സമാന്തര സഭകളിലേക്കു വിശ്വാസികളുടെ കൂട്ടത്തോടെയുള്ള കൊഴിഞ്ഞുപോക്ക് കേരളത്തില്‍ കത്തോലിക്കാ സഭയെ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലാഴ്ത്തുന്നു. പിടിച്ചു നില്‍ക്കാന്‍ സഭയുടെ ശ്രമം
''രണ്ടോ മൂന്നോ പേര്‍ എന്റെ നാമത്തില്‍ ഒന്നിച്ചു കൂടുമ്പോള്‍ അവരുടെ മധ്യേ ഞാനുണ്ടായിരിക്കും'' -ബൈബിള്‍
ഈ ബൈബിള്‍ വചനം ഇപ്പോള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുകയാണക്ക കേരളത്തിലെ സമാന്തര സഭകള്‍. കത്തോലിക്കാ സഭ വിശ്വാസം ആഴത്തില്‍ എത്തിക്കുന്നതില്‍ പരാജയപ്പെട്ടതോടെ യഥാര്‍ത്ഥ വിശ്വാസം തേടി ഇത്തരം സഭകളിലേക്ക് വിശ്വാസികളുടെ ഒഴുക്കു വര്‍ധിച്ചതക്ക ഭൂരിഭാഗം ക്രിസ്ത്യാനികളും ഉള്‍ക്കൊള്ളുന്ന കേരളത്തിലെ കത്തോലിക്കാ സഭയെ അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധിയില്‍ എത്തിച്ചിരിക്കുന്നു.
വിശ്വാസികളായ കുഞ്ഞാടുകള്‍ സഭയെകൈവെടിഞ്ഞ് പുതിയ മേച്ചില്‍പുറങ്ങള്‍ തേടുകയാണോ? തേടുകയാണെന്ന സൂചനകളാണക്ക പുറത്തുവരുന്നതക്ക. പത്തു വര്‍ഷം മുമ്പുവരെ പെന്തക്കോസ്ത് പ്രസ്ഥാനങ്ങള്‍ മാത്രമാണക്ക സഭയ്ക്കു ബദലായി ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ പത്തോളം സജീവമായ നവയുഗ പ്രസ്ഥാനങ്ങളാണക്ക കത്തോലിക്കാ സഭയുടെ നിലനില്‍പിനു തന്നെ വെല്ലുവിÿളി ഉയത്തുന്നതക്ക.
കാഞ്ഞിരപ്പള്ളി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കവനന്റ് പീപ്പിള്‍, കോട്ടയം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്വര്‍ഗീയ വിരുന്നക്ക, തൃശൂര്‍ മൂരിയാട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇമ്മാനുവേല്‍ എംപറര്‍, തൃശൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്പിരിറ്റ് ഇന്‍ ജീസസ്, കണ്ണൂര്‍ പുളിങ്ങോം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദേവസ്യ മുല്ലക്കരയുടെ ചര്‍ച്ച് ഓഫ് എറ്റേണിറ്റി െപ്രാഫസര്‍ എം വൈ യോഹന്നാന്റെ ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ് എന്നിവയാണ് കത്തോലിക്കാ സഭയ്ക്കു വെല്ലവിളി ഉയര്‍ത്തുന്ന നവയുഗ പ്രസ്ഥാനങ്ങള്‍. ഇതോടൊപ്പം വിവിധ പെന്തക്കോസ്തക്ക പ്രസ്ഥാനങ്ങള്‍, യഹോവാ സാക്ഷികള്‍, സാത്താന്‍ ആരാധനക്കാര്‍ എന്നിവരുമുണ്ട്.
നവയുഗ പ്രസ്ഥാനങ്ങളെ അവഗണിക്കാനായിരുന്നു തുടക്കം മുതല്‍ എക്കാലവും സഭ ശ്രമിച്ചിട്ടുള്ളതക്ക. എന്നാല്‍ കേവലം പത്തു വര്‍ഷത്തിനുള്ളില്‍ ശക്തമായ വളര്‍ച്ച നേടിയ ഇത്തരം പ്രസ്ഥാനങ്ങള്‍ സഭയുടെ നിലനില്‍പിനു തന്നെ ഭീഷണി ഉയര്‍ത്തുന്ന കാഴ്ചയാണിപ്പോള്‍. ചില പ്രദേശങ്ങളില്‍ കത്തോലിക്കാ സഭയില്‍ നിന്നു വ്യാപകമായി വിശ്വാസികളെÿ അടര്‍ത്തിയെടുക്കാനും സമാന്തര പ്രസ്ഥാനങ്ങള്‍ക്കു കഴിഞ്ഞു. ചില സമാന്തര സഭകളിലുള്ള വൈദികരുടേയും കന്യാസ്ത്രീകളുടേയും സാന്നിധ്യവും കത്തോലിക്കാ സഭയ്ക്കു തലവേദനയാകുന്നുണ്ട്. ഗ്രോട്ടോകളും പള്ളികളും എഞ്ചിനീയറിങ് കോളെജുകളും നിര്‍മ്മിക്കുന്നതിനിടെ വിശ്വാസികളെ മനസ്സിലാക്കാന്‍ സഭയും സഭാധികാരികളും ശ്രമിച്ചില്ലെന്നതാണക്ക നവയുഗ പ്രസ്ഥാനങ്ങളിലേക്കുള്ള വിശ്വാസികളുടെ ഒഴുക്കു വ്യക്തമാക്കുന്നതക്ക.
നവയുഗ പ്രസ്ഥാനങ്ങളിലേക്കുള്ള വിശ്വാസികളുടെ ഒഴുക്ക് നിലനില്‍പിനെത്തന്നെ അപകടത്തിലാക്കുമെന്നക്ക ഒടുവില്‍ സഭ തിരിച്ചറിഞ്ഞിരിക്കുന്നു. ഇതിന്റെ ഭാഗമായാണക്കകത്തോലിക്കാ സഭ അടുത്തിടെ വിശ്വാസ സംരക്ഷണ രേഖയെന്ന പഠന രേഖ പുറത്തിറക്കിയതക്ക. സ്വന്തം കാല്‍ച്ചുവട്ടിലെ മണ്ണൊലിച്ചു തുടങ്ങിയതിന്റെ നടുക്കം പഠന രേഖയില്‍ തെളിഞ്ഞു കാണാം. മെത്രാന്‍മാര്‍ക്കും വൈദികര്‍ക്കുമായി തയാറാക്കിയ പഠനരേഖ വിശ്വാസ മേഖലയില്‍ രൂപപ്പെട്ട പുതിയ പ്രവണതകളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നു. സ്വന്തം കടമകള്‍ മറന്ന് ഭൗതിക ആഗ്രഹങ്ങള്‍ക്കു വേണ്ടി ജീവിക്കുന്ന വൈദികര്‍ക്കും സഭാനേതൃത്വത്തിനും നേരേ ആത്മവിമര്‍ശനം നടത്തുന്ന രേഖ പുതു തലമുറ വിശ്വാസ കേന്ദ്രങ്ങള്‍ സൃഷ്ടിക്കുന്ന ഭീഷണികളും അവ ചെറുക്കാനുÿള്ള മാര്‍ഗങ്ങളും വിശദമായി പ്രതിപാദിക്കുന്നു. സഭ വിട്ടു പുറത്തുപോയവരെ ഏതു വിധേനയും സഭയില്‍ തിരിച്ചെത്തിക്കണമെന്നും വിശ്വാസ പഠന സംരക്ഷണ രേഖ മുന്നറിയിപ്പു നല്‍കുന്നു.
''നിസ്സാര കാരണങ്ങളാല്‍ സഭാ നേതൃത്വവുമായി ഭിന്നിച്ചു നില്‍ക്കുന്ന അത്മായരും ചുരുക്കം ചില വൈദികരുമാണക്ക സെക്ടുകളിലേക്ക് വേഗത്തില്‍ ആകര്‍ഷിക്കപ്പെടുന്നതക്ക. ആധ്യാത്മികത അന്വേഷിച്ച് വിശ്വാസികള്‍ ധ്യാനകേന്ദ്രങ്ങളേയും സിദ്ധിവിശേഷങ്ങളു ള്ളവരേയും അന്വേഷിക്കുന്ന പ്രവണത വര്‍ധിച്ചുവരുന്നു. ധ്യാന കേന്ദ്രങ്ങളില്‍ ധ്യാനത്തിനെത്തുന്നവരെ ഇടവക ദേവാലയത്തിന്റെ അള്‍ത്താരയിലേക്കു നയിക്കാന്‍ ധ്യാന ഗുരുക്കന്മാര്‍ക്കു കഴിയണം. ധ്യാനകേന്ദ്രങ്ങള്‍ സമാന്തര അജപാലന കേന്ദ്രങ്ങളായി വര്‍ത്തിക്കരുതക്ക'' വിശ്വാസ പഠന സംരക്ഷണ രേഖ പറയുന്നു.
മുന്‍കാലങ്ങളില്‍ കത്തോലിക്കാ സഭയുമായോ വൈദികരുമായോ ഏതെങ്കിലും തരത്തിലുള്ള അഭിപ്രായവ്യതാസമുണ്ടായി പുറത്തു പോകുന്നവര്‍ക്കുള്ള അഭയ കേന്ദ്രങ്ങളായിരുന്നു പെന്തക്കോസ്തക്ക സഭകള്‍. അതുകൊണ്ടു തന്നെ പാരമ്പര്യ വിശ്വാസികളേയും സമൂഹത്തിന്റെ ഉന്നത സ്ഥാനങ്ങളിലുള്ളവരേയും കാര്യമായി ആകര്‍ഷിക്കുന്നതില്‍ ഇത്തരം സഭകള്‍ വേണ്ടത്ര വിജയിച്ചില്ല. സഭയില്‍ നിന്നു പുറത്തുപോകുന്ന ആളുകളുടെ എണ്ണം കുറവായതിനാല്‍ ഇത്തരം സഭകളെ അവഗണിക്കുന്ന സമീപനമായിരുന്നു കത്തോലിക്കാ സഭ സ്വീകരിച്ചിരുന്നതക്ക. എന്നാല്‍ കാര്യങ്ങള്‍ മാറുകയാണെന്നാണക്ക സഭ പുറത്തിറക്കിയ പഠനരേഖ നല്‍കുന്ന സൂചനകള്‍ തന്നെ വ്യക്തമാക്കുന്നതക്ക. 1990- കള്‍ക്കു ശേഷം ആരംഭിച്ച സഭ സെക്ടുകളെന്നു വിശേഷിപ്പിക്കുന്ന സമാന്തര സഭകളുടെ വളര്‍ച്ച അതിശയിപ്പിക്കുന്നതാണക്ക. കേരളത്തിനകത്തും പുറത്തുമുള്ള സമാന്തര സഭകളുടെ ഞായറാÿഴ്ച ആരാധനകളില്‍ പങ്കെടുക്കുന്നത് നൂറുകണക്കിനാളുകളാണക്ക. സമൂഹത്തില്‍ ഉന്നത സ്ഥാനം അലങ്കരിക്കുന്നവരും ഉന്നത കുടുംബത്തില്‍പെട്ടവരും സമാന്തര സഭകളിലേക്കു വ്യാപകമായി ചേക്കേറുന്നുണ്ട്. അതുകൊണ്ടു തന്നെയാണക്ക ഇത്തരം സമാന്തര സഭകളുടെ വളര്‍ച്ച കത്തോലിക്കാ സഭയെ അലോരസപ്പെടുത്തുന്നതും.ഒരു കാലത്ത് പെന്തക്കോസ്തക്ക സഭകളിലുള്ള കരിസ്മാറ്റിക് പ്രാര്‍ത്ഥനകളെ സഭ വ്യാപകമായി എതിര്‍ത്തിരുന്നു. എന്നാല്‍ ഇത്തരംപ്രസ്ഥാനങ്ങളിലേക്കു വിശ്വാസികള്‍ കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നുവെന്നു മനസിലാക്കിയതോടെ കത്തോലിക്കാ സഭയിലും കരിസ്മാറ്റിക് ധ്യാനങ്ങള്‍ വ്യാപകമായി. അന്നുവരെ സാധാരണ വിശ്വാസികള്‍ക്കു പരിചിതമല്ലാതിരുന്നകൈകൊട്ടിയുള്ള പ്രാര്‍ത്ഥനകള്‍ക്കും കരിസ്മാറ്റിക് ധ്യാനങ്ങള്‍ സാക്ഷ്യം വഹിച്ചു. പിന്നീടു കണ്ടതക്ക വ്യാപകമായി കരിസ്മാറ്റിക് ധ്യാനകേന്ദ്രങ്ങള്‍ തുടങ്ങുന്ന കാഴ്ചയാണക്ക. മദ്യപാനം നിര്‍ത്താനും സ്വഭാവം നന്നാവാനുമെല്ലാം വിശ്വാസികള്‍ പോട്ട പോലുള്ള ധ്യാന കേന്ദ്രങ്ങളെ ആശ്രയിച്ചു. സഭയും വൈദികരുമാകട്ടെ കരിസ്മാറ്റിക് കേന്ദ്രങ്ങളിലേക്കുള്ള വിശ്വാസികളുടെ യാത്രകള്‍ക്കു മികച്ച പ്രോത്സാഹനവും നല്‍കി. മിക്കയിടങ്ങളിലും വൈദികര്‍ക്കു പകരം കരിസ്മാറ്റിക് ധ്യാനങ്ങളില്‍ ധ്യാന ഗുരുക്കന്മാരായിരുന്നതക്ക അല്‍മായരായിരുന്നു. ധ്യാനകേന്ദ്രങ്ങളിലെ വമ്പിച്ച ജനപങ്കാളിത്തവും സ്‌തോത്ര കാഴ്ചയായി ലഭിക്കുന്ന പണത്തിന്റെ വലിപ്പവും ധ്യാന ഗുരുക്കന്മാരെ സ്വന്തമായി സഭ തന്നെ ഉണ്ടാക്കുന്നതിലേക്കു നയിച്ചു. കവനന്റ് പീപ്പിളിന്റെ സ്ഥാപകന്‍ ജോസ് ആനത്താനവും ചര്‍ച്ച് ഓഫ് എറ്റേണിറ്റിയുടെ സ്ഥാപകന്‍ ദേവസ്യാ മുല്ലക്കരയും സ്പിരിറ്റ് ഇന്‍ ജീസസിന്റെ ടോം സഖറിയയുമൊക്കെ കത്തോലിക്കാ സഭയുടെ മുന്‍കാല ധ്യാന ഗുരുക്കന്മാരാണക്ക. ഒടുവില്‍ ഇപ്പോള്‍ ധ്യാനകേന്ദ്രങ്ങളിലേക്കുള്ള വിശ്വാസികളുടെ യാത്ര സഭാധികൃതര്‍ തന്നെ നിരുത്സാഹപ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ട്.
സ്വന്തമായി സഭ സ്ഥാപിച്ചവരെല്ലാം തങ്ങളുടെ പ്രവര്‍ത്തന മേഖല ഇന്ത്യക്കു പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്കിടയില്‍ തങ്ങളുടെ പ്രവര്‍ത്തന മേഖല വ്യാപിപ്പിച്ചിരിക്കുന്ന ഇവര്‍ വിദേശത്തു വ്യാപകമായി പ്രാര്‍ത്ഥനാ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. സ്വന്തമായി അഗതി മന്ദിരവും ആംബുലന്‍സ് സര്‍വീസുമുള്ള ഇവരില്‍ മിക്കവരും രോഗശാന്തി ശുശ്രൂഷയിലാണക്ക ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതക്ക. ടെലിവിഷനില്‍ പരിപാടികള്‍ നടത്തിയും സമാന്തര സഭകള്‍ തങ്ങളുടെ സാന്നിധ്യം പുറം ലോകത്തെ അറിയിക്കുന്നുണ്ട്.
എന്നാല്‍ ''ദൈവാനുഗ്രഹമെന്ന പേരില്‍ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് സാമ്പത്തിക നേട്ടം ഉണ്ടാക്കുകയാണക്ക സമാന്തര സഭകളുടെ ലക്ഷ്യമെന്ന് സുവിശേഷ പ്രസംഗകനായ ചെറിയാന്‍ കവലയ്ക്കല്‍ പറയുന്നു. സമൃദ്ധിയുടെ വചനം മാത്രം പ്രസംഗിക്കുന്ന ഇവര്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനാണക്ക ശ്രമിക്കുന്നതക്ക. മറ്റുളള്ളവരെ അംഗീകരിക്കാനോ വിധേയ പ്പെടാനോ തയാറാകാത്തിടത്തു നിന്നാണക്ക സമാന്തര സഭകളുടെ ആരംഭം. സഭ ആരെയും ധ്യാനത്തിനു വരാന്‍ പറഞ്ഞ് ആകര്‍ഷിക്കുന്നില്ലെന്നും'' ചെറിയാന്‍ കൂട്ടിച്ചേര്‍ക്കുന്നു.
കേരളത്തില്‍ സമാന്തര സഭകളുടെ വളര്‍ച്ച ശക്തമായതിനു പിന്നില്‍ കത്തോലിക്കാ സഭയുടെ നടപടികളാണെന്നു കാണാം. പള്ളി സംബന്ധമായ വിവാഹം, മൃദദേഹ സംസ്‌കാരം പോലുള്ള സന്ദര്‍ങ്ങളില്‍ വൈദികരില്‍ നിന്നു നേരിടേണ്ടി വരുന്ന തിക്തമായ പെരുമാറ്റങ്ങള്‍ മുന്‍കാലങ്ങളില്‍ വിശ്വാസികള്‍ സഹിക്കുകയായിരുന്നു പതിവ്. ഇതിനെപ്പറ്റി സഭാ വിമര്‍ശകനായ ജോസഫ് പുലിക്കുന്നേല്‍ പറയുന്നതക്ക ''ഒരു വ്യക്തിക്കും കുടുംബത്തിനും മതം സമൂഹത്തില്‍ നല്‍കുന്ന അംഗീകാരവും സംരക്ഷണവും വളരെ വലുതാണക്ക. അതുകൊണ്ടു തന്നെ പുരോഹിതരില്‍ നിന്നും മറ്റും തിക്താനുഭവങ്ങളുണ്ടായാലും വിവാഹം, മൃതദേഹ സംസ്‌കാരം തുടങ്ങിയ ആവശ്യങ്ങള്‍ നടത്തിക്കിട്ടേണ്ടതിനാല്‍ മിക്കവരും കത്തോലിക്കാ സഭയില്‍ തുടരാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു. എന്നാല്‍ പുതു തലമുറ ഇത്തരം ധാര്‍ഷ്ട്യം അംഗീകരിക്കാന്‍ തയാറല്ല, മാത്രവുമല്ല സമാന്തര സഭകളില്‍ ലഭിക്കുന്ന അംഗീകാരവും സമൂഹത്തില്‍ ഉന്നത നിലയിലുള്ളവരുടെ സാന്നിധ്യവും സാധാരണക്കാരായ വിശ്വാസികÿെÿള സെക്ടുകളിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. മികച്ച പരിഗണന കിട്ടുമ്പോള്‍ വിശ്വാസികള്‍ പുതിയ മേച്ചില്‍പുറങ്ങള്‍ തേടിപ്പോയാല്‍ അവരെ കുറ്റം പറയാനാകില്ല'' പുലിക്കുന്നേല്‍ കൂട്ടിച്ചേര്‍ക്കുന്നു.
ഇടവകകളിലെ അജപാലന മേഖലയില്‍ സംഭവിക്കുന്ന വീഴ്ചയാണക്ക സമാന്തര സഭകളുടെ വളര്‍ച്ചയ്ക്കു കാരണമാകുന്നതെന്നാണു സഭയുടെ പുതിയ കണ്ടെത്തല്‍. ഭൂരിഭാഗം വൈദികര്‍ക്കും വലിയ പള്ളികളും ഗ്രോട്ടോകളും ക്രൂശിത രൂപങ്ങളും നിര്‍മിച്ചു റെക്കോര്‍ഡുകള്‍ സ്ഥാപിക്കാനാണക്ക ആഗ്രഹമെന്നും സഭ പുറത്തിറക്കിയ പഠനരേഖയില്‍ ആത്മവിമര്‍ശനമുണ്ട്. ഇതോടാപ്പം വിവിധ മേഖലകളില്‍ സഭ സ്വീകരിക്കുന്ന സമീപനവും വിശ്വാസികളെ അകറ്റുന്നതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. തൊടുപുഴ ന്യൂമാന്‍ കോളെജിലെ അധ്യാപകനായ ജോസഫിനു നേരേ നേരെ ആക്രമണം ഉണ്ടായപ്പോള്‍ അധ്യാപകനെ പിന്തുണയ്ക്കുന്നതിനു പകരം ജോലിയില്‍ നിന്നു പുറത്താക്കി തങ്ങളുടെ ഭാഗം ഭദ്രമാക്കാനാണക്ക സഭാധികൃതര്‍ ഉത്സാഹം കാട്ടിയതക്ക. പിതാവ് സഭയെ വിമര്‍ശിച്ചു പുസ്തകം എഴുതിയെന്ന പേരില്‍ മകളായ ഇന്ദുലേഖയെന്ന വിദ്യാര്‍ത്ഥിനിയെ അരുവിത്തുറ കോളെജില്‍ നിന്നു പുറത്താക്കാന്‍ സഭ നടത്തിയ ശ്രമങ്ങളും ഇതിനെതിരേ ഇന്ദുലേഖയും കുടുംബവും നടത്തിയ സമരങ്ങളും കേരള മനസ്സാക്ഷി ഇന്നും മറന്നിട്ടുണ്ടാവില്ല. ഇതേപ്പറ്റി ഇന്ദുലേഖ പറയുന്നു:''ഒരു പെണ്‍കുട്ടിയായ എന്നോടക്ക ക്രൂരമായാണക്ക സഭ പെരുമാറിയതക്ക. അധികാരവും പണവും മൂലമുള്ള ധാര്‍ഷ്ട്യമാണക്ക സഭാധികൃതരെക്കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിക്കുന്നതക്ക. അധികാരക്കൊതിയും ധാര്‍ഷ്ട്യവും സഭയില്‍ വര്‍ധിച്ച സാഹചര്യത്തില്‍ വിശ്വാസികള്‍ സമാന്തര സഭകള്‍ തേടിപ്പോയില്ലെങ്കിലേ അത്ഭുതമുള്ളൂ''
കത്തോലിക്കാ സഭയെ കുറിച്î വിമര്‍ശകര്‍ പറയുന്നതക്ക അധികാരവും പണവും കൂടിയപ്പോള്‍ സഭ ജനങ്ങളില്‍ നിന്നകന്നുവെന്നാണക്ക. മുന്‍കാലങ്ങളില്‍ പള്ളികളും സ്‌കൂളുകളും നിര്‍മ്മിച്ചിരുന്നതക്ക വിദ്യാഭ്യാസത്തിനും ആത്മീയ വളര്‍ച്ചയ്ക്കുമായിരുന്നുവെങ്കില്‍ ഇപ്പോഴതക്ക വന്‍ വരുമാനം നേടിത്തരുന്ന വ്യവസായ സാമ്രാജ്യമായി മാറിയിരിക്കുന്നു. ധ്യാന കേന്ദ്രങ്ങള്‍ ധന സമ്പാദന മേഖലകളായി മാറുന്നു. ഈ വരുമാനം മുതലെടുക്കാനാണക്ക സമാന്തര സഭകള്‍ ശ്രമിക്കുന്നതക്ക.
തങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവയ്ക്കാന്‍ മിക്ക സമാന്തര സഭാ നേതാക്കന്മാര്‍ക്കും താല്‍പര്യമില്ലായെന്നാണക്ക ഇന്ത്യാ ടുഡേയുടെ അന്വേഷണത്തില്‍ മനസിലായതക്ക. യേശുക്രിസ്തുവും മാതാവും തനിക്കു മുമ്പില്‍ പ്രത്യക്ഷപ്പെട്ടതിനെത്തുടര്‍ന്നാണക്ക താന്‍ മാറിയതെന്നു സമ്മതിച്ച സ്പിരിറ്റ് ഇന്‍ ജീസസിന്റെ നേതാവ് പിന്നീടു വിളിച്ചപ്പോള്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്യാനേ തയാറായില്ല. കത്തോലിക്കാ സഭ ഇടപെടലുകള്‍ ദുരൂഹമെന്നു വിശേഷിപ്പിക്കുന്ന ഇമ്മാനുേവല്‍ എംപററില്‍ നിന്നാകട്ടെ അവ്യക്തമായ മറുപടികളാണു ലഭിച്ചതക്ക. കാഞ്ഞിരപ്പള്ളിയിലുള്ള കവനന്റ് പീപ്പിള്‍ സ്ഥാപക നേതാവിന്റെ സഹോദരന്‍ നല്‍കിയ മറുപടിയാകട്ടെ തനിക്കിത്തരമൊരാളെ അറിയില്ലെന്നാണക്ക. കൂടുതല്‍ വിശ്വാസികളെത്തുന്ന സ്വര്‍ഗീയ വിരുന്നിന്റെ സ്ഥാപകരായ തങ്കു ബ്രദറും തോമസുകുട്ടി ബ്രദറും വളരെ കരുതലോടെയാണ് പ്രതികരിക്കുന്നതക്ക. തങ്ങള്‍ ഒരു സഭയ്ക്കും ഭീഷണിയല്ലെന്നും സ്വര്‍ഗീയ വിരുന്നിലേക്കു വരാന്‍ ആരെയും നിര്‍ബന്ധിക്കുന്നില്ലെന്നുമാണക്ക ഇവര്‍ ആവര്‍ത്തിക്കുന്നതക്ക.
ക്രിസ്തുവിന്റെ പിന്നാലെ രോഗശാന്തിക്കായി എത്തിയവര്‍ ആഗ്രഹിച്ചതക്ക അദ്ദേഹത്തിന്റെ വസ്ത്രത്തിലെങ്കിലും സ്പര്‍ശിച്ചാല്‍ സൗഖ്യം ലഭിക്കുമെന്നാണക്ക. രോഗം മാറ്റുന്ന ദിവ്യശക്തിയാണക്ക സമാന്തര സഭകളുടെ വളര്‍ച്ചയ്ക്ക് കൂടുതല്‍ കരുത്തേകുന്ന ഘടകം. ഇതക്ക കത്തോ ലിക്കാ സഭയെയാണോ സമാന്തര സഭയേയാണോ കൂടുതല്‍ തുണയ്ക്കുകയെന്നതു കാത്തിരുന്നു കാണാം.
സമാന്തര സഭകള്‍ കത്തോലിക്കാ സഭയ്ക്കു ഭീഷണിയല
കത്തോലിക്കാ സഭയില്‍ നിന്നു സമാന്തര സഭകളിലേക്കുള്ള വിശ്വാസികളുടെ ഒഴുക്ക് സഭയ്ക്ക് ഭീഷണിയല്ലെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാദര്‍ സ്റ്റീഫന്‍ ആലത്തറ. സന്ദീപ് വെള്ളാരംകുന്നുമായുള്ള സംഭാഷണം:
വിശ്വാസികളുടെ കൊഴിഞ്ഞുപോക്കില്‍ സഭയ്ക്കു ഭയമുണ്ടോ?
യഥാര്‍ത്ഥ വിശ്വാസം ഉപേക്ഷിച്ച് വിശ്വാസികള്‍ തെറ്റായ പ്രവണതകള്‍ക്കു പിന്നാലെ പോകുമ്പോള്‍ സഭയ്ക്കു ഭയമല്ല ആശങ്കയാണുള്ളതക്ക. മക്കള്‍ വഴിതെറ്റിപ്പോകുമ്പോള്‍ മാതാപിതാക്കള്‍ക്കുണ്ടാകുന്ന ആശങ്കയും വേദനയുമാണക്ക ഇക്കാര്യത്തില്‍ സഭയ്ക്കുമുള്ളതക്ക. യഥാര്‍ത്ഥത്തില്‍ കത്തോലിക്കാ സഭയില്‍ നിന്നുള്ളതിനേക്കാള്‍ മറ്റു സഭകളില്‍ നിന്നാണ് വിശ്വാസികള്‍ സമാന്തര സഭകളിലേക്കു പോകുന്നതക്ക.
ഇപ്പോള്‍ വിശ്വാസ പഠന സംരക്ഷണ രേഖ പുറത്തിറക്കാന്‍ കാരണം?
രേഖ പെട്ടെന്നുണ്ടാക്കിയതല്ല. കുറച്ചു വര്‍ഷങ്ങളായുള്ള തയാറെടുപ്പിന്റെ ഭാഗമാണിതക്ക. യഥാര്‍ത്ഥ വിശ്വാസം ആഴപ്പെടുത്തുകയെന്നതാണക്ക പഠന രേഖ കൊണ്ട് ഉദ്ദേശിക്കുന്നതക്ക. ഇതിന്റെ ഭാഗമായാണക്ക സാര്‍വത്രിക സഭയില്‍ ഈ വര്‍ഷം വിശ്വാസ സംരക്ഷണ വര്‍ഷമായി ആചരിക്കുന്നതക്ക.
എന്തുകൊണ്ടാണക്ക സമാന്തര സഭകളില്‍ പോകുന്നതിനെ സഭ എതിര്‍ക്കുന്നതക്ക?
ശരിയായ വിശാസമല്ല അത്തരം കേന്ദ്രങ്ങളില്‍ പഠിപ്പിക്കുന്നതക്ക. സമൂഹത്തിനിടയില്‍ തെറ്റിദ്ധാരണയും ഭിന്നിപ്പും ഉണ്ടാക്കുന്ന രീതിയിലാണക്ക സമാന്തര കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം അതുകൊണ്ടാണക്ക ഇത്തരം കേന്ദ്രങ്ങളില്‍ പോകുന്നതിനെ കത്തോലിക്കാ സഭ എതിര്‍ക്കുന്നതക്ക.
കത്തോലിക്കാ സഭയ്ക്ക് കുറവുകളുണ്ടോ? സഭ നൂറു ശതമാനം പരിശുദ്ധമാണെന്ന് ഒരിക്കലും അവകാശപ്പെടുന്നില്ല. പാപികളും വിശുദ്ധരും ചേര്‍ന്നതാണക്ക സഭ. ചുങ്കക്കാരേയും പാപികളേയും രക്ഷിക്കാനാണക്ക യേശു വന്നതക്ക. ഇതേ ദൗത്യമാണ് സഭയ്ക്കുമുള്ളതക്ക.
വലിയ ദേവാലയങ്ങളും ്രേഗാട്ടോകളും നിര്‍മ്മിക്കുന്നതിനെ വിശ്വാസ സംരക്ഷണ രേഖ വിമര്‍ശിക്കുന്നുണ്ടല്ലോ?
ധൂര്‍ത്ത് ഒഴിവാക്കണമെന്നും കാര്യങ്ങള്‍ ലളിതമായി ചെയ്യണമെന്നും വികാരിയച്ചന്മാര്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പള്ളികളും ഗ്രോട്ടോകളും നിര്‍മിക്കുന്നതിനിടെ യഥാര്‍ത്ഥ വിശ്വാസം നഷ്ടപ്പെടരുതെന്നാണക്ക ഉദ്ദേശിക്കുന്നതക്ക.
സഭയ്ക്ക് എന്തുകൊണ്ടാണക്ക വിശ്വാസികളെ ആകര്‍ഷിക്കാന്‍ കഴിയാത്തതക്ക?
ൈക്രസ്തവ വിശ്വാസം ആÿഴത്തില്‍ വിശ്വാസികളിലേക്ക് എത്തിക്കുന്നതില്‍ സഭ പരാജയപ്പെട്ടിട്ടുണ്ട്. താല്‍ക്കാലിക സംതൃപ്തി ലഭിക്കുന്നതുകൊണ്ടാണക്ക പലരും സെക്ടുകളിലേക്കു പോകുന്നതക്ക. ഇവരെ തിരിച്ച് യഥാര്‍ത്ഥ വിശ്വാസത്തിലേക്കു കൊണ്ടു വരികയാണക്ക സഭയുടെ ലക്ഷ്യം. പരസ്യം നല്‍കിയും ടി വി പരിപാടികളിലൂടെയും വിശ്വസികളെ ആകര്‍ഷിക്കാന്‍ സഭയ്ക്ക് ഒരിക്കലും കഴിയില്ല.
ധ്യാന കേന്ദ്രങ്ങളില്‍ പോകുന്നതിനെ സഭ വിമര്‍ശിക്കുന്നുണ്ടല്ലോ?
അക്കാര്യത്തില്‍ ചില വീഴ്ചകളുണ്ടായിട്ടുണ്ട്. സ്വന്തം ഇടവകയിലെ വിശ്വാസ ആചരണമാണക്ക പ്രധാനപ്പെട്ടതെന്നു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വര്‍ഷത്തില്‍ ഒരു തവണ ധ്യാനം കൂടുന്നതില്‍ തെറ്റൊന്നുമില്ല. പകരം സ്വന്തം ദേവാലയം ഉപേക്ഷിച്ചു ധ്യാനകേന്ദ്രത്തില്‍ പോകുന്ന സ്ഥിതി ഒഴിവാകണം. ഇക്കാര്യത്തില്‍ കൂടുതല്‍ ചെയ്യാനാവുക വികാരിമാര്‍ക്കാണക്ക.
വൈദികരും കന്യാസ്ത്രീകളും സഭ വിട്ടു പുറത്തു വരുകയും പുസ്തകങ്ങള്‍ എഴുതുകയും ചെയ്യുന്നതു സഭയുടെ പ്രതിച്ഛായ മോശമാക്കില്ലേ?
ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉയര്‍ത്തിക്കാട്ടി സഭ മോശമാണെന്നു വരുത്താനാണക്ക എല്ലാവരുടെയും ശ്രമം. ഇതിനെ സഭ ഭയപ്പെടുന്നില്ല. സഭയ്ക്കൂ കൂടുതല്‍ ജാഗരൂകമായി പ്രവര്‍ത്തിക്കാന്‍ ഇതു സഹായിക്കുമെന്നാണു കരുതുന്നതക്ക.
സഭ ചെയ്യുന്ന നല്ല കാര്യങ്ങള്‍ക്കു വേണ്ട പ്രോത്സാഹനം ലഭിക്കുന്നില്ലെന്നുണ്ടോ?
സഭ ചെയ്യുന്ന കാര്യങ്ങള്‍ എല്ലാവരും അറിയണമന്നെ് ഞങ്ങള്‍ക്ക് ആഗ്രഹമില്ല. 3200- ലധികം അനാഥാലയങ്ങള്‍ ഞങ്ങള്‍ നടത്തുന്നുണ്ട്. ഇതൊന്നും ആര്‍ക്കും ചെയ്യാനാവാത്തതാണക്ക.
കുട്ടികളില്‍ വിശ്വാസം അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണത്തെക്കുറിച്ച്?
സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളില്‍ അറിവിനൊപ്പം വിശ്വാസത്തിന്റെ തലം വളര്‍ത്തിക്കൊണ്ടു വരേണ്ടതക്ക അനിവാര്യമാണക്ക. നല്ലതും ചീത്തയും തിരിച്ചറിയാന്‍ കഴിവില്ലാത്ത പ്രായത്തില്‍ വിശ്വാസത്തെക്കുറിച്ചു പറഞ്ഞു കൊടുക്കുന്നതക്ക ഒരിക്കലും അടിച്ചേല്‍പിക്കലായി കാണരുതക്ക.
ഇതു സമ്പത്തിന്റെ പേരിലുള്ള താല്‍ക്കാലിക പ്രതിഭാസം-ജോസഫ്പുലിക്കുന്നേല്‍
കത്തോലിക്കാ സഭ എതിര്‍ക്കുന്നവരെ ആദ്യം നശിപ്പിക്കാന്‍ നോക്കും. നശിക്കില്ലെന്നു കണ്ടാല്‍ അത്തരം പ്രസ്ഥാനങ്ങളില്‍ പോയവരെ തിരികെ കൊണ്ടുവരാന്‍ നോക്കും. അത്തരമൊരു നടപടിയാണക്ക സഭയുടെ വിശ്വാസ സംരക്ഷണ്ÿ പഠനരേഖയിലൂടെ തെളിഞ്ഞു കാണുന്നതക്ക. പുതു തലമുറ ഇവാഞ്ചലിക്കല്‍ സഭകളിലേക്കു പോകാന്‍ തയാറായി നില്‍ക്കുന്നവരെ ഏതു വിധേനയും കൂടെ നിര്‍ത്തുകയെന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. ആദ്യ കാലത്ത് കരിസ്മാറ്റിക് ധ്യാനങ്ങളെ സഭ എതിര്‍ത്തിരുന്നു. എന്നാല്‍ പിന്നീട് കരിസ്മാറ്റിക് ധ്യാനങ്ങളുടെ മൊത്തക്കച്ചവട കേന്ദ്രമായി പോട്ട പോലുള്ള കേന്ദ്രങ്ങള്‍ മാറുന്ന കാഴ്ചയാണു കണ്ടതക്ക.വലിയ പള്ളികളും േഗ്രാട്ടോകളും പണിയുന്നതിനെ നിരുത്സാഹപ്പെടുത്തുകയും അതേ സമയം തന്നെ കൂടുതല്‍ കൂടുതല്‍ വലിയവ നിര്‍മ്മിക്കുകയുമാണ് കത്തോലിക്കാ സഭയില്‍ ഇപ്പോഴുള്ള പതിവക്ക. ഇവ നിര്‍മിക്കുന്നതക്ക ഒഴിവാക്കാന്‍ മെത്രാന്‍മാര്‍ കല്‍പ്പന പുറപ്പെടുവിച്ചാല്‍ പോരെ? എന്തുകൊണ്ടാണക്ക അവര്‍ ഇതു ചെയ്യാത്തതക്ക. വലിയവ വേണ്ട എന്നു പറയുകയും അതോടൊപ്പം തന്നെ കൂടുതല്‍ വലുതു പണിയാന്‍ പ്രേരിപ്പിക്കുകയുമാണ് ഇവര്‍ ചെയ്യുന്നതക്ക.
കന്യാസ്ത്രീകളുടേയും വൈദികരുടേയും തുറന്നുപറച്ചില്‍ വെളിവാക്കുന്നതക്ക സഭയ്ക്കുള്ളില്‍ വര്‍ധിച്ചുവരുന്ന ജീര്‍ണതയാണക്ക. ജീര്‍ണിച്ചു കഴിയുമ്പോള്‍ പൊട്ടലുണ്ടാകും. അപ്പോള്‍ എല്ലാം പുറത്തുവരും. ദെവവിളി കുറഞ്ഞുവെന്നതാണക്ക മറ്റൊരു വിരോധാഭാസം. കന്യാസ്ത്രീകളാകാന്‍ പെണ്‍കുട്ടികളെ കിട്ടാത്ത കാലമാണിതക്ക. തൊÿഴിലില്ലായ്മയും വീടുകളില്‍ അംഗസംഖ്യ കൂടുതലായതും മൂലമാണക്ക മുന്‍കാലങ്ങളില്‍ കന്യാസ്്രതീകളാകാന്‍ പെണ്‍കുട്ടികളെ ലഭിച്ചിരുന്നതക്ക. വിദേശ രാജ്യങ്ങളില്‍ കന്യാസ്ത്രീ മഠങ്ങള്‍ വാടകയ്ക്കു കൊടുക്കുകയാണക്ക. കേരളത്തിലും സമീപഭാവിയില്‍ ഈ അവസ്ഥയാണ് വരാന്‍ പോകുന്നതക്ക. അതേ സമയം വൈദികര്‍ സാമൂഹികവും സാമ്പത്തികവുമായ സുരക്ഷ ലക്ഷ്യമിട്ടാണക്ക സഭയിലേക്കെത്തുന്നതക്ക. മുമ്പൊക്കെ മെ്രതാന്‍മാരുടേയും വൈദികരുടേയും വിവാഹം നടത്തില്ല, മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കില്ല എന്നീ ഭീഷണികള്‍ക്കു മുന്നില്‍ വിശ്വാസികള്‍ വഴങ്ങിയിരുന്നു. എന്നാല്‍ പുതിയ വിശ്വാസ സമൂഹങ്ങളുടെ വരവോടെ ഇത്തരം ഭീഷണികള്‍ ഒരു പരിധിവരെ കുറഞ്ഞിട്ടുണ്ട്. ജനങ്ങള്‍ പുതു തലമുറ സഭകളിലേക്ക് ആകര്‍ഷിക്കപ്പടാനുള്ള കാരണങ്ങള്‍ പണപ്പിരിവ്, ധിക്കാരം,
വൈദികരുടെ മോശം പെരുമാറ്റം എന്നിവയാണക്ക. ഇതു കേള്‍ക്കാന്‍ പുതു തലമുറ തയാറല്ല. ഇതാണക്ക സ്വര്‍ഗീയവിരുന്നും കവനന്റ് പീപ്പിളും പോലുള്ളവയിലക്കേ് വിശ്വാസികളുടെ ഒഴുക്കു വര്‍ധിക്കാന്‍ കാരണം. ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുത ഇത്തരം പുതിയ പ്രതിഭാസങ്ങളുടെ നിലനില്‍പ് താല്‍ക്കാലികമാണെന്നതാണക്ക. വ്യക്തികള്‍ സ്ഥാപിക്കുന്ന ആത്മീയ കേന്ദ്രങ്ങളില്‍ പണത്തിന്റെ പേരിലുള്ള സംഘര്‍ഷങ്ങള്‍ പതിവാണക്ക. പണത്തിന്റെ പേരിലാണക്ക പലതും നിലനില്‍ക്കുന്നതുതന്നെ. അതുകൊണ്ടുതന്നെ ഇവയ്ക്കു സോപ്പുകുമിളയുടെ ആയുസേ ഉണ്ടാകൂ.
(ഇന്ത്യാ ടുഡേ മാസികയില്‍ പ്രസിദ്ധീകരിച്ചത്)
No comments:
Post a Comment