനാടുക്കിയത് പ്രണയ}ൈരാശ്യത്തിലാണ്. ഇരുവരുടെയും പ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നുവത്രേ.
ഇക്കഴിഞ്ഞ പ്ലസ്‌ടു പരീക്ഷഫലം പുറത്തുവന്നതിനുശേഷം കോട്ടയം, എറണാകുളം, കൊല്ലം, ആലപ്പുഴ ജില്ലകളിലായി പത്തോളം വിദ്യാര്‍ഥികളാണ് ജീവനൊടുക്കിയത്.
ഗ്രേഡിംഗ് ഏര്‍പ്പെടുത്തിയതിനുശേഷം വിദ്യാര്‍ഥികളുടെ ആത്മഹത്യാ }നിരക്കില്‍ വലിയ വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ആത്മഹത്യാ സംഭവങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരില്‍ കൂടുതല്‍പ്പേര്‍ പെണ്‍കുട്ടികളാണെന്നതും ശ്രദ്ധേയമാണ്.
എസ്‌എസ്‌എല്‍സി പരീക്ഷാഫലം പുറത്തുവന്നശേഷവും }നിരവധി ആത്മഹത്യകള്‍ സംസ്ഥാ}നത്തുടന}ീളമുണ്ടായി. എസ്‌എസ്‌എല്‍സി ഫലം കാത്തിരുന്ന കൂട്ടുകാരികളായ പെണ്‍കുട്ടികളെ പരവൂര്‍ ലെവല്‍ക്രോസിനു സമീപം ട്രെയിന്‍തട്ടി മരിച്ച}നിലയില്‍ കണ്ടെത്തി. ബാല്യകാല സുഹൃത്തുക്കളായിരുന്നു ഇവര്‍. ഒരാള്‍ തോറ്റുപോകുമെന്ന ഭയംമൂലമോ അഥവാ ജയിച്ചാല്‍ വ്യത്യസ്‌ത സ്‌കൂളുകളില്‍ പ്രവേശനം കിട്ടി പിരിയേണ്ടിവരുമോ എന്ന മേനാവിഷമത്താലോ ആകാം ആത്മഹത്യയെന്നു പോലീസ് പറയുന്നു.
തിരുവല്ലയില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ തയ്യല്‍ സ്‌കൂളില്‍ മരിച്ച}നിലയില്‍ കണ്ടെത്തിയതു അഞ്ചുമാസംമുമ്പാണ്. മൊബൈല്‍ ഫോണ്‍ വാങ്ങി }നല്‌കാതിരുന്നതിന്റെപേരിലും ടിവി കാണാന്‍ സമ്മതിക്കാത്തതിന്റെപേരിലും മാതാപിതാക്കള്‍ ശാസിച്ചതിന്റെ പേരിലുമെല്ലാം കൗമാരക്കാര്‍ ജീവനൊാടുക്കുന്നത് പുതുമയല്ലാതായി മാറിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ അടുത്ത കാലത്തുണ്ടായ രണ്ട|് ആത്മഹത്യകള്‍ ഇത്തരത്തിലുള്ളതായിരുന്നു. എസ്‌എസ്‌എല്‍സി വിദ്യാര്‍ഥിയായ പതി}നഞ്ചുകാരന്‍ മൊബൈല്‍ ഫോണ്‍ വാങ്ങി }നല്‌കാന്‍ മാതാപിതാക്കള്‍ തയാറാകാതിരുന്നതിനെത്തുടര്‍ന്ന് ജീവെനാടുക്കി. സ്‌കൂളില്‍}നിന്നു വൈകിയെത്തിയതിനു മാതാവ് വഴക്കുപറഞ്ഞതില്‍ മനംനൊന്ത് പതി}നാറുകാരിയും ജീവിതമവസാനിപ്പിച്ചു.
വീട്ടിലിരുന്ന പണമെടുത്ത് മാതാപിതാക്കള്‍ അറിയാതെ പത്ത}നംതിട്ട ജില്ലയില്‍ പത്താംക്ലാസ് വിദ്യാര്‍ഥി മൊബൈല്‍ ഫോണ്‍ വാങ്ങിയത് ജന}ുവരിയിലാണ്. അ}നുവാദമില്ലാതെ വാങ്ങിയ മൊബൈല്‍ പിതാവ് കടയില്‍ തിരികെകൊണ്ടുപോയി കൊടുക്കുകയും മക}െ ശാസിക്കുകയും ചെയ്‌തു. മുറിക്കുള്ളില്‍ കടന്നു കതകടച്ച മകന്റെ ചേതനയറ്റ ശരീരമാണ് പിന്നീട് മാതാപിതാക്കള്‍ക്കു കാണാ}നായത്. ഏകമകന്റെ വേര്‍പാടു താങ്ങാനാവാതെ മാതാപിതാക്കള്‍ കണ്ണീരുമായി കഴിയുന്നു.
മൊബൈല്‍ ഫോണ്‍ വാങ്ങി }നല്‌കാത്തതിന്റെ പേരില്‍ പതിനഞ്ചുകാരന്‍ മാതാപിതാക്കളുമായി കലഹിച്ച് വെള്ളക്കെട്ടില്‍ ചാടിമരിച്ചത് കഴിഞ്ഞ ദിവസമാണ്. കൊല്ലം ജില്ലയിലായിരുന്നു സംഭവം. കൊല്ലം ജില്ലയിലെ തെന്മലയില്‍ രക്ഷാകര്‍ത്താക്കളുമായി കലഹിച്ചു വീടുവിട്ടിറങ്ങിയ വിദ്യാര്‍ഥിനികളില്‍ ഒരാള്‍ ആത്മഹത്യയ്‌ക്കു ശ്രമിച്ചത് കഴിഞ്ഞമാസമാണ്. സുഹൃത്തിന്റെ സഹോദരിയുടെ വീട്ടിലെത്തിയ ഇവരെ കസ്റ്റഡിയിലെടുക്കാന്‍ പോലീസ് എത്തുമെന്നറിഞ്ഞതിനെത്തുടര്‍ന്നാണ് ഒരു വിദ്യാര്‍ഥി}നി കൈത്ത| മുറിച്ച് ജീവെനാടുക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞമാസമാണ് പ്ലസ്‌ടുവിദ്യാര്‍ഥിനികളായ രണ്ടു പെണ്‍കുട്ടികളും അഞ്ച് ആണ്‍കുട്ടികളും അടങ്ങുന്ന സംഘം വീടുവിട്ടിറങ്ങിയത്. ഇതില്‍ ഒരാണ്‍കുട്ടിയുടെ വീടിനു സമീപത്തെ അമ്പലത്തിലെ ഉത്സവത്തിന് രക്ഷാകര്‍ത്താക്കളുടെ അനുവാദമില്ലാതെ പോയതിനു വീട്ടുകാര്‍ ശാസിച്ചതിനാലാണ് വീട്ടുകാരുമായി കലഹിച്ച് വീടുവിട്ടതെന്നു പറയുന്നു. ഏഴുപേരും സംഘമായി തമിഴ്‌നാട്ടിലെ ചെങ്കോട്ട, മധുര എന്നിവിടങ്ങളില്‍ സഞ്ചരിച്ചശേഷം കൂട്ടത്തിലെ ഒരാണ്‍കുട്ടിയുടെ സഹോദരിയുടെ ആര്യങ്കാവിലെ വീട്ടിലെത്തി. കുട്ടികള്‍ ഒരുമിച്ചെത്തിയതില്‍ സംശയം തോന്നിയ സഹോദരി വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. ഇതറിഞ്ഞ സംഘത്തിലെ ഒരു പെണ്‍കുട്ടി ബാത്ത്‌റൂമില്‍ കയറി കൈത്ത| മുറിക്കുകയായിരുന്നു. രക്തംവാര്‍ന്നതിനെത്തുടര്‍ന്ന് }നിലവിളിച്ച പെണ്‍കുട്ടിയുടെ ശബ്‌ദംകേട്ടാണ് വീട്ടുകാര്‍ വിവരമറിഞ്ഞത്. ഉടന്‍തന്നെ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചു പ്രഥശുശ്രൂഷ }നല്‍കി. പിന്നീട് പോലീസെത്തി കുട്ടികളെ കസ്റ്റഡിയിലെടുക്കുകയും മാതാപിതാക്കളെ ഏല്‍പ്പിക്കുകയുമായിരുന്നു.
കൗമാരക്കാരായ വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും മാ}നസിക സംഘര്‍ഷം അനുഭവിക്കുന്നവരാണെന്ന് ആരോഗ്യവിദഗ്‌ധര്‍ പറയുന്നു. വീട്ടുകാരുടെ പഠിക്കാ}നുള്ള }നിര്‍ബന്ധം, മാതാപിതാക്കള്‍ തമ്മിലുള്ള പൊരുത്തക്കേടുകള്‍, കുടുംബബന്ധങ്ങളിലെ താളപ്പിഴകള്‍, മാതാപിതാക്കളുടെ അമിതമായ ശകാരങ്ങള്‍, ഒറ്റപ്പെടല്‍ എന്നിവയെല്ലാം കൗമാരക്കാരെ വിഷാദരോഗത്തിലേക്കു }യിക്കുന്നുണ്ട്. മറ്റുകുട്ടികള്‍ക്കു ലഭിക്കുന്ന ഉയര്‍ന്ന മാര്‍ക്ക് തന്റെ മക്കള്‍ക്കും ലഭിക്കണമെന്നു മാതാപിതാക്കള്‍ വാശിപിടിക്കുന്നതു കുട്ടികളില്‍ കൂടുതല്‍ മാനസിക സംഘര്‍ഷം വളര്‍ത്തുന്നു. വീട്ടില്‍}നിന്നു വേണ്ടത്ര സ്‌നേഹവും കരുതലും ലഭിക്കാത്ത കുട്ടികളിലാണ് ജീവനൊടുക്കാനുള്ള പ്രവണതയും വിഷാദരോഗവും കൂടുതലായി കണ്ടുവരുന്നത്. പത്തെ കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ കുട്ടികള്‍ക്കു മറ്റുള്ളവരുമായി കൂടുതല്‍ ഇടപെടാനും സാമൂഹിക ബന്ധങ്ങള്‍ വളര്‍ത്താനും അവസരം ലഭിച്ചിരുന്നു. എന്നാല്‍ ഇന്ന് ഫ്‌ളാറ്റുകളിലും മറ്റും തളച്ചിടപ്പെടുന്ന കുട്ടികള്‍ക്ക് ഇത്തരം അവസരങ്ങള്‍ ലഭിക്കുന്നില്ല. ഇതാണ് കൂടുതല്‍ പ്രശ്}ങ്ങളിലേക്കു }നയിക്കുന്നതെന്ന് ആലപ്പുഴ മെഡിക്കല്‍ കോളജിലെ അസോസിയേറ്റ് പ്രഫസറായ ഡോ. പത്മകുമാര്‍ പറയുന്നു. കുട്ടികള്‍ക്ക് എന്താണിത്ര പ്രശ്‌നങ്ങളെന്ന് എല്ലാ മാതാപിതാക്കളും ചോദിക്കാറുണ്ട്. എന്നാല്‍, മിക്ക മാതാപിതാക്കളും പലകാര്യങ്ങളിലും കുട്ടികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ ചോദിച്ചറിയാറുപോലുമില്ല. ഇത്തരം അടിച്ചേല്‍പ്പിക്കലുകളില്‍}നിന്നു|ണ്ടാകുന്ന ഒറ്റപ്പെടലുകളില്‍}നിന്നാണ് മിക്ക കുട്ടികളും അവസാനം ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നതെന്ന് ഡോ. പത്മകുമാര്‍ ചൂ|ണ്ടിക്കാട്ടുന്നു.
സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളായ കൗമാരക്കാര്‍ കടുത്ത സമ്മര്‍ദം അ}നുഭവിക്കുന്നവരാണെന്നു പഠ}നങ്ങള്‍ തെളിയിക്കുന്നു. സ്‌കൂളിലോ കോളജിലോ വീട്ടിലോ ഇതു കണ്ടെത്താന്‍ മാതാപിതാക്കള്‍ക്കോ അധ്യാപകര്‍ക്കോ കഴിയാതെ പോകുന്നിടത്താണ് കുട്ടികള്‍ ഒടുവില്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നത്. മുന്‍പരിചയമില്ലാത്ത അധ്യാപകര്‍ കുട്ടികളെ കൈകാര്യം ചെയ്യുന്നതും പ്രായമോ പക്വതയോ ഇല്ലാത്ത അധ്യാപകരുടെ സമീപ}നങ്ങളും പ്രശ്}നങ്ങള്‍ക്കു കാരണമാകുന്നുണ്ടെന്നാണ് തിരുവ}ന്തപുരം ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ ഡയറക്ടര്‍ ഡോ. എം.കെ.സി. }നായര്‍ പറയുന്നത്.
മുമ്പ് സ്‌കൂളുകളിലെല്ലാം മുതിര്‍ന്ന അധ്യാപകര്‍ കുട്ടികളെ }നിരീക്ഷിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ അന്വേഷിക്കുകയും ചെയ്‌തിരുന്നു. കുട്ടികളിലുണ്ടാകുന്ന നേ}രിയ മാറ്റംപോലും അവര്‍ക്കു തിരിച്ചറിയാനാവുമായിരുന്നു. എന്നാല്‍, ഇന്നുള്ള അധ്യാപകര്‍ക്ക് അതിനു കഴിയുന്നില്ല. മിക്കവരും അധ്യാപനം കേവലം ജോലിയായി മാത്രമാണ് കാണുന്നതെന്ന് ആക്ഷേപമുണ്ട്. ജോലിക്കു പരിയായി കുട്ടികളുടെ മനസിലേക്ക് ഇറങ്ങിച്ചെല്ലാ}േനാ ആത്മബന്ധം സ്ഥാപിക്കാേനാ അധ്യാപകര്‍ തയാറാകുന്നില്ല. ഒപ്പം അണുകുടുംബങ്ങളില്‍ ജീവിക്കുന്നവര്‍ കൂടിയാകുമ്പോള്‍ കുട്ടികള്‍ക്കു വേറെ ആശ്രയങ്ങളില്ലാതാവുന്നു. ഇത്തരത്തില്‍ സമ്മര്‍ദം താങ്ങാ}നാവാതെയാണ് മിക്കവരും ആത്മഹത്യയുടെ വഴി തെരഞ്ഞെടുക്കുന്നത്; ഡോ.എം.കെ.സി. }നായര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഇവര്‍ പലപ്പോഴും വിഷാ ദരോഗത്തിനടിമകളുമായിരിക്കും.
വിഷാദരോഗം പലവിധത്തിലാണ് ഉ|ണ്ടാകുന്നത്. കുടുംബ സാഹചര്യങ്ങളും സാമ്പത്തിക സാമൂഹിക സാഹചര്യങ്ങളുമെല്ലാം ഇതിനു കാരണമാകുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ തിരിച്ചറിഞ്ഞു പരിഹരിക്കുകയാണ് ആദ്യം വേണ്ടത്. കുട്ടികളോട് എല്ലാം വേണ്ടായെന്നുപറഞ്ഞു വിലക്കുകയല്ല മാതാപിതാക്കള്‍ ചെയ്യേണ്ടത്. മറിച്ച,് }നന്മയും തിന്മയും തിരിച്ചറിഞ്ഞ് വിവേകത്തോടെ പ്രവര്‍ത്തിക്കാന്‍ കുട്ടികളെ പ്രാപ്‌തരാക്കണം.
യുവജനങ്ങളുടെ ആത്മഹത്യകളിലെല്ലാംതന്നെ ഇപ്പോള്‍ മൊബൈല്‍ ഫോണ്‍ പ്രധാനവില്ലനായി കടന്നുവരുന്നുണ്ട.് പെണ്‍കുട്ടികളില്‍ ഭൂരിഭാഗത്തിനും മരണത്തെ അഭയം പ്രാപിക്കേണ്ടിവരുന്നത് മൊബൈല്‍ ബന്ധങ്ങള്‍ വഴിയാണെന്നു പോലീസ് തന്നെ പറയുന്നു. കൗമാര പ്രായത്തിലുള്ള കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങി }നല്‌കുന്നത് അവര്‍ക്കു മരണത്തിലേക്കു വഴികാട്ടുന്നതുപോലെയാണെന്നു }നിരവധി സംഭവങ്ങളിലൂടെ കാണാനാവും. ഇതേക്കുറിച്ചു }നാളെ.
Subscribe to:
Posts (Atom)