-
Monday, January 19, 2009
എന്റെ കേരളം-ശബരിമല
പത്തനംതിട്ട ജില്ലയിലെ ശബരിമല വര്‍ഷംതോറും കോടിക്കണക്കിന് ഭക്തജനങ്ങളെത്തുന്ന ക്ഷേത്രമാണ. ് മണ്‌ഢല മകരവിളക്ക് കാലത്താണ് ഏറ്റവുംകൂടുതല്‍ തീര്‍ഥാടകരെത്തുന്നത്.ഈ കാലയളവില്‍ കേരളത്തിലെ ജനസംഖ്യയേക്കാള്‍ കൂടുതലാളുകള്‍ ശബരിമലയിലെ് ത്തുന്നു വെന്നാണ് കണക്ക്.ഇതുകൂടാതെ എല്ലാ മലയാളമാസവും ഒന്നുമുതല്‍ അഞ്ചുവരെ തീയതികളില്‍ നടതുറക്കും.മീനമാസത്തില്‍ പത്തുദിവസം നീണ്ടുനില്‍ക്കുന്ന ശബരിമല ഉത്സവവും മേടത്തില്‍ പത്തുദിവസത്തോളം നീളുന്ന വിഷു ഉത്സവവും കൊണ്ടാടുന്നു.മകരം ഒന്നിന് മകരവിളക്കുദിനത്തിലാണ് ഏറ്റവുംകൂടുതല്‍ തീര്‍ഥാടകര്‍ ശബരിമലയിലെത്തുന്നത്.
അയ്യപ്പ വിഗ്രമാണ് ശബരിമലയിലെ പ്രധാന പ്രതിഷ്‌ഠ.ശാസ്‌താവിന്റെ അംശമായാണ് അയ്യപ്പന്‍ അറിയപ്പെടുന്നത്.മഹാവിഷ്‌ണുവിന്റെ മോഹിനീരൂപത്തില്‍ നിന്നാണ് അയ്യപ്പന്റെ ജനനമെന്നു പറയുന്നു.പരശുരാമനിലൂടെയാണ് അയ്യപ്പക്ഷേത്രം ഉണ്ടായതെന്നും ഐതിഹ്യമുണ്ട്.ശബരിമല അയ്യപ്പന്‍ പന്തളം രാജാവിന്റെ വളര്‍ത്തുപുത്രനായാണ് അറിയപ്പെടുന്നത്. പന്തളം രാജകൊട്ടാരവും ശബരിമലയുമായി അഭേദ്യമായ ബന്ധമുണ്ട്.ശബരിമലയുമായി ബന്ധമുള്ള മറ്റൊരു സ്ഥലം എരുമേലിയാണ്.
ശബരിമലയില്‍ അയ്യപ്പന്റെ ക്ഷേത്രം പണിതു നല്‌കിയത് പന്തളം രാജാവാണെന്നും ഐതിഹ്യമുണ്ട്.ശബരിമലയിലെത്തിയ രാജാവിനെ ക്ഷേത്രം പണിയാനുള്ള സ്ഥലം അയ്യപ്പന്‍ ശരം എറിഞ്ഞാണ് കാട്ടിക്കൊടുത്തത്.നിലവിലുണ്ടായിരുന്ന ക്ഷേത്രം മലയാളമാസം 1125 ല്‍ അഗ്നിക്കിരയായി .1126 ല്‍ ക്ഷേത്രം പുനര്‍നിര്‍മാണം നടത്തി.എരുമേലിയും ശബരിമലയുമായുള്ള ബന്ധത്തെ അനുസ്‌മരിച്ച് ഇന്നും പേട്ടതുള്ളല്‍ ഭക്താദരപൂര്‍വം നടത്തുന്നു.വാവര്‍സ്വാമിയും അയ്യപ്പനും തമ്മിലുള്ള ബന്ധം കേരളത്തിലെ മത മൈത്രിക്ക് ഉത്തമ ഉദാഹര ണമാണ്.
.കര്‍ശനമായ ആചാരാനുഷ്‌ടാനങ്ങളുള്ള ശബരിമല ദര്‍ശനത്തിന് പുണ്യപവിത്രമായ പമ്പയില്‍കുളിച്ചതിനുശേഷമേ മലകയറാവൂയെന്നാണ് ചട്ടം.ശബരിമലയ്‌ക്കു പോകുന്നവര്‍ വ്രതാരംഭത്തിലേ മുദ്ര ധരിക്കണം.കന്നി അയ്യപ്പന്‍ 41 ദിവസത്തെ വ്രതമെടുക്കണമെന്നാണ് ആചാരം.10 നും 50 നും ഇടയില്‍ പ്രായമുള്ള സ്‌ത്രീകളെ മലകയറുന്നതില്‍ നിന്നു വിലക്കിയിട്ടുണ്ട്. മലകയറുമ്പോള്‍ ഇരുമുടി ക്കെട്ടുണ്ടാകണം.ശബരിമലയുടെ മറ്റൊരു പ്രത്യേകതയാണ് ക്ഷേത്രത്തിനു താഴെയുള്ള പതിനെട്ടാം പടി.ഇരുമുടിക്കെട്ടില്ലാത്ത ആരെയും പതിനെട്ടാം പടി കയറാന്‍ അനുവദിക്കില്ല.യാത്രയ്‌ക്കുമുന്‍പ് കെട്ടുനിറയ്‌ക്കല്‍ ചടങ്ങുണ്ട്.എരുമേലിയില്‍ നിന്നും കാട്ടിലൂടെ സഞ്ചരിച്ച് പമ്പയിലെത്തി അവിടെ നിന്നും അഞ്ചുകിലോമീറ്റര്‍ കുത്തനെയുള്ള കയറ്റംകയറിയാണ് സന്നിധാനത്തെത്തുക.കുമളിവള്ളക്കടവ് ഉപ്പുപാറവഴി വനത്തിലൂടെയും തീര്‍ഥാടകര്‍ സന്നിധാനത്തെത്തുന്നുണ്ട്.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനാണ് നിലവില്‍ ശബരിമലയുടെ ഭരണം.
Tuesday, January 13, 2009
കാറ്റിന്റെ നാടായ രാമക്കല്‍മേട്ടിലേയ്‌ക്ക്
കാറ്റിനെക്കാണാന്‍ രാമക്കല്‍മേട്ടില്‍
ഭൂമിയില്‍ നിന്നാല്‍ കാറ്റ് വാരിയെടുത്ത കൊ ണ്ടു പോകുന്ന അനുഭവം നിങ്ങള്‍ക്കുണ്ടായിട്ടുണ്ടാവില്ല. നിങ്ങള്‍ ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്തിനടുത്തുള്ള രാമക്കല്‍ മേട്ടിലേക്കു വരൂ. കാറ്റുനിങ്ങളെ ഉയര്‍ ത്തിയെടുത്തുകൊണ്ടുപോകുമെന്നു തോന്നുന്ന സന്ദര്‍ഭങ്ങള്‍ ഇവിടെയുണ്ടാകും. അടുത്തു നില്‍ ക്കുന്നവര്‍ പരസ്‌പരം സംസാരിക്കുന്നതു കേള്‍ക്കാന്‍ കഴിയാത്തവിധത്തില്‍ കാറ്റു വീശുന്ന ഇവിടെ കാറ്റിനെ ഒരു ശക്തസാന്നിധ്യമായി നിങ്ങള്‍ തിരിച്ചറിയുന്നു. ആള്‍ത്തിരക്കില്‍പ്പെട്ടതുപോലെ കാറ്റുനിങ്ങളെ അമര്‍ത്തി സ്‌പര്‍ശിച്ചു കടന്നുപോകുന്നു. അതു സ്‌പര്‍ശനാനുഭവമെങ്കില്‍ ദൃശ്യാനുഭവവുമുണ്ട്. കണ്ണെത്താത്ത ദൂരത്തോളം പരന്നു കിടക്കുന്ന കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ദൃശ്യങ്ങള്‍. രണ്ടുനാടുകളെ ആകാശത്തുനിന്നു വീക്ഷിക്കുന്നതുപോലെയുള്ള അനുഭവം. കാറ്റില്‍ നിന്നു വൈ ദ്യുതിയുണ്ടാക്കുന്ന കാറ്റാ ടിപ്പാടങ്ങളും കണ്ണുകള്‍ക്കു കൗതുകമാകുന്ന വ്യത്യ സ്‌താനുഭവമാണ്. കേരളത്തി ലെ ടൂറിസംരംഗത്തു തന്നെ അധികമാരും അറിയപ്പെടാ തെകിടന്ന രാമക്കല്‍മേട് ഇപ്പോള്‍ സഞ്ചാ രികളുടെ പ്രിയസങ്കേതമാ വുകയാണ്. ഇതിനു കാരണമാ യതോ കേരളത്തിന്റെ വൈദ്യുതോ ത്‌പാദന രംഗത്തുതന്നെ ഒരു വാഗ്‌ദാനമായി മാറാവുന്ന കാറ്റാടി പദ്ധതിയും. ഇപ്പോള്‍ ദിനംപ്രതി അയ്യായിരത്തിലധികം സഞ്ചാരികളാണ് രാമക്കല്‍മേട് സന്ദര്‍ശിക്കാ നെത്തുന്നത്.
സമുദ്രനിരപ്പില്‍നിന്ന് 3630 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന രാമക്കല്‍മേട് എന്ന സ്ഥലത്തിന്റെ ഉത്‌പത്തിയെക്കുറിച്ച് ഒരു ഐതിഹ്യമുണ്ട്. രാമാ യണവുമായി ബന്ധപ്പെട്ടതാണിത്. ത്രേതായുഗത്തില്‍ രാവണനാല്‍ അപഹരിക്കപ്പെട്ട സീതയെത്തേടി യലഞ്ഞ ശ്രീരാമന്‍ രാമക്കല്‍മേട്ടിലെത്തിയെന്നും അവിടെ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന കല്ലില്‍ ഇരുന്ന് നാലുഭാഗത്തേക്കും കണ്ണോടിച്ച് സീതയെ ഓര്‍ത്തു വിലപിച്ചുവെന്നുമാണ് രാമക്കല്‍മേടിനെ ക്കുറിച്ചുള്ള ഐതിഹ്യം.
ശ്രീരാമന്‍ ഇരുന്നതായി പറയപ്പെടുന്ന പാറ രാമക്കല്ല് എന്നപേരിലും ശ്രീരാമന്‍ സീതയെത്തേടിയലഞ്ഞ കുന്ന് രാമക്കല്‍മേട് എന്നപേരിലും അറിയപ്പെടുന്നു.
രാമക്കല്‍മേട്ടിനുമുകളിലുള്ള കുന്നിന്‍ മുകളിലെ പാറക്കല്ലില്‍ ശ്രീരാമന്‍ കിഴക്കു ദര്‍ശനമായിരുന്ന് പരമശിവനെ ധ്യാനിച്ചുവെന്നും ആ ഭാഗത്ത് പിന്നീട് നിര്‍മിച്ചതാണ് ഇപ്പോഴത്തെ ശിവക്ഷേത്രമെന്നും പറയപ്പെടുന്നു. രാമക്കല്‍മേടിനു താഴെയുള്ള പാണ്‌ഡവന്‍പാറയില്‍ 500- ലധികം വര്‍ഷം പഴക്കമുള്ള മറ്റൊരു ക്ഷേത്രവുമുണ്ട്.
രാമക്കല്ലിനു നേരേ എതിര്‍ദിശയിലുള്ള ഇടുക്കി പദ്ധതിയുടെ ആവിര്‍ഭാവത്തിനു മാര്‍ഗദര്‍ശികളായ കുറവന്റെയും കുറത്തിയുടെയും സ്‌മാരകമായി അടുത്തകാലത്ത് ഒരു ശില്‌പവും രാമക്കല്‍മേടിന്റെ മുകളില്‍ സ്ഥാപി ച്ചിട്ടുണ്ട്. 37 അടി ഉയരമുണ്ടിതിന്. ഇരട്ടശില്‌പങ്ങളില്‍ കേരളത്തില്‍ ഏറ്റവും വലുതാണിത്. ഇരുപത് അടിയോളം ഉയരമുള്ള കല്‍മണ്‌ഡപ ത്തിലിരുന്ന് കുഞ്ഞിനെ മുലയൂട്ടുന്ന കുറത്തിയുടെ സമീപം കൈയില്‍ പോരുകോഴിയുമായിരിക്കുന്ന കുറവനും അവരുടെ കടിഞ്ഞൂല്‍ പുത്രനുമടങ്ങിയ കുടുംബം - ഇതാണു ശില്‌പത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. പ്രശസ്‌ത ശില്‌പിയായ കാനായി കുഞ്ഞിരാമന്റെ ശിഷ്യനായ ജിനനാണ് ഈ ശില്‌പം നിര്‍മിച്ചത്.
തേക്കടിക്കടുത്തുള്ള കുമളിയില്‍ നിന്നു നാല്‍പ്പത്തഞ്ചു കിലോമീറ്ററും കട്ടപ്പനയില്‍ നിന്ന് 25 കിലോമീറ്ററുമാണ് രാമക്കല്‍മേട്ടിലേക്കുള്ള ദൂരം. കുമളിയില്‍ നിന്നു മൂന്നാറിലേക്കുള്ള പാതയിലാണ് രാമക്കല്‍മേടിന്റെ സ്ഥാനം. കേരളത്തില്‍ ഏറ്റവും ശക്ത മായ കാറ്റുവീശുന്ന സ്ഥലം എന്ന പേരിലാണ് പുറംലോകത്തു രാമക്കല്‍ മേടിനെക്കുറിച്ചുള്ള പ്രസിദ്ധി. രാമക്ക ല്‍മേടിന്റെ പെട്ടെന്നുള്ള ടൂറിസം വളര്‍ച്ചയ്‌ക്കു പിന്നിലുള്ള ഘടകവും ഇവിടെ എപ്പോഴും ആഞ്ഞുവീശുന്ന കാറ്റുതന്നെയാണ്. സ്വകാര്യ കമ്പനി കളുടെ നേതൃത്വത്തില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ 26 നാണ് രാമക്കല്‍മേട്ടില്‍ കാറ്റില്‍ നിന്നു വൈദ്യുതിയുത് പാദിപ്പിക്കുന്നതിനുള്ള കാറ്റാടി പദ്ധതി യാഥാര്‍ഥ്യമായത്. വെസ്റ്റാസ് എന്ന സ്വകാര്യകമ്പനിയാണ് വിവിധ കമ്പനികള്‍ക്കായി രാമക്കല്‍മേട്ടില്‍ കാറ്റാടികള്‍ സ്ഥാപിച്ചു നല്‍കിയത്. സംസ്ഥാന സര്‍ക്കാരിന്റെ വൈദ്യുതി ബോര്‍ഡ് 16 വര്‍ഷം കൊണ്ടുനടന്നു യാഥാര്‍ഥ്യമാക്കാനാവാതെ പരാ ജയപ്പെട്ടിടത്താണ് സ്വകാര്യകമ്പനികള്‍ പ്രവര്‍ത്തനം തുടങ്ങി നൂറാംദിവസം വൈദ്യുതി യുത്‌പാദിപ്പിക്കു ന്നതിനുള്ള പദ്ധതി യാഥാര്‍ഥ്യ മാക്കിയത്.
ഇപ്പോള്‍ രാമക്കല്‍മേട്ടിലെ കുരുവിക്കാനത്ത് ഏഴും സമീപത്തുള്ള ഗ്രാമമായ പുഷ്‌പക്കണ്ടത്ത് ഏഴും കാറ്റാടികളാണ് വൈദ്യുതിയുത്‌പാദനം തുടങ്ങിയി ട്ടുള്ളത്. ഇതോടൊപ്പം അഞ്ചു കാറ്റാടികള്‍ നിര്‍മാണത്തിന്റെ അവസാന ഘട്ടത്തിലുമാണ്.
രാമക്കല്‍മേട്ടില്‍ സ്ഥാപിച്ചിരിക്കുന്ന കാറ്റാടികള്‍ കറങ്ങുമ്പോള്‍ ഉത്‌പാദിപ്പിക്കുന്ന 10.5 മൊഗാവാട്ട് വൈദ്യുതി വൈദ്യുതിബോര്‍ഡിനു നിശ്ചിത നിരക്കില്‍ വില്‍ക്കാനാണു പദ്ധതി. ഈസ്റ്റേണ്‍ ഉള്‍പ്പെടെ നിരവധി സ്വകാര്യ സംരംഭകരാണ് ഈ കാറ്റാടി പദ്ധതിയില്‍ നിക്ഷേപം നടത്തിയിരിക്കുന്നത്.
ഒരു കാറ്റാടി സ്ഥാപിക്കുന്നതിന് നാലരക്കോടി രൂപ യോളമാണ് ചെലവായത്. യൂണിറ്റിന് 3.15 രൂപ നിരക്കിലാണ് കാറ്റാടികള്‍ ഉത്‌പാദിപ്പിക്കുന്ന വൈദ്യുതി ഇലക്‌ട്രിസിറ്റി ബോര്‍ഡിനു വില്‍ക്കുന്നത്. കാറ്റാടികള്‍ ഉത്‌പാദിപ്പിക്കുന്ന വൈദ്യുതി കാറ്റടികള്‍ക്കു സമീപം സ്ഥാപിച്ചിരിക്കുന്ന ട്രാന്‍സ്‌ഫോര്‍മറുകളിലെത്തുന്നു. അവയില്‍ നിന്നാണ് വൈദ്യുതി ബോര്‍ ഡിന്റെ വിതരണ ശൃംഖലയിലേക്കെ ത്തുന്നത്. ഇത്തരത്തില്‍ വൈദ്യുതി വില്‍ക്കുന്നതിലൂടെ മൂന്നുവര്‍ഷംകൊണ്ട് നിക്ഷേപകര്‍ക്ക് മികച്ച ലാഭമുണ്ടാ കുമെന്നാണ് കണക്കുകൂട്ടല്‍.
രാമക്കല്‍മേട്ടിലേക്കു വന്‍തോതില്‍ സഞ്ചാരികളെത്തിത്തുടങ്ങിയത് കാറ്റാടി പദ്ധതിയുടെ വരവോടെയാണെന്നു പ്രദേശവാസികള്‍ തന്നെ പറയുന്നു. മുന്‍കാലങ്ങളില്‍ എല്ലാവരാലും അവഗ ണിക്കപ്പെട്ടുകിടന്നിരുന്ന ഈ പ്രദേശം ഇപ്പോള്‍ നിക്ഷേപകരുടെയും ഇഷ്‌ട സങ്കേത ങ്ങളിലൊന്നായി മാറിയിട്ടുണ്ട്. കാറ്റാടിപ്പാടം കാണാനും ഇതിന്റെ പ്രവ ര്‍ത്തനം മനസിലാക്കാനും കുട്ടി കളു ള്‍പ്പെടെയുള്ള നൂറുകണക്കി നാളു കളാണ് അവിടെയെത്തുന്നത്.
കേരളത്തില്‍ രാമക്കല്‍മേടിനുമാത്രം നല്‍കാന്‍ കഴിയുന്ന ഒന്നായിരിക്കും കിലോമീറ്റുകള്‍ ദൂരത്തേക്കുള്ള തമിഴ്‌നാടിന്റെ തെളിഞ്ഞ കാഴ്‌ച. രാമക്കല്‍മേട്ടില്‍ നിന്നാല്‍ തമിഴ്‌നാട്ടിലെ വിവിധ പ്രദേശങ്ങളുടെ കാഴ്‌ച വളരെ തെളിമയോടെ സഞ്ചാരികള്‍ക്ക് ആസ്വ ദിക്കാനാവും.
കമ്പം, തേനി, കോമ്പ, മധുര, ഉത്തമപാളയം, ഗൂഡല്ലൂര്‍ തുടങ്ങി തമിഴ്‌നാട്ടിലെ വിവിധസ്ഥലങ്ങളുടെ മനോഹരദൃശ്യമാണ് ഇവിടെ സഞ്ചാരികള്‍ക്കു മുന്നില്‍ തെളിയുന്നത്. കുറവന്റെയും കുറത്തിയുടെയും പ്രതിമയും സഞ്ചാരികളുടെ കണ്ണുകളെ പിടിച്ചു നിര്‍ത്തുന്നു. യാത്രയുടെ ഒരു പ്രത്യേകാനുഭവം പകര്‍ന്നു നല്‌കാന്‍ പര്യാപ്‌തമാണു രാമക്കല്‍മേടിന്റെ ഉയരങ്ങള്‍.
കാറ്റാടിപ്പാടം ഉണ്ടായിരുന്നില്ലെങ്കില്‍ രാമക്കല്‍മേട് ഒരുപക്ഷേ ഇന്നും അധികമാരും അറിയാത്ത ഒരു പ്രകൃതി സൗന്ദര്യ സങ്കേതമായിരുന്നേനേ. കാറ്റാടി ഉപയോഗിച്ചുള്ള വൈദ്യുത പദ്ധതി ഈ പ്രദേശ ത്തിനാകെ ഒരുണര്‍വു നല്‌കിയിട്ടുണ്ട്. ചെറിയ തട്ടുകടകളും ചെറിയതര ത്തിലുമുള്ള തീന്‍ഗൃഹ ങ്ങളുമെല്ലാം രാമക്കല്‍മേടിന് ഇപ്പോള്‍ ഒരു നവീന ടൂറിസംകേന്ദ്രത്തിന്റെ പരിവേഷം പകര്‍ന്നു നല്‌കുന്നുണ്ട്. തേക്കടിയിലും മൂന്നാറിലുമെത്തുന്ന സഞ്ചാരികള്‍ക്ക് അവരുടെ യാത്രയിലെ ഒരു ഇടത്താവളമെന്ന നിലയില്‍ രാമക്കല്‍മേട് സന്ദര്‍ശിക്കാനുതകുന്ന പദ്ധതികളുണ്ടാകേണ്ടി യിരിക്കുന്നു.
ഇപ്പോള്‍ കൂടുതലും കേരളത്തില്‍ നിന്നുള്ള സഞ്ചാരികളാണ് രാമക്കല്‍മേട്ടിലെ കാറ്റാടിപ്പാടം കാണാനും ഇവിടത്തെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനുമെത്തുന്നത്. ഇതോടൊപ്പം കേരളത്തിനു പുറത്തുനിന്നും വിദേശങ്ങളില്‍നിന്നും സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുള്ള പദ്ധതികള്‍ ഉണ്ടാകേ ണ്ടിയിരിക്കുന്നു. കൂടുതല്‍ സൗകര്യമുള്ള ഹോട്ടലുകളും സഞ്ചാരികള്‍ക്കാവശ്യമായ വിവരങ്ങള്‍ പകര്‍ന്നു നല്‌കുന്ന ഗൈഡുകളുടെ സേവനവും താമസ സൗകര്യങ്ങളും ഒരുക്കേണ്ടിയിരിക്കുന്നു.
ഇതിനായുള്ള നടപടികളാണ് ഇനി സര്‍ക്കാര്‍ ഭാഗത്തു നിന്നുണ്ടാകേണ്ടത്. ഇത് യാഥാര്‍ഥ്യമായാല്‍ കേരളത്തിന്റെ ടൂറിസം രംഗത്തിനു തന്നെ വന്‍തോതി ലുള്ള ഉണര്‍വുണ്ടാക്കാന്‍ രാമക്കല്‍മേടിനും അവി ടത്തെ കാറ്റാടിപ്പാടത്തിനും കഴിയുമെന്നതു തീര്‍ച്ചയാണ്.
ചിത്രങ്ങള്‍: ജേക്കബ് തപോവനം
Monday, January 12, 2009
എന്റെ കേരളം-കോഴിക്കോട്
കോഴിക്കോട്‌്
കേരളത്തിന്റെ ചരിത്രം കോഴിക്കോടുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ലോകത്തിലെ തന്നെ പ്രധാന കച്ചവടകേന്ദ്രമായിരുന്ന കോഴിക്കോട് സാമൂതിരിമാരുടെ ആസ്ഥാനം കൂടിയായിരുന്നു.
ആനക്കൊമ്പ്, സുഗന്ധദ്ര്യവ്യങ്ങള്‍ തുടങ്ങിയവ വാങ്ങാന്‍ നൂറ്റാണ്ടുകള്‍ക്കുമുന്‍പുതന്നെ ചൈനക്കാരും അറബികളും കോഴിക്കോടുമായി ബന്ധം സ്ഥാപിച്ചിരുന്നു. ബ്രിട്ടീഷ് ഭരണത്തിന്‍കീഴില്‍ മലബാര്‍ജില്ലയുടെ തലസ്ഥാനമായിരുന്നു കോഴിക്കോട്. കോ ഴിക്കോടിന്റെ വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ വനപ്രദേശമാണ്.
എഴുപത്തൊന്നുകിലോമീറ്റര്‍ കടല്‍ത്തീരം കോഴിക്കോട് ജില്ലയ്‌ക്കതിരിടുന്നു.
പോര്‍ച്ചുഗീസ് സാഹസികയാത്രികനായ വാസ്‌കോഡഗാമ കോഴിക്കോടിനു 16 കിലോമീറ്റര്‍ അകലെയുള്ള കപ്പാട് 1498-ലാണ് കപ്പലിറങ്ങിയത്. ഇതോടെ കേരള ചരിത്രത്തിലും സമുദ്രയാന ചരിത്രത്തിലും പുതിയൊരു അധ്യായത്തിനു തുടക്കമായി.
കോഴിക്കോടു നഗരത്തിന്റെ മുഖച്ഛായയെന്നു പറയാവുന്നത് മാനാഞ്ചിറ സ്‌ക്വയറാണ്. നഗരത്തിന്റെ ഹൃദയഭാഗത്തുതന്നെയാണ് മാനാഞ്ചിറ സ്‌ക്വയര്‍. കല-സാംസ്‌കാരിക സംവാദങ്ങളുടെ എന്നത്തേയും പ്രിയപ്പെട്ട ഇടമാണ കോഴിക്കോട്.
കോഴിക്കോടന്‍ ഹല്‍വ ഏറെപ്രസിദ്ധമാണ്. നഗരത്തിലെ പ്രമുഖ വാണിജ്യ കേന്ദ്രമാണ് മിഠായിത്തെരുവ്. കോഴിക്കോടു നഗരത്തില്‍ നിന്നു രണ്ടുകിലോമീറ്റര്‍ അകലെയാണ് മരവ്യവസായത്തിനു പ്രശസ്‌തമായിരുന്ന കല്ലായി സ്ഥിതിചെയ്യുന്നത്. കോഴിക്കോട് നഗരത്തില്‍ തന്നെയുള്ള പ്ലാനറ്റോറിയം വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട ഇടമാണ്. നഗരത്തില്‍ നിന്ന് അഞ്ചുകിലോമീറ്റര്‍ അക ലെ കോട്ടണ്‍ഹില്ലിലാണ് പഴശിരാജാ മ്യൂസിയം.
ഇതോടുചേര്‍ന്ന് ആര്‍ട്ടുഗാലറിയും കൃഷ്‌ണമേനോന്‍ മ്യൂസിയവുമുണ്ട്. പുരാതന കേരളത്തിലെ തുറമുഖങ്ങളിലൊന്നായ ബേപ്പൂര്‍ കോഴിക്കോടിനടുത്താണ.് ബേപ്പൂ രിലെ ഉരുനി ര്‍മാണം പ്രസി ദ്ധമാണ്. പ്രശസ്‌തമായ മത്സ്യവ്യാപാരകേന്ദ്രംകൂടിയാണിത്.
വീരനായകന്‍ തച്ചോളി ഒതേനന്റെ ജന്മസ്ഥലമായ വടകരയും കോഴിക്കോടിനടുത്താണ്. കോട്ടയ്‌ക്കല്‍, കക്കയം, മലാപ്പറമ്പ് പെരുവണ്ണാമൂഴി എന്നിവയാണ് കോഴിക്കോടുമായി ബന്ധപ്പെട്ട പ്രധാന സ്ഥലങ്ങള്‍. നിരവധി വ്യവസായ സ്ഥാപനങ്ങളുടെ ഈറ്റില്ലംകൂടിയാണ് കോഴിക്കോട്.
Saturday, January 10, 2009
പറക്കാനാഗ്രഹിക്കുന്നവര്‍ക്കായി ഇതാ പാരാഗ്ലൈഡിംഗ്
മലകള്‍ക്കു മേലേ മനുഷ്യപ്പറവകള്‍
സന്ദീപ് വെള്ളാരംകുന്ന്
തെളിഞ്ഞ നീലാകാശത്ത് പക്ഷികളെപ്പോലെ പറന്നു നടക്കണമെന്നു നിങ്ങള്‍ക്കാഗ്രഹമുണ്ടോ? എങ്കില്‍ നിങ്ങള്‍ വാഗമണിലേയ്‌ക്കു വരുക.ഇവിടെ വാന ത്തേക്കു പറന്നുയരാന്‍ തയാറുള്ളവരെ വാഗമണ്‍ മലനിരകള്‍ മാടിവിളിക്കുന്നു കോടമഞ്ഞിന്റെ മനംകു ളിര്‍പ്പിക്കുന്ന തണുപ്പും നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മൊട്ടക്കുന്നുകളും കൊടൈക്ക നാലിലെ സൂയിസൈഡ് പോയിന്റിനെ അനുസ്‌മരി പ്പിക്കുന്ന അഗാധമായ കൊക്കകളും നിറഞ്ഞ വാഗമണ്‍ ഇപ്പോള്‍ അഡ്വഞ്ചര്‍ ടൂറിസത്തിന്റെ ഭാഗമായ പാരാഗ്ലൈഡിംഗിന്റെ പുതിയ സങ്കേതമാവുകയാണ്. 2008 ഏപ്രില്‍ ആറുമുതല്‍ 11 വരെ കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയ്‌ക്കു സമീപമുള്ള വാഗമണില്‍ നടന്ന അന്താരാഷ്‌ട്ര പാരാഗ്ലൈഡിംഗ് പരിപാടിയായ വാഗാഫെസ്‌റ്റില്‍ മലയാളികള്‍ ഉള്‍പ്പെടെ ലോക ത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പാരാഗ്ലൈ ഡര്‍മാരാണ് അണിനിരന്നത്. സംസ്ഥാന ടൂറിസം അക്കാദമി കൊച്ചി ആസ്ഥാനമായുള്ള അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് സസ്റ്റയിനബിള്‍ ടൂറിസം അക്കാദമി(അസ്റ്റ)യുടെയും സംയുക്താഭിമുഖ്യ ത്തിലാണ് വാഗാഫെസ്റ്റ് എന്നപേരില്‍ പാരാഗ്ലൈഡിംഗ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്. അപ്രതീക്ഷിതമായു ണ്ടായ വേനല്‍മഴയെത്തുടര്‍ന്നുള്ള മഴമൂടലും മഞ്ഞും കാരണം ഇത്തവണത്തെ പാരാഗ്ലൈഡിംഗ് വേണ്ടത്ര നിറമാര്‍ന്നതായിരുന്നില്ലെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിനാളുകളുടെ ഉത്സാഹം ഈ പരിപാടിയെക്കുറിച്ച് ഏറെ പ്രതീക്ഷകള്‍ നല്‌കുന്നു.
ലോകത്തില്‍ത്തന്നെ ഏറ്റവും വേഗത്തില്‍ ആളുകളെ ആകര്‍ഷിക്കുന്ന സ്‌പോര്‍ട്‌സ് ഇനങ്ങളിലൊന്നായ പാരാഗ്ലൈഡിംഗിന്റെ തുടക്കം 1961 ല്‍ യു.കെയിലാ യിരുന്നു. വാള്‍ട്ടര്‍ ന്യൂമാര്‍ക്ക് എന്നയാളാണ് അന്ന് ആദ്യമായി പാരാഗ്ലൈഡിംഗ് നടത്തിയത്. പിന്നീട് കുറഞ്ഞകാലംകൊണ്ട് പാരാഗ്ലൈഡിംഗ് ലോകത്തിലെ മ്പാടുമുള്ള കായികപ്രേമികളുടെ ഇഷ്‌ടയിനമായി മാറുകയായിരുന്നു.യൂറോപ്യന്‍ രാജ്യങ്ങളിലാണ് പാരാഗ്ലൈഡിംഗ് എന്ന സാഹസിക വിനോദത്തിനു കൂടുതല്‍ പ്രിയമുള്ളത്. ഫ്രാന്‍സ്,ഇറ്റലി, സ്വിറ്റ്‌സര്‍ലന്‍ഡ്,തായ്‌ലന്‍ഡ് അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലാണ് പാരാഗ്ലൈഡിംഗ് വ്യാപകമായുള്ളത്. ഇരുപതു വര്‍ഷം മുന്‍പ് വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. എസ്.കെ.ജി. നായര്‍ എന്ന മലയാളിയാണ് ആദ്യമായി കേരളത്തില്‍ പാരാഗ്ലൈഡിംഗ് നടത്തിയത്.
എട്ടുകിലോ മാത്രം ഭാരമുള്ള പ്രത്യേകരീതിയില്‍ നിര്‍മിച്ച തുണികൊണ്ടുള്ള ഗ്ലൈഡറില്‍, ബന്ധിതമായ ചരടില്‍ത്തൂങ്ങി കാറ്റിനനുകൂലമായി പറക്കുകയെ ന്നതാണ് പാരാഗ്ലൈഡിംഗിന്റെ സാങ്കേതികത്വം. കാറ്റിന്റെ ദിശയും സഞ്ചാരവേഗവും നിര്‍ണായകഘടക ങ്ങളാകുന്ന പാരാഗ്ലൈഡിംഗില്‍ കാറ്റ് അനുകൂലമായി ലഭിച്ചുകൊണ്ടിരുന്നാല്‍ മണിക്കൂറില്‍ 15000 അടി ഉയരത്തില്‍ അഞ്ഞൂറുകിലോമീറ്റര്‍ വരെ പറക്കാനാകും. ഇന്ത്യയുടെ പ്രത്യേക കാലാവസ്ഥയില്‍ 100 മുതല്‍ 130 വരെ കിലോമീറ്റര്‍ വേഗത്തില്‍ പറക്കാനാകുമെന്നു വിദഗ്‌ധര്‍ പറയുന്നു. മൂന്നു വ്യത്യസ്‌ത പാരാഗ്ലൈഡിംഗ് രീതികളാണ് ഇന്ന് ലോകത്തു പ്രചാരത്തിലുള്ളത്. സീറോഡ് പാരാഗ്ലൈഡിംഗ്, ഗ്രാസ് കോര്‍ട്ട് പാരാ ഗ്ലൈഡിഗ് ,ഹൈ ആള്‍ട്ടിറ്റിയൂഡ് പാരാഗ്ലൈഡിംഗ് എന്നിങ്ങനെയാണിവ. വായൂ പ്രവേശിക്കുന്നത നുസരിച്ച് ഗ്ലൈഡറിന്റെ വലുപ്പവും വര്‍ധിച്ചു കൊണ്ടിരിക്കും.തുടര്‍ന്ന് കാറ്റ് ലഭിക്കുന്നതനുസരിച്ച് കൂടുതല്‍ ഉയരത്തിലും വേഗത്തിലും പറക്കുന്നതിനു സാധിക്കും.ഗ്ലൈഡറില്‍ നിന്ന് അരയിലേക്കു ബന്ധിച്ചിരിക്കുന്ന ചരടുകളും കൈത്തണ്ടയില്‍ വേഗവും ഉയരവും നിയന്ത്രിക്കാവുന്ന തരത്തിലുള്ള പ്രത്യേക ബ്രേക്കുകളും ഗ്ലൈഡിംഗ് പൈലറ്റിനെ കൂടുതല്‍ ഉയരത്തില്‍ പറക്കാനും ലാന്‍ഡുചെയ്യാനും പറക്കലിന്റെ ദിശനിയന്ത്രിക്കാനുമൊക്കെ സഹാ യിക്കുന്നു. കൂടാതെ സ്വന്തം സുരക്ഷ ഉറപ്പുവരുത്തു ന്നതിനായി ഗ്ലൈഡിംഗ് പൈലറ്റിന്റെ അരയില്‍ കാറ്റിന്റെയും ഉയരത്തിന്റെയും ഉള്‍പ്പെടെയുള്ള എല്ലാ വിവരങ്ങളും കൃത്യമായി നല്‌കുന്ന വേരിയോ മീറ്റര്‍ എന്ന ഉപകരണവുമുണ്ട്.ഈ ഉപകരണത്തിന്റെ സഹായത്താല്‍ കാറ്റിന്റെ ഗതിയും ഉയരവും ഗ്ലൈഡിംഗ് പിറ്റിന്റെ കണ്ടീഷനും , എത്രദൂരം പറക്കുന്നു ,അന്തരീക്ഷ മര്‍ദം എങ്ങനെ തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായി മനസിലാക്കാന്‍ പൈലറ്റിനു കഴിയും.ഇത്തരം സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തിയാണ് ഗ്ലൈഡിംഗ് പൈലറ്റുമാര്‍ പറക്കല്‍ നടത്തുന്നത്.
വാഗമണില്‍ നടന്ന പാരാഗ്ലൈഡിംഗ് ചാമ്പ്യന്‍ ഷിപ്പിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 45 - ലധികം ഗ്ലൈഡര്‍ പൈലറ്റുമാരാണ് എത്തിയത്. ഇവരില്‍ അഞ്ചോളം സ്‌ത്രീകളുമുണ്ടായിരുന്നു എന്നതുകൊണ്ടുതന്നെ പാരഗ്ലൈഡിംഗ് എന്ന അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് ഇനം എ ത്രത്തോളം ആളുകളെ ആകര്‍ ഷിക്കുന്നുണ്ടെന്നു മനസി ലാക്കാം.വാഗമണിലെ പാരാ ഗ്ലൈഡിംഗില്‍ പങ്കാളി കളാകാന്‍ കേരളത്തി ല്‍നി ന്നുള്ള മൂന്നു പേരാണ് എത്തി യത്. മൂന്നാറില്‍ നിന്നുള്ള അനി തുടര്‍ച്ചയായി മൂന്നു വര്‍ഷം വാഗമണിലെ പാരാഗ്ലൈഡിംഗ് ഫെസ്റ്റില്‍ പങ്കാളിയായിട്ടുള്ളതാണ്. കേരളത്തിലും ഇന്ത്യ യില്‍ത്തന്നെയും പാരാഗ്ലൈഡിംഗിന് ഏറ്റവും യോജ്യമായ സ്ഥലമാണ് വാഗമണെന്നും ഇവിടത്തെ പ്രശാന്തമായ കാറ്റും ബ ഹളങ്ങളില്ലാത്ത അന്തരീ ക്ഷവും പാരാഗ്ലൈ ഡിംഗിന് ഏറെ ഉചിതമാണെന്നും അനി പറയുന്നു. നിരവധി പാരാഗ്ലൈഡിംഗ് പരിപാ ടികളില്‍ പങ്കെടുത്തിട്ടുള്ള അനി ഇപ്പോള്‍ പാരാഗ്ലൈഡിംഗില്‍ താല്‍പര്യമുള്ളവരെ പരിശീലി പ്പിക്കുന്നതിനായി മൂന്നാറില്‍ എല്‍ഡ് വൈസ് അഡ്വഞ്ചേഴ്‌സ് ക്ലബ് എന്നപേരില്‍ ഒരു പാരാഗ്ലൈഡിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് നടത്തുക യാണ്.പാരാഗ്ലൈഡിംഗിന് ഏറെ യോജിച്ച വാഗമണില്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വേണ്ട സൗകര്യങ്ങളൊരുക്കുകയാണെങ്കില്‍ കേരളത്തിലെ ടൂറിസംരംഗത്തിനു തന്നെ വന്‍ കുതിച്ചുചാട്ടമുണ്ടാക്കാന്‍ വാഗമണിനു കഴിയു മെന്നും അനി വിശ്വസിക്കുന്നു. അനിയെക്കൂ ടാതെ സുമേഷ്, സുനില്‍, സലിം, ഗോപകു മാര്‍ വര്‍മ, വിനില്‍, അരവിന്ദ് ,വിപിന്‍ എന്നീ മലയാളികളാണ് ഇപ്പോള്‍ കേരളത്തില്‍ പാരാഗ്ലൈഡിംഗ് രംഗത്ത് സജീവമായുള്ളത്. വാഗാഫെസ്റ്റില്‍ പങ്കെടുക്കാന്‍ മലയാളിയായ ഗോപകുമാര്‍ വര്‍മ എത്തിയത് കുടുംബ സമേതതമാണ്. അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് സസ്റ്റയിനബിള്‍ ടൂറിസം അക്കാദമി ചെയര്‍മാനാണു ഗോപവര്‍മ. നാലുവര്‍ഷമായി ഗ്ലൈഡിംഗ് മേഖലയില്‍ ശ്രദ്ധ കേന്ദ്രീ കരിച്ചിരിക്കുന്ന അദ്ദേഹം ടൂറിസം മാനേ ജ്‌മെന്റില്‍ ബിരുദാനന്തര ബിരുദധാരിയാണ്. പൂഞ്ഞാര്‍ സ്വദേശിയായ വര്‍മ ബാങ്കോക്കിലാണ് ജോലിചെയ്യുന്നത്. ഭാര്യ: പാര്‍വതി ബാങ്കോക്കില്‍ സര്‍വകലാശാല അധ്യാപികയാണ്. മക്കള്‍: അശ്വതി, അഞ്‌ജലി.
വാഗമണ്ണിലേതുപോലെയുള്ള സൗകര്യങ്ങളില്ലെ ങ്കിലും കേരളത്തില്‍ എല്ലാ സീസണിലും പാരാ ഗ്ലൈഡിംഗ് നടക്കുന്ന സ്ഥലമാണ് മൂന്നാര്‍ .ഒരേ സമയം രണ്ടുപേരെവച്ചു പറക്കുന്ന ടാന്‍ഡം പാരാഗ്ലൈഡിംഗ് നടക്കുന്ന കേരളത്തിലെ ഏകസ്ഥലവും മൂന്നാറാണ് . കേരളത്തിന്റെ ടൂറിസം രംഗത്ത് പ്രത്യേകിച്ച് മൗണ്ടന്‍ ടൂറിസത്തിനു പേരു കേട്ട വാഗമണില്‍ പാരാഗ്ലൈ ഡിംഗിന്റെ സാധ്യതകള്‍ അനന്തമാണെന്ന് ഈ രംഗത്തുള്ള വിദഗ്‌ധര്‍ പറയുന്നു. കൂ ട ുതല്‍ ഉയര ത്തിലും ദൂരത്തിലും പറക്കാന്‍ കേരളത്തില്‍ വാഗ മണ്‍ പോലെ സൗകര്യപ്രദമായ സ്ഥലങ്ങളില്ലെന്നു ഗ്ലൈഡിം ഗിനെത്തിയ പൈലറ്റുമാര്‍ പറയുന്നു. പാരാഗ്ലൈഡിംഗിനു വേണ്ട പശ്ചാത്തല സൗക ര്യങ്ങള്‍ എല്ലാം തന്നെ വാഗ മണില്‍ വേണ്ടുവോളമുണ്ട്.
പരന്നുകിടക്കുന്ന ധാരാളം മൊട്ടക്കുന്നുകളുടെ സാന്നി ധ്യവും വളരെയധികം ദൂരം പറന്നുപോകാനുള്ള തരത്തില്‍ കാറ്റ് അനുകൂലമായി ലഭിക്കു ന്നതുമെല്ലാം വാഗമണിന് പാരാഗ്ലൈഡിംഗ് രംഗത്ത് വിപുല സാധ്യതകള്‍ നല്‌കുന്ന വയാണ്.
അതുപോലെ തന്നെ പാരാ ഗ്ലൈഡിംഗ് എന്ന കായിക ഇനത്തെ ജനങ്ങള്‍ എത്രത്തോ ളം താല്‍പര്യത്തോടെയാണ് വീക്ഷിക്കുന്നതെന്നു വാഗ മണ്ണില്‍ നടന്ന പാരാഗ്ലൈഡിംഗ് പരിപാടി കാണാന്‍ ഒഴുകിയെ ത്തിയ ജനങ്ങളുടെ പങ്കാളിത്തം തെളിയിച്ചു.പുറത്തു നിന്നുള്ള ടൂറിസ്റ്റുകള്‍ക്കു പുറമേ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിനാളുകളാണ് അന്തരീക്ഷത്തില്‍ പക്ഷികളെപ്പോലെ പറന്നു നടക്കുന്ന പാരാഗ്ലൈഡിംഗ് പൈലറ്റുമാരെ കാണാനും പ്രോത്സാഹിപ്പിക്കാനും ഓടിയെത്തിയത്.വാഗമണില്‍ നിന്നു പറന്നുയര്‍ന്ന് മുണ്ടക്കയത്തിനടുത്തുള്ള ഏന്തയാറില്‍ ലാന്‍ഡുചെയ്‌ത പാരാഗ്ലൈഡിംഗ് പൈലറ്റുമാരെ ജനങ്ങള്‍ ഹര്‍ഷാരവത്തോടെ മാലയിട്ടാണ്‌് സ്വീകരിച്ചത്. ദക്ഷിണേന്ത്യയ്‌ക്ക് ഏറെ യൊന്നും പരിചിതമല്ലാത്ത ഈ കായികവിനോദം വീക്ഷിക്കാന്‍ നൂറുണക്കിനാളുകളാണ് വാഗമണിന്റെ സമീപത്തുള്ള ഗ്രാമങ്ങളില്‍ തടിച്ചുകൂടിയത്. കുട്ടിക്കാനത്തു നിന്നും ഏലപ്പാറയില്‍നിന്നും കട്ട പ്പനയില്‍ നിന്നും കുമളിയില്‍ നിന്നുമുള്ള ടാക്‌സികളും സ്വകാര്യ വാഹനങ്ങളും പാരാഗ്ലൈഡിംഗ് നടക്കുന്ന സ്ഥലത്തേ്‌ക്ക് സഞ്ചാരികളെയും കൊണ്ട് എല്ലാ ദിവസവുമെത്തി.
വാഗമണില്‍ കാണാന്‍ കഴിഞ്ഞ മറ്റൊരു പ്രത്യേകത പാരാഗ്ലൈഡിംഗ് ആസ്വദിക്കാനെത്തിയ സ്‌ത്രീ കളുടെയും കുട്ടികളുടെയും സജീവ പങ്കാളിത്തമാണ്. പാരാഗ്ലൈഡിംഗ് എന്ന കായിക ഇനത്തെ ജനങ്ങള്‍ ഇഷ്‌ടപ്പെടുന്നുവെന്നതിന്റെ തെളിവാണ് വാഗമണിലേക്കുള്ള ജനങ്ങളുടെ നിലയ്‌ക്കാത്ത പ്രവാഹമെന്നു പരിപാടിയുടെ മുഖ്യസംഘാടകരായ അസ്റ്റയുടെ പ്രതിനിധി വിനില്‍ പറയുന്നു.വാഗമണ്‍ സ്ഥിരമായി പാരാഗ്ലൈഡിംഗ് നടത്തുന്നതിന് യോജിച്ചതാണ്. പ്രകൃതിയുടെ അനുഗ്രഹവും ജനങ്ങളുടെ താത്‌പര്യവും മുതലാക്കി സര്‍ക്കാര്‍ തലത്തില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കിയാല്‍ കേരളത്തിന്റെ ടൂറിസം രംഗത്തു തന്നെ വന്‍ കുതിച്ചുചാട്ടമുണ്ടാക്കാനാവും.ഇതിനായുള്ള സത്വര നടപടികളാണ് സര്‍ക്കാര്‍ തലത്തില്‍നിന്നുണ്ടാ കേണ്ടത്.
ചിത്രങ്ങള്‍: ജേക്കബ് തപോവനം
Friday, January 9, 2009
എന്റെ കേരളം-ആറന്മുള
ലോകപ്രസിദ്ധമായ ആറന്മുള കണ്ണാടിയുടെ ജന്മഗേഹമാണ് ആറന്മുള ഗ്രാമം. പത്തനംതിട്ട ജില്ലയിലാണ് ആറന്മുളയെന്ന മനോഹര ഗ്രാമം.. ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയില്‍നിന്നു പത്തു കിലോമീറ്ററാണ് ആറന്മുള
യിലേക്കുള്ള ദൂരം. ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ ചെങ്ങന്നൂരാണ്. ആറന്മുള കണ്ണാടിയും ആറന്മുള വള്ളംകളിയുമാണ് ഈ ഗ്രാമത്തെ ലോകപ്രസിദ്ധമാക്കിയത്. ഇന്ത്യയുടെ ഗ്രാമീണ ടൂറിസം പദ്ധ തി യില്‍ ലോക വി പ ണി യില്‍ സ്ഥാനം നേടി യിട്ടുള്ള ഏക ഇന്ത്യന്‍ ഗ്രാ മ മാണ് ആറന്‍മുള.പമ്പാന ദിയുടെ തീരത്തു സ്ഥി തി ചെ യ്യുന്ന ആ റന്മുള മതസൗ ഹാ ര്‍ദത്തി ന്റെ സം ഗ മ ഭൂ മി കൂ ടിയാണ്. ആറന്മുളയുടെ ത നിമ വെളിവാക്കുന്ന ആറന്മു ളക്കണ്ണാടി പ്രത്യേകതരം ലോ ഹ ക്കൂട്ടു കളാലാണ് ത യാ റാക്കുന്നത്. സ്‌ഫടികം കൊണ്ടല്ല ഈ കണ്ണാടി നിര്‍ മിക്കുന്നത് എന്നതാണ് പ്ര ത്യേകത. വിദേശത്ത് ഏ റെ പ്രിയമുള്ള ആറന്മുള കണ്ണാടി സ്വന്തമാക്കു ന്നത് ഭാഗ്യമായും അഭിമാനമാ യുമാണ് കണക്കാക്കുന്നത്. ലോ ഹ ക്കൂട്ട് ഉരച്ചുകിട്ടുന്ന മിനുസം കണ്ണാടിയായി മാ റുകയാണ് ഇവിടെ. എന്നാല്‍, ആ റന്മുളക്കണ്ണാ ടിയുടെ സാങ്കേതികവിദ്യ പരമ രഹസ്യമാണ്. അഞ്ഞൂറു രൂപ മുതല്‍ മുകളിലേക്കാണ് ആറ ന്മുളക്കണ്ണാടിയുടെ വില.കേരളത്തിലെ പ്രശ സ്‌തമായ ജലമേള കളിലൊന്നാണ് ആറന്മുള ഉത്രട്ടാതി വള്ളംകളി. ചിങ്ങമാസത്തിലെ ഉത്തൃട്ടാതി നാളില്‍ പമ്പാനദിയിലാണ് ആറന്മുള വള്ളംകളി അരങ്ങേറുന്നത്. പള്ളി യോ ട ങ്ങളാണ് വള്ളംകളി യില്‍ പങ്കെടുക്കുന്നത്. വര്‍ഷംതോറും ആ യിരങ്ങളെത്തുന്ന ആറ ന്മുള പാര്‍ഥസാരഥി ക്ഷേത്രം നൂറുകണക്കിനു വര്‍ഷങ്ങള്‍ക്കു പിന്നിലു ള്ള സമൃദ്ധമായ കേരളത്തിന്റെ ചരിത്രമാണ് പകര്‍ന്നു നല്‌കുന്നത്.1700 വര്‍ഷത്തി ലധികം പഴക്കം ഈ ക്ഷേത്രത്തി നുണ്ടെ ന്നാണ് ക ണ ക്കാ ക്കി യിരിക്കുന്നത്. ആ റന്മു ളയപ്പന് തിരു വോണ സദ്യയ്‌ക്കുള്ള വി ഭവ ങ്ങളുമായി എല്ലാ ഓ ണ ത്തിനും കുമാര നല്ലൂര്‍ മങ്ങാട്ടി ല്ലത്തു നിന്നും ഭട്ടതിരി തോണി യില്‍ ആറന്മുള യെത്തു ന്നു. വര്‍ഷം തോറും നട ക്കു ന്ന ആറന്മള വള്ള സദ്യ യില്‍ ജാതിമതഭേദ മന്യേ ആയിര ങ്ങളാണ് പങ്കാ ളിക ളാ കുന്നത്. ചരിത്ര പ്രസിദ്ധ മായ മാരാമണ്‍ കണ്‍വന്‍ ഷന്‍ നട ക്കു ന്ന മാരാമണ്‍ മണല്‍പ്പുറത്തി ന്റെ സമീപഗ്രാമം കൂടി യാണ് ആറന്മുള. വാ സ്‌തു വി ദ്യാ ഗുരു കുല വും പാരമ്പര്യ കലക ള്‍ പഠിപ്പിക്കുന്ന വിദേശ വനിതയായ ലൂബാ ഷീല്‍ ഡ് നേതൃത്വം നല്‌കുന്ന വി ജ്ഞാനകേന്ദ്രവും ആ റന്മു ളയില്‍ പ്രവര്‍ ത്തിക്കുന്നു. എന്താ ആറന്മുളയുടെ വിശേഷങ്ങള്‍ നേരില്‍ കണ്ടറിയാന്‍ താത് പര്യം തോന്നുന്നില്ലേ...
Thursday, January 8, 2009
ഗവിയെപ്പറ്റി അറിയാത്ത ചില കാര്യങ്ങള്‍
ഗവിയെപ്പറ്റി അറിയാത്ത ചില കാര്യങ്ങള്‍
സന്ദീപ് വെള്ളാരംകുന്ന്, ബിജു കുര്യന്‍
ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ജീവിക്കുന്ന നിങ്ങള്‍ക്ക് ഈ നൂറ്റാണ്ടിന്റെ തിരക്കും ബഹളവും മടുത്തുവോ? കാലത്തിനു പിന്നിലൊരിടത്ത്, തിരക്കും പിരിമുറുക്കങ്ങളും പരിഷ്‌കാരത്തിന്റെ കടുംവര്‍ണങ്ങളുമില്ലാത്ത ഒരിടത്ത്, പ്രകൃതിയുടെ സ്വസ്ഥതയില്‍, ഒരിടവേള കിട്ടിയിരുന്നെങ്കില്‍ എന്നു നിങ്ങള്‍ ആഹ്രഹിക്കാറുണ്ടോ? ഒരു പക്ഷേ നിങ്ങള്‍ അന്വേഷിക്കുന്ന സ്ഥലം ഗവി ആയിരിക്കണം.
നമ്മുടെ നൂറ്റാണ്ട് ഇനിയും കടന്നു ചെന്നിട്ടില്ലാത്ത സ്ഥലമാണു നമ്മുടെ നാട്ടില്‍ത്തന്നെയുള്ള ഈ ഗ്രാമം. നമ്മുടെ നാട്ടിലോ എന്ന് അത്ഭുതം കൂറേണ്ട. ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ അതിര്‍്‌ത്തിയിലാണു ഗവി. ചുറ്റുപാടുകളിലൂടെ പാഞ്ഞുപോയ കാലം ഗവി കണ്ടില്ലെന്നു തോന്നുന്നു. കാല്‍ നൂറ്റാണ്ടിലേറെയായി മുഖ്യധാര യില്‍ നിന്നു വേറിട്ടു നില്‍ക്കുന്ന ഈ ഗ്രാമത്തിന് അതിനും വളരെ മുമ്പേ വളര്‍ച്ച അവസാനിച്ചുവെന്നു പറയാം.
വാഹനങ്ങള്‍ പായുന്ന റോഡില്‍ നിന്ന് ഇരുപതോ മുപ്പതോ കിലോമീറ്റര്‍ അകലെ. പക്ഷേ അവിടെയെത്തിയാല്‍ പ്രാചീനമായ ഒരു ജീവിത രംഗത്ത് എത്തിയതുപോലെ നിങ്ങള്‍ക്കു തോന്നും. ആധുനികതയുടെ യാതൊരു മുദ്രയും പതിഞ്ഞിട്ടില്ലാത്ത ഗ്രാമം.
വാഹനങ്ങളുടെ ശബ്‌ദ കോലാഹലമോ മൊബൈല്‍ഫോണുകളുടെ റിംഗ് ടോണോ ഫോണ്‍ ബെല്ലോ ഇവിടെ നിങ്ങള്‍ക്കു കേള്‍ക്കാനാവില്ല. രണ്ടുമാസങ്ങള്‍ക്കു മുന്‍പായിരുന്നെങ്കില്‍ വൈദ്യുത വിളക്കും നിങ്ങളിവിടെ കാണുകയില്ലായിരുന്നു. കാഷ്‌്‌മീരിനെയും, കന്യാകുമാരിയെയും, സിംലയെ യും വെല്ലുന്ന പ്രകൃതി ലാവണ്യം ഗവിയുടെ പ്രത്യേകതയാണ്. ടൂറിസ്റ്റുകളെ ഇതു ഹഠാദാകര്‍ഷിക്കുമെന്നതിനു സംശയമില്ല.വണ്ടിപ്പെരിയാറില്‍ നിന്ന് ഗെവി, കൊച്ചുപമ്പ റൂട്ടിലുണ്ടായിരുന്ന ഏക സ്വകാര്യ ബസ് കുറെക്കാലമായി ഇല്ല.അടുത്തിടെ ഗവിയിലൂടെ ഒരു കെ.എസ് ആര്‍.ടിസി ബസ്‌് പത്തനംതിട്ട വഴി കുമളിക്കു സര്‍വീസ് നടത്തുന്നുണ്ട്.
ടൂറിസത്തിന്റെ വീക്ഷണ കോണില്‍ ഗവിയുടെ ഗവിയുടെ ഈ തനിമ അതിന്റേതായ രീതിയില്‍ത്തന്നെ നിലനില്‍ക്കണമെന്ന തോന്നലാണ് പൊതുവേ ഉള്ളത്. അതിന്റെ ഫലമോ? ഗവിയിലെ നിവാസികളായ തോട്ടം തൊഴിലാളികള്‍ കാലങ്ങള്‍ക്കു പിന്നിലാണ് ഇപ്പോഴും. രണ്ടുമാസം മുമ്പുവരെ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചം മാത്രമായിരുന്നു ഗവിയിലുണ്ടായിരുന്നത്. പത്തുകിലോമീറ്റര്‍ അപ്പുറത്ത് വൈദ്യുതി സബ് സ്റ്റേഷനുണ്ടായിട്ടും ഒരു അവിടെ വൈദ്യുതി എത്താന്‍ കാല്‍നൂറ്റാണ്ടു കാത്തിരിക്കേണ്ടി വന്നു. കാരണമുണ്ട് - ഗവി ഒരു വോട്ടുബാങ്കല്ല, നാട്ടിലെ മാറ്റങ്ങള്‍ തങ്ങള്‍ക്കുകൂടി അവകാശപ്പെട്ടതാണെന്ന തിരിച്ചറിവില്‍ മുറവിളി കൂട്ടാനും, കൊടിപിടിക്കാനും അവിടെത്തെ പാവപ്പെട്ട തൊഴിലാളികള്‍ ശ്രമിച്ചിട്ടില്ല. ഗവിയിലെ കുട്ടികള്‍ക്ക് അധ്യയനം നടത്താന്‍ ഒരു തമിഴ് മീഡിയം സ്‌കൂളുണ്ട്. ഏഴാംക്ലാസുവരെ ഇവിടെ പഠിക്കാം. ഹൈസ്‌കൂള്‍ ക്ലാസുകളില്‍ പഠിക്കാന്‍ വണ്ടിപ്പെരിയാറില്‍ പോകണം. കാട്ടുപാതയിലൂടെ ഇത്രദൂരം എങ്ങനെ കുട്ടികള്‍ പഠിക്കാന്‍ പോകും? ആരു തിരക്കാന്‍ ! വണ്ടിപ്പെരിയാറിലേക്കുള്ള ബസുകൂടി നിലച്ചതോടെ കുട്ടികളുടെ പഠനം നിലച്ചു.
മലയാളം മീഡിയം സ്‌കൂളുകള്‍ക്കു കുട്ടികളെ കിട്ടാതായതോടെ നാട്ടിലെ ചില പള്ളിക്കൂടങ്ങളില്‍ ഗവിയിലെ കുട്ടികളുടെ പേരുകള്‍ എഴുതിച്ചേര്‍ക്കപ്പെട്ടു. പക്ഷേ ഈ കുട്ടികള്‍ക്ക് ആ സ്‌കൂളുകളില്‍ എത്താന്‍ കഴിയാറില്ല. അത്യാവശ്യമുള്ളപ്പോള്‍ സ്‌കൂള്‍ അധികൃതര്‍ വാഹനവുമായെത്തി കുട്ടികളെ കൊണ്ടുപോയി ഹാജര്‍ വയ്‌പിക്കും. നാട്ടിലുള്ളവരുടെ ജോലിസംരക്ഷിക്കാന്‍ അങ്ങനെ ഗവിയിലെ കുട്ടികളുടെ പേരുകള്‍ ഉപയോഗിക്കപ്പെടുന്നു. ഒരു റേഷന്‍കട, അനുബന്ധമായി മുറുക്കാന്‍ കട, പോസ്റ്റ് ഓഫീസ്, ആശുപത്രി എന്നിവ ഗവിയിലുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായതാണവ. പിന്നീട് ഒന്നും ഉണ്ടായിട്ടില്ല.
പഞ്ചായത്ത്, വില്ലേജ് ഓഫീസുകളില്‍ എന്തിനെങ്കിലും പോകണമെങ്കില്‍ രണ്ടുദിവസം യാത്ര നടത്തേണ്ട ഒരു ജനതയെ കേരളത്തില്‍ മറ്റെവിടെയെങ്കിലും കാണാനാകുമോ? സീതത്തോട്ടിലാണ് ഗവി നിവാസികളുടെ ഗ്രാമപഞ്ചായത്ത് ഓഫീസ്. വില്ലേജ് ഓഫീസും സീതത്തോട് - ചിറ്റാറില്‍. വണ്ടിപ്പെരിയാര്‍ വഴി റാന്നിയിലെത്തി, അവിടെനിന്നു സീതത്തോട്ടില്‍ എത്തുവാന്‍ നൂറുരൂപയിലധികം വണ്ടിക്കൂലിയായി ചെലവാകും. അങ്ങനെ ആധുനിക സൗകര്യങ്ങളെല്ലാം അകന്നുകിടക്കുന്ന ഗവിയിലേക്കുള്ള പാത ദുര്‍ഘടമാണ്. എന്നാല്‍ ഈ യാത്രയ്‌ക്കിടയില്‍ കണ്‍മുന്നില്‍ കാണുന്നതെല്ലാം നമുക്ക് അസാധാരണ കാഴ്‌ചകളാകുന്നു. കിലോമീറ്ററുകളോളം പടര്‍ന്നു കിടക്കുന്ന വനത്തിന്റെ അഗാധമായ വന്യതയും ആനയും, പോത്തും, കാട്ടുപന്നിയും മാനുകളുമുള്‍പ്പെടെയുള്ള മൃഗങ്ങളുടെ സാന്നിധ്യവും ഇവിടേക്കുള്ള യാത്ര എക്കാലവും സഞ്ചാരികള്‍ക്ക് അവിസ്‌മരണീയമാക്കും.
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും ശ്രീലങ്കന്‍ പ്രസിഡന്റ് സിരിമാവോ ബന്ദാരനായകയും തമ്മില്‍ 1977 ല്‍ ഒപ്പുവച്ച കരാര്‍ പ്രകാരം ശ്രീലങ്കന്‍ അഭയാര്‍ഥികളെ പുനരധിവസിപ്പിച്ച സ്ഥലമാണ് ഗവി. കേരളാ സ്റ്റേറ്റ് ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ കീഴിലാണ് ഈ തൊഴിലാളികളെ പുനരധിവസിപ്പിച്ചത്. ഏലംകൃഷി നടത്തി തൊഴിലാളികള്‍ക്ക് ജോലി നല്‌കുകയെന്നതായിരുന്നു പ്രാഥമിക നടപടി. ഇതനുസരിച്ച് 913 ഹെക്‌ടര്‍ സ്ഥലത്താണ് തുടക്കത്തില്‍ ഏലംകൃഷി ചെയ്‌തത്. 174 കുടുംബങ്ങളെയാണ് ഇത്തരത്തിലുള്ള കരാര്‍ പ്രകാരം പുനരധിവസിപ്പിച്ചത്.
പിന്നീട് ഏലംകൃഷിയില്‍ നിന്നു കാര്യമായ വരുമാനം ലഭിക്കാതായപ്പോള്‍ 1996 ല്‍ ഇക്കോഡെവലപ്‌മെന്റ് പദ്ധതി പ്രകാരം പ്രദേശവാസികളുടെകൂടി സഹകരണത്തോടെ ഗവിയില്‍ ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കുകയായിരുന്നു. നാല്‌പതു കോടി രൂപമുടക്കിയാണ് ഗവിയില്‍ ഇത്തരത്തില്‍ ടൂറിസം പദ്ധതി നടപ്പിലാക്കിയത്. തദ്ദേശീയരായ ശ്രീലങ്കന്‍ വംശജരെ ഗൈഡുകളായും മറ്റും നിയമിച്ചുകൊണ്ടാണ് ടൂറിസം പദ്ധതിയുടെ നടത്തിപ്പ്. ഇതില്‍ നിന്നു ലഭിക്കുന്ന വരുമാനം തൊഴിലാളികളുടെ ക്ഷേമത്തിനായാണ് മാറ്റിവച്ചിരിക്കുന്നതെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞു. സഞ്ചാരികള്‍ ധാരാളം എത്താറുണ്ടെങ്കിലും നാടിന്റെ അടിസ്ഥാന വികസനത്തില്‍ ഉണ്ടായ മാന്ദ്യം ഗവിയെ പലകാര്യങ്ങളിലും പിന്നില്‍ നിര്‍ത്തുന്നു. നഷ്‌ടത്തിന്റെ കണക്കുകള്‍ മാത്രമുണ്ടായിരുന്ന വനം വികസന കോര്‍പ്പറേഷന്‍ ടൂറിസം മേഖലയില്‍ കാലെടുത്തുവയ്‌ക്കാന്‍ ആദ്യം ഒന്ന് അറച്ചതാണ്. ഇന്നും പദ്ധതി പൂര്‍ണമായിട്ടില്ല. സമ്പന്നര്‍ക്കുവേണ്ടിയുള്ള ടൂറിസത്തിലാണ് അധികൃതര്‍ക്കു താത്‌പര്യമെന്നു തോന്നുന്നു. സാധാരണക്കാര്‍ക്കും, ആഭ്യന്തര സഞ്ചാരികള്‍ക്കും ഗവിയിലെ സൗകര്യങ്ങള്‍ പലതും അപ്രാപ്യമാണ്. കുടിക്കാന്‍ വെള്ളം പോലും കിട്ടാതെ ഇത്തരം സഞ്ചാരികള്‍ വലയാറുണ്ട്.
ഗവിയിലെത്താന്‍ പ്രധാനമായും രണ്ടു യാത്രാപാതകളാണുള്ളത്. ഇടുക്കി ജില്ലയില്‍ നിന്നാണെങ്കില്‍ വണ്ടിപ്പെരിയാര്‍ വള്ളക്കടവു വഴി വനത്തിലൂടെയുള്ള പാതയിലൂടെ യാത്രചെയ്യണം. തേക്കടിയില്‍ നിന്നു 40 കിലോമീറ്ററാണ് ഇവിടേ്‌ക്കുള്ള ദൂരം. മറ്റൊന്ന് പത്തനംതിട്ട ആങ്ങമൂഴി വഴിയാണ്. നാല്‌പത്താറു കിലോമീറ്ററാണ് ഇതുവഴി ഗവിയിലേക്കുള്ള ദൂരം. തേക്കടിയില്‍ നിന്നു പുറപ്പെട്ട് വണ്ടിപ്പെരിയാര്‍ വള്ളക്കടവു കഴിഞ്ഞാല്‍ പിന്നീടു ഗവിയിലേക്കുള്ള യാത്രാപാതയിലെ 20 കിലോമീറ്റര്‍ ദൂരം കൊടുങ്കാട്ടിലൂടെയാണ് വന്യമൃഗങ്ങളും വഴിത്താരയാക്കാറുള്ള പൊട്ടിപ്പൊളിഞ്ഞ ടാര്‍റോഡിലൂടെ ആടിക്കുലുങ്ങി വേണം യാത്രചെയ്യാന്‍. പാതയിലുടനീളം കാട്ടാനക്കൂട്ടങ്ങളെയും കാട്ടുപന്നി, മാന്‍ മ്ലാവ് തുടങ്ങിയ മൃഗങ്ങളെയും കാണാനാവും. ഗവിയിലേക്കു വിദേശികളുള്‍പ്പെടെയുള്ള വിനോദസഞ്ചാരികളുടെ നിത്യസന്ദര്‍ശനമുള്ളതിനാല്‍ വന്യമൃഗങ്ങള്‍ക്കു സഞ്ചാരികള്‍ പരിചിതരായിത്തീര്‍ന്നിരിക്കുന്നു. വള്ളക്കടവുമുതലുള്ള യാത്ര വനത്തിലൂടെയായതിനാല്‍ യാത്രയില്‍ ആധുനിക സൗകര്യങ്ങളൊന്നും തന്നെ ലഭ്യമാകില്ല. യാത്രക്കാര്‍ക്കു ഭക്ഷണപാനീയങ്ങള്‍ ലഭിക്കുന്ന അവസാനത്തെ പോയിന്റാണ് വള്ളക്കടവ്. ഇനിയുള്ള നീണ്ട ഇരുപതു കിലോമീറ്റര്‍ യാത്രയില്‍ വനത്തിന്റെ കാഴ്‌ചകള്‍ അനുഭൂതിയാക്കാം.ഗവിയിലെത്തിയാല്‍ പിന്നീട് നമുക്ക് ആധുനിക ലോകത്തിന്റെ സൗകര്യങ്ങളെല്ലാം അന്യമാകുകയാണ്. വാര്‍ത്താവിനിമയ സംവിധാനമായുള്ളത് തപാല്‍ മാത്രം. ഗവിയിലെത്തുന്ന സഞ്ചാരികള്‍ക്ക് താമസിക്കാനായി വനം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഗസ്റ്റ്‌ഹൗസില്‍ മുറികള്‍ ലഭിക്കും. മൂന്നു നേരം ഭക്ഷണം ഉല്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇക്കോഡെവലപ്‌മെന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. ഇതുകൂടാതെ വനത്തിനുള്ളില്‍ പ്രത്യേകസ്ഥലത്ത് ടെന്റടിച്ചു താമസിക്കുന്നതിനുള്ള സൗകര്യവുമുണ്ട്. ചുറ്റും ട്രഞ്ചുകള്‍ കുഴിച്ചു വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്നുരക്ഷ ഉറപ്പുവരുത്തിയിട്ടുള്ള ഇവിടെയും ഭക്ഷണവും മറ്റു സൗകര്യങ്ങളും ലഭിക്കും. ഈ രണ്ടു വിധത്തിലുമുള്ള സൗകര്യങ്ങള്‍ ആസ്വദിച്ചു കഴിയണമെങ്കില്‍ കനത്ത തുക നല്‌കേണ്ടിവരുമെന്നു മാത്രം. ഗവിയിലെ ചെറിയ തടാകത്തില്‍ ബോട്ടിംഗ് നടത്തിയും ഇവിടെ പ്രത്യേകം തയാറാക്കിയിട്ടുള്ള പൂന്തോട്ടത്തില്‍ ചുറ്റി സഞ്ചരിച്ചുമൊക്കെ സഞ്ചാരികള്‍ക്ക് പ്രകൃതിയുടെ സഹവാസാനുഭൂതി ആവോളം നുകരാനാവും.
നിരവധി ജലവൈദ്യുത പദ്ധതികളുടെ സാന്നിധ്യം സഞ്ചാരികള്‍ക്കു കാവ്‌ചകള്‍ക്കു വിരുന്നാവും. മൂഴിയാര്‍ മുതല്‍ ശബരിഗിരി വരെയുള്ള നിരവധി ജലവൈദ്യുത പദ്ധതികലാണു ഗവിയിലെ സഞ്ചാരികളുടെ കണ്ണുകള്‍ക്കു വിരുന്നാവുന്നത്. നോക്കെത്താ ദൂരത്തോളം പെരുമ്പാമ്പിനെപ്പോലെ നീണ്ടു പരന്നുകിടക്കുന്ന പെന്‍സ്റ്റോക്ക് പൈപ്പുകളും ജലസംഭരണികളും പുതുമ നിറഞ്ഞ കാഴ്‌ചകളാവും സഞ്ചാരികള്‍ക്കും.
ചിത്രങ്ങള്‍: ജേക്കബ് തപോവനം
എന്റെ കേരളം-തേക്കടി
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകള്‍ എത്തുന്ന വിനോദസഞ്ചാരകേന്ദ്രമാണ് തേക്കടി. പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ ഭാഗമായ തേക്കടി ലോകത്തിലെ തന്നെ അറിയപ്പെടുന്ന ടൂറിസ്റ്റ് കേന്ദ്രമാണ്. മുല്ലപ്പെരിയാര്‍ ഡാം നിര്‍മിച്ചപ്പോള്‍ ഇതിന്റെ ഭാഗമായി 1895 ല്‍ രൂപംകൊണ്ട ജലസംഭരണിയായ തേക്കടി തടാകത്തിന്റെ പിറവിയോടെയാണ് തേക്കടിയെന്ന വിനോദസഞ്ചാരികളുടെ കേന്ദ്രമായത്. ബോട്ടിംഗും വനത്തിന്റെ മനോഹാരിതയും സൈ്വര്യവിഹാരം നടത്തുന്ന ആനക്കൂട്ടങ്ങളുമെല്ലാം ഇവിടുത്തെ പ്രത്യേ കതയാണ്.
തേക്കടി 1978-ല്‍ പെരിയാര്‍ കടുവാ സംരക്ഷണ കേന്ദ്രത്തിന്റെ ഭാഗമായ തോടെ 371 ചതുരശ്രകിലോമീറ്റര്‍ പരന്നുകിടക്കു ന്ന ഈ പ്രദേശത്തിന് അന്താരാഷ്‌ട്ര പ്രശസ്‌തി കൈവന്നു. കൂറ്റന്‍ തേക്കുമരങ്ങളാല്‍ സമ്പന്നമായ പ്രദേശമായതിനാലാണ് തേക്കടിക്ക് ഈ പേര്‍ ലഭിച്ചതെന്നു കരുതപ്പെടുന്നു.
ആന, കടുവ, കാട്ടുപോത്ത്, മാന്‍, പുലി, കാട്ടുപന്നി തുടങ്ങിയ നിരവധി മൃഗങ്ങള്‍ തേക്കടി വനത്തിലുണ്ട്. തേക്കടിയിലെ പ്രധാന ആകര്‍ഷണം തടാകത്തിലൂടെയുള്ള ബോട്ടുയാത്ര തന്നെയാണ്. വനംവകുപ്പിന്റെയും കെ.ടി.ടി.സിയുടെയും ബോട്ടുകളാണ് തടാകത്തില്‍ സര്‍വീസ് നടത്തുന്നത്. തടാകത്തിലുടനീളം തേക്കിന്‍കുറ്റികള്‍ നിറഞ്ഞു നില്‍ക്കുന്നതിനാല്‍ പരിചയ സമ്പന്നരായ ഡ്രൈവര്‍മാരാണ് ബോട്ടുകള്‍ ഓടിക്കുന്നത്. തടാകത്തിലൂടെയുള്ള യാത്രയ്‌ക്കിടയില്‍ കാട്ടുപോത്തും ആനയും മാനുമുള്‍പ്പെടെയുള്ള മൃഗങ്ങളെ കാണാന്‍ കഴിയും. തേക്കടി വനത്തിനുള്ളില്‍ക്കൂടി ട്രക്കിംഗ് നടത്തുന്നതിനും സഞ്ചാരികള്‍ക്ക് അവസരമുണ്ട്. .തേക്കടിയില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന ടൂറിസ്റ്റു സീസണായി കണക്കാക്കപ്പെടുന്നത് സെപറ്റംബര്‍ മുതല്‍ മേയ്‌വരെയുള്ള കാലയളവാണ് ഇതില്‍ ദീപാവലിയോടടുപ്പിച്ചുള്ള നവംബര്‍ മാസത്തിലാണ് ഉത്തരേന്ത്യക്കാരായ സഞ്ചാരികള്‍ ഏറെയുമെത്തുന്നത്. കുമളിയില്‍ നിന്നു നാലു കിലോമീറ്ററാണ് തേക്കടി യിലേയ്‌ക്കു ള്ള ദൂരം. കോട്ടയത്തു നിന്ന് 114 കിലോമീറ്ററും കൊച്ചിയില്‍ നിന്ന് 185 കിലോമീറ്ററുംദൂരം താണ്ടിവേണം തേക്കടിയിലെത്താന്‍. മൂന്നാര്‍, രാമക്കല്‍മേട് എന്നിവ ഇടുക്കി ജില്ലയിലുള്ള മറ്റു രണ്ടു പ്രധാന വിനോദസഞ്ചാര കേന്ദ്ര ങ്ങളാണ്. സുന്ദരമായ യാത്രാനുഭവവും മനോഹരമായ കാഴ്‌ചകളും ഒരുക്കിവച്ച് തേക്കടി കൂട്ടുകാരെ കാത്തിരിക്കുകയാണ്. അടുത്ത അവധി ദിവസം തന്നെ കൂട്ടുകാരേ നമുക്ക് തേക്കടിയിലേക്കൊരു യാത്രപോയാലോ...
Wednesday, January 7, 2009
നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍
നിങ്ങള്‍ക്കു മുന്തിരിത്തോട്ടങ്ങളില്‍ച്ചെന്നു രാപാര്‍ക്കണമെന്നുണ്ടോ.എങ്കില്‍ കേരളാ തമിഴ്‌നാട് അതിര്‍ത്തിയായ കുമളി കടന്ന് താഴേയ്‌ക്കിറങ്ങാം. ലോവര്‍ ക്യാമ്പുമുതല്‍ റോഡിനിരുവശവും നിരനിരയായി പഴുത്തുപാകമായ മുന്തിരിത്തോട്ടങ്ങളുടെ സമൃദ്ധിയാണിപ്പോള്‍. കുറഞ്ഞ വിലയ്‌ക്കു തോട്ടത്തില്‍ നിന്നു നേരിട്ടു കണ്ട് മുന്തിരി വാങ്ങുകയുമാകാം.പത്തു രൂപമുതലാണ് ഇപ്പോള്‍ ഒരു കിലോ മുന്തിരിക്ക് തോട്ടങ്ങളിലുള്ള വില.ഏക്കര്‍ കണക്കിന് പരന്നുകിടക്കുന്ന മുന്തിരിത്തോട്ടങ്ങളില്‍ നിന്ന് നേരിട്ടു പറിച്ചെടുത്ത് മുന്തിരിയുടെ രുചി ആസ്വദിക്കുകയുമാവാം.രുചി ആസ്വദിക്കുന്നവര്‍ ഒരു കാര്യം മറക്കരുത് മുന്തിരിയില്‍ വന്‍തോതിലുള്ള വിഷപ്രയോഗം നടത്തിയിരിക്കും.അതുകൊണ്ടുതന്നെ നല്ലവണ്ണം കഴുകിയശേഷം മുന്തിരി കഴിക്കുന്നതാണ് ആരോഗ്യത്തിനു നല്ലത്. കുമളി കമ്പം പാതയില്‍ നിരവധി മുന്തിരി വില്‍പ്പനകേന്ദ്രങ്ങളാണ് ആവശ്യക്കാരെ കാത്തിരിക്കുന്നത്.മുന്തിരി കൊണ്ടുണ്ടാക്കുന്ന മറ്റുത്‌പന്നങ്ങളായ വൈന്‍ ഉള്‍പ്പെടെയുള്ളവയും വഴിയോരത്തെ വില്‍പ്പനശാലകളില്‍ ലഭ്യമാണ്.എന്താ പോവുകയല്ലേ മുന്തിത്തോട്ടങ്ങളില്‍ച്ചെന്നു രാപാര്‍ക്കാന്‍.
എന്റെ കേരളം -കേരളത്തിലെ സ്ഥലങ്ങളെ പരിചയപ്പെടാം
മൂന്നാര്‍
തെക്കിന്റെ കാഷ്‌മീര്‍ എന്നപേരില്‍ പ്രശസ്‌തമായ മൂന്നാറിലേയ്‌ക്കാണ് ഇത്തവണ നമ്മുടെ യാത്ര. അന്തരീക്ഷ താപനില പൂജ്യത്തിലും താഴെയാണ് ഇപ്പോള്‍ മൂന്നാറില്‍. നീലക്കുറിഞ്ഞികളുടെ നാട്, തേയിലത്തോട്ടങ്ങളുടെ സാന്നിധ്യം, വരയാടുകളുടെ വിഹാരകേന്ദ്രമായ രാജമല , കേരളത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ആനമുടി, നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന ബ്രിട്ടീഷ് സാന്നിധ്യത്തിന്റെ അവശേഷിക്കുന്ന സ്‌മാരകങ്ങളി ല ാ ന്നായ ഹൈറേഞ്ച് ക്ലബ് തുടങ്ങി മൂന്നാറിനെ പ്രശ സ്‌ത മാക്കുന്ന വി ശേഷങ്ങള്‍ നിരവ ധി. സമുദ്രനിരപ്പില്‍നിന്ന് 4900 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മൂന്നാര്‍ ലോകമെമ്പാടുമുള്ള സ ഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രമാ ണ്.
കണ്ണിമലയാര്‍, നല്ലതണ്ണിയാര്‍, കുണ്ടള എന്നീ ആറുകളുടെ ഉത്ഭവസ്ഥാനമാണ് മൂന്നാര്‍. ഇതില്‍ നിന്നാണ് മൂന്നാറെന്ന ദേശനാമം ഉണ്ടായത്. 1877-ല്‍ പൂഞ്ഞാര്‍ രാജവംശം ജെ.ഡി മണ്‍റോയെന്ന വിദേശിക്ക് പതിച്ചുകൊടുത്ത സ്ഥലത്താണ് ആദ്യമായി മൂന്നാറില്‍ തേയിലക്കൃഷി ആരംഭിച്ചത്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ മൂന്നാറിലെ പാട്ട ഭൂമിയില്‍ ഫിന്‍ലേ കമ്പനി തേയിലത്തോട്ടങ്ങളുണ്ടാക്കി. പിന്നീട് ഈ കമ്പനിയുടെഓഹരികള്‍ സ്വന്തമാക്കിയ
ടാറ്റാ കമ്പനിയുടെ നിയന്ത്രണത്തിലുള്ള കണ്ണന്‍ദേവന്റെ പക്കലാണ് ഇപ്പോള്‍ മൂന്നാറിലെ തേയിലത്തോട്ടങ്ങള്‍. മൂന്നാറിലെ ഏറ്റവും പഴക്കം ചെന്ന ചരിത്രസ്‌മാരകമാണ് സി.എസ് ഐ പള്ളി. ദേവാലയം ഉണ്ടാകുന്നതിനു മുന്‍പ് സെമിത്തേരിയുണ്ടായ പള്ളിയെന്ന നിലയിലും ഇത് പ്രശസ്‌തമാണ്. ഭര്‍ത്താവിനൊപ്പം മൂന്നാര്‍ സന്ദര്‍ശനത്തിനെത്തിയ എലനര്‍ ഇസബല്‍മേയെന്ന യുവതി ഇവിടെവച്ചു കോളറബാധിച്ചു മരിക്കുകയും എലനറിന്റെ അന്ത്യാഭിലാഷപ്രകാരം അവരെ മൂന്നാറിലെ മലനിരകളില്‍ അടക്കം ചെയ്യുകയുമായിരുന്നു. 1894 ലാണ് ഇവിടെ സെമിത്തേരിയുണ്ടായത്. പിന്നീട് ദേവാലയം നിര്‍മിച്ചത് 1910-ലാണ്. മൂന്നാറില്‍ നിന്നു 15 കിലോമീറ്റര്‍ അകലെയാണ് ഇന്‍ഡോ സ്വിസ് പദ്ധതി പ്രകാരമുള്ള കാലിവളര്‍ത്തല്‍ കേന്ദ്രം. ഇതിനടുത്തായുള്ള മാട്ടുപ്പെട്ടി ഡാമില്‍ സഞ്ചാരികള്‍ക്ക് ബോട്ടിംഗ് നടത്തുന്നതിനും സൗകര്യമുണ്ട്.15 കിലോമീറ്റര്‍ അകലെയുള്ള രാജമലയാണ് അപൂര്‍വമായ വരയാടുകളുടെ സംരക്ഷണ കേന്ദ്രം. 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞികളുള്ളത് മൂന്നാര്‍ മലനിരകളിലാണ്.
സന്ദീപ് വെള്ളാരംകുന്ന്
സന്ദീപ് വെള്ളാരംകുന്ന്
കേരളം- തമിഴ്‌നാട് അതിര്‍ത്തിയായ കുമളിയില്‍ നിന്നു ചെക്ക്‌പോസ്‌റ്റ് കടന്ന് തമിഴ്‌നാടിന്റെ ബസ് സ്റ്റാന്‍ഡിലെത്തിയാല്‍ പിന്നെ ആകെ ബഹളമാണ്.നിര്‍ത്താതെയുള്ള തമിഴന്‍മാരുടെ കലമ്പല്‍,വാഹനങ്ങളുടെ നിര്‍ത്താതെയുള്ള ഹോണടി. കച്ചവടക്കാരുടെ ഇടതടവില്ലാത്ത ഒച്ചകൂട്ടല്‍. സ്‌റ്റാന്‍ഡില്‍ കമ്പം, തേനി, മധുര എന്നീ ബോര്‍ഡുകള്‍ വച്ച ബസുകള്‍ സര്‍വീസിനു തയാറായിക്കിടപ്പുണ്ടാകും. ഇവിടെയെത്തി ബസില്‍ കയറുന്നവരില്‍ ആരുടെയെങ്കിലും കൈയോ കാലോ മറ്റോ വച്ചുകെട്ടിയിട്ടുണ്ടെങ്കില്‍ ഉടന്‍ വരും കണ്ടക്‌ടറുടെ ചോദ്യം: `ഉസിലംപെട്ടി താനാ?' `ആമാ'യെന്ന ഒറ്റ വാക്കില്‍ ആയിരിക്കും മറുപടി. അങ്ങനെയുള്ള യാത്രക്കാര്‍ ഉസിലംപെട്ടിയിലേക്കാകാനേ തരമുള്ളൂ. വര്‍ഷങ്ങളായി അവര്‍ കണ്ടുകൊണ്ടിരിക്കുന്നതാണല്ലോ ഇത്തരം യാത്രക്കാരെ.
ബസ് ലോവര്‍ക്യാമ്പ് വഴി കുത്തനെയുള്ള ഹെയര്‍പിന്‍വളവുകളിലൂടെ താഴേക്ക്. യാത്രാപാതയില്‍ മുല്ലപ്പെരിയാറിന്റെ കഥകള്‍ ഓര്‍മിപ്പിച്ചുകൊണ്ട് പെന്‍ സ്റ്റോക്ക് പൈപ്പുകളുടെ നീണ്ട നിര ദൂരക്കാഴ്‌ചയായി ലോവര്‍പെരിയാര്‍ വൈദ്യുതി നിലയം.ലോവര്‍ക്യാമ്പിലെത്തുന്നതുവരെ ഇഴഞ്ഞു നീങ്ങുന്ന വാഹനങ്ങള്‍ക്ക് പിന്നീട് ചിറകുകള്‍ വയ്‌ക്കും. മുന്നോട്ടുള്ള യാത്രയില്‍ റോഡിനിരുവശവും പുളിയുടെയും മാന്തോട്ടങ്ങളുടെയും തെങ്ങ്, മുന്തിരിത്തോട്ടങ്ങളുടെയും സമൃദ്ധി . മുന്തിരിത്തോട്ടങ്ങളുടെ ദൃശ്യം ഒഴിവാക്കിയാല്‍ ഒരുപക്ഷേ മലയാളിക്കു കരുതാം താന്‍ കേരളത്തിലെ ഏതെങ്കിലും ഐശ്വര്യസമൃദ്ധമായ നാട്ടിന്‍പുറത്തുകൂടി സഞ്ചരിക്കുകയാണെന്ന്. ബസില്‍ സജ്ജീകരിച്ചിരിക്കുന്ന ടിവിയില്‍ തമിഴ് സിനിമകാണാനേ തരപ്പെടൂ എന്നു മാത്രം. കുമളിയില്‍ നിന്നു 18 കിലോമീറ്റര്‍ പിന്നിട്ടു ബസ് കമ്പത്തെത്തിയാല്‍ വീണ്ടും കണ്ടക്‌ടറുടെ ഉപദേശം: ഉസിലംപെട്ടിക്കു (പുസാലംപെട്ടി) പോകാന്‍ ഉത്തമപാളയത്തിനു പോകുന്ന ഏഴാംനമ്പര്‍ ബസില്‍ കയറിയാല്‍ മതി.
കമ്പത്തു നിന്നു വീണ്ടും 16 കിലോമീറ്റര്‍ തെങ്ങും നെല്ലും വളര്‍ന്നു നില്‍ക്കുന്ന ഗ്രാമങ്ങളിലൂടെയുള്ള യാത്ര ചെന്നെത്തുന്നത് ഉസിലം പെട്ടിയെന്ന കൊച്ചുഗ്രാമത്തിലാണ്. വ്യാപാരസ്ഥാപനങ്ങളായി ഏതാനും ചെറിയ കെട്ടിടങ്ങള്‍ മാത്രമുള്ള ചെറിയൊരു തമിഴ്‌ഗ്രാമം നൂറില്‍പ്പരം വര്‍ഷങ്ങളായി ആയിരക്കണക്കിനാളുകള്‍ക്ക് ആശ്വാസമാണീ കൊച്ചുഗ്രാമം.ശരീരത്തിലുണ്ടാകുന്ന ഒടിവ് ചതവ് പോലെയുള്ള പരിക്കുകള്‍ക്ക് ചെലവുകുറഞ്ഞതും ഫലപ്രദവുമായ ചികിത്സ ലഭിക്കുന്ന സ്ഥലം എന്ന നിലയിലാണ് ഇവിടത്തെ ചുരുളിയപ്പന്‍ എന്ന വൈദ്യന്റെ നേതൃത്വത്തിലുള്ള ചികിത്സാ കേന്ദ്രത്തിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തുന്നത്. തീവ്രവേദനയില്‍ നിലവിളിക്കുന്നവര്‍പോലും ഇവിടത്തെ ചികിത്സയ്‌ക്കുശേഷം പുഞ്ചിരിച്ചുകൊണ്ടായിരിക്കും മടങ്ങുക കാരണം ഈ ചികിത്സാകേന്ദ്രം നടത്തുന്നവര്‍ രോഗികളെയും ചികിത്സയെയും കാണുന്നത് ധര്‍മവേലയെന്ന നിലയിലാണ്. അതായത് ധനസമ്പാദനത്തിനുള്ള മാര്‍ഗമല്ല ഇവിടെയുള്ളവര്‍ക്ക് ചികിത്സ. മാസങ്ങളായി പ്ലാസ്‌റ്റര്‍ ഇട്ട് ശരിയാകാതെ വരുന്ന ഒടിവും ചതവും പോലുള്ള പരിക്കുകള്‍ ഒരുമാസം പോലും എടുക്കാതെ കാര്യമായ മരുന്നുകളില്ലാതെ സുഖപ്പെടുത്തുന്നുവെന്നതാണ് ഇവിടത്തെ ചികിത്സാ രീതിയുടെ പ്രത്യേകത. ആശുപത്രികളില്‍ സാധാരണയായി ഒടിവോ പൊട്ടലോ ഉണ്ടായിട്ടുണ്ടോയെന്നു കണ്ടെത്താന്‍ എക്‌സ്‌റേ എടുക്കുകയാണുചെയ്യുന്നതെങ്കില്‍ ഇവിടെ വിരല്‍ സ്‌പര്‍ശനംകൊണ്ടാണ് വൈദ്യന്‍മാര്‍ പ്രശ്‌നം കണ്ടെത്തുക. ചീളിവച്ചു കെട്ടുകയും ഒപ്പം മഞ്ഞള്‍പ്പൊടി കലര്‍ന്ന എണ്ണ ഒഴിക്കുകയും ചെയ്യുന്നതാണ് പ്രധാന ചികിത്സാരീതി. കഴിഞ്ഞ മൂന്നു തലമുറകളായി ഉസിലംപെട്ടിയെന്ന ഈ കൊച്ചുഗ്രാമം അസ്ഥിരോഗ ചികിത്സയുടെ പേരില്‍ തെക്കേഇന്ത്യയില്‍ അറിയപ്പെടുന്നു. ഈ ചികിത്സാ കേന്ദ്രത്തെപ്പറ്റി ഫീച്ചര്‍ തയാറാക്കാനായി എത്തിയതാണെന്നറിയിച്ചപ്പോള്‍ അതൊന്നും വേണ്ടെന്നായിരുന്നു പ്രധാന വൈദ്യനായ ചുരുളിയപ്പന്റെ ആദ്യ പ്രതികരണം. തങ്ങള്‍ചെയ്യുന്നത് സേവനമാണെന്നും അതിനു പ്രശസ്‌തി ആവശ്യമില്ലെന്നുമാണ് അദ്ദേഹം ഇതിനു നല്‌കിയ വിശദീകരണം. പിന്നീട് ഇത്തരം കാര്യങ്ങള്‍ പുറം ലോകം അറിയേണ്ടതാണെന്നും അതുവഴി കൂടുതലാളുകള്‍ക്ക് പ്രയോജനം ലഭിക്കണമെന്നും ഞങ്ങളുടെ സഹയാത്രികനായിരുന്ന തമിഴ്‌നാട് സ്വദേശിയും കേരളത്തില്‍ താമസക്കാരനുമായ ധന്‍രാജ് പറഞ്ഞു മനസിലാക്കിയപ്പോഴാണ് ഞങ്ങളോടു സംസാരിക്കാനും ഫോട്ടോയെടുക്കാനും അദ്ദേഹം അനുവദിച്ചത്. നിസാര സഹായങ്ങള്‍ നല്‌കുമ്പോള്‍ പോലും ഫോട്ടോയെടുത്ത് പത്രവാര്‍ത്ത നല്‌കുന്നവരുടെ കാലത്താണിതെന്നോര്‍ക്കണം.
കഴിഞ്ഞ മൂന്നു തലമുറകളായി ഒരു കുടുംബം നടത്തിവരുന്നതാണീ അസ്ഥിരോഗ ചികിത്സ. കഴിഞ്ഞ തലമുറയിലെ പ്രധാനവൈദ്യനായ കൃഷണയ്യാ ഗൗണ്ടര്‍ 85-ാം വയസുവരെ ചികിത്സ നടത്തിയിരുന്നു. കൃഷ്‌ണയ്യാഗൗണ്ടരുടെ മകനായ ചുരുളിയപ്പനാണ് ഇപ്പോഴത്തെ പ്രധാന വൈദ്യന്‍. ഇദ്ദേഹം കഴിഞ്ഞ 45 വര്‍ഷങ്ങളായി ചികിത്സാരംഗത്ത് സജീവമാണ്. ഒടിഞ്ഞ ഭാഗം യോജിപ്പിക്കുമ്പോള്‍ വേദനമൂലം വെപ്രാളപ്പെടുന്ന രോഗികളെ പിടിച്ചുനിര്‍ത്താനും ഒടിഞ്ഞ ഭാഗങ്ങളില്‍ ചുറ്റാനുള്ള തുണിമുറിക്കുന്നതിനുമായി ഇരുപതു സഹായികള്‍. ഇതാണ് ഈ ചികിത്സാ കേന്ദ്രം.ചുരുളിയപ്പന്റെ പാത പിന്തുടര്‍ന്ന് മക്കളായ മുനീശ്വരനും ചുരുളീശ്വരനും ചികിത്സാ രംഗത്തുണ്ട്.
എണ്ണയിട്ട യന്ത്രംപോലെ തികഞ്ഞ അച്ചടക്കത്തോടെ പ്രവര്‍ത്തിക്കുന്ന ഈ ചികിത്സാ കേന്ദ്രത്തില്‍ എത്രയാളുകളെത്തിയാലും യാതൊരു തിരക്കുകളുമില്ല. രാവിലെ ഏഴുമുതല്‍ വൈകുന്നേരം നാലുവരെ ഇടതടവില്ലാതെ ഇവിടെ ചികിത്സ നടക്കുന്നു.വരുന്നയാളുകളെ ഓരോരുത്തരെയായി വിളിച്ച് അടുത്തിരുത്തിയശേഷം കൈകൊണ്ടുള്ള സ്‌പര്‍ശത്തിലൂടെയാണിവിടെ ഒടിവാണോ ചതവാണോ മറ്റു പ്രശ്‌നങ്ങളാണോയെന്നും അത് ഏതു തരത്തിലുള്ളതാണെന്നും മനസിലാക്കുന്നത്. രോഗവിവരം പരിശോധിക്കുന്നതിനിടയില്‍ത്തന്നെ രോഗിയുടെ കൂടെ വന്നയാളോട് അടുത്തുള്ള കടയില്‍ നിന്ന് എണ്ണ വാങ്ങിവരാന്‍ നിര്‍ദേശിക്കും. വൈദ്യന്റെ സഹായി ഒടിഞ്ഞഭാഗം വച്ചുകെട്ടാനുള്ള തുണിയും ചീളിയുമായി അടുത്തുണ്ടാകും സംസാരത്തിനിടയില്‍ വേഗത്തില്‍ ഒടിഞ്ഞഭാഗം നേരെയാക്കി ഒറ്റക്കെട്ടലാണ്. ഇതിനിടയില്‍ കഠിനവേദനമൂലം കുതറി ബഹളമുണ്ടാക്കിയാല്‍ പിടിച്ചു നിര്‍ത്താന്‍ സഹായികള്‍ ഓടിയെത്തും. ചിലപ്പോള്‍ ഇവിടെ ചികിത്സിച്ചാല്‍ ശരിയാവില്ല ഒരാഴച കഴിഞ്ഞുവന്നാല്‍മതിയെന്നു പറഞ്ഞ് രോഗിയുടെ ശ്രദ്ധതിരിച്ചുകൊണ്ടായിരിക്കും ചുരുളിയപ്പന്‍ ഒടിഞ്ഞ ഭാഗം വച്ചുകെട്ടുക. തന്റെ ശരീരത്തിലെ ഒടിവിനെപ്പറ്റിയും ചികിത്സയെ പ്പറ്റിയും രോഗിക്കു ചിന്തിക്കാന്‍ അവസരം ലഭിക്കുന്നതിനു മുന്‍പുതന്നെ വച്ചുകെട്ടുകയെന്നതാണ് മനസിന്റെ മര്‍മമറിഞ്ഞുള്ള ഇവിടത്തെ ചികിത്സാരീതി. നടുവിനും മറ്റുമുണ്ടാകുന്ന ക്ഷതങ്ങള്‍ പരിഹരിക്കാനും ഇവിടത്തെ വൈദ്യന്‍മാര്‍ക്ക് പ്രത്യേക വൈദഗ്‌ദ്യമുണ്ട്. ഞങ്ങളെത്തുമ്പോള്‍ മലയാളികളും തമിഴ്‌നാട്ടില്‍ നിന്നുള്ളവരുമടക്കം നിരവധിപ്പേര്‍ ചികിത്സയ്‌ക്കായി കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.രണ്ടു മെഡിക്കല്‍ കോളജിലെത്താനുള്ള ആളുകളാണ് ഇവിടെ വരുന്നത്. എന്നിട്ടും യാതൊരു ബുദ്ധിമുട്ടുമില്ലാതെ എല്ലാവര്‍ക്കും പരിചരണം ലഭിക്കുന്നു. `എന്റെ മോന്‍ മൂന്നുമാസമെങ്കിലും പ്ലാസ്‌റ്റര്‍ ഇട്ടുകൊണ്ടുനടക്കണ്ട ഒടിവാണ് ഇവിടെ ഒരുമാസം കൊണ്ടു ശരിയായത്.' ഇവിടെ വന്നു പോകുന്ന ഒരു മലയാളി കുടുംബത്തിലെ അംഗമായ സ്‌ത്രീ പറഞ്ഞു.
ഇതുപോലെ നൂറുകണക്കിനാളുകള്‍. ദിനംപ്രതി 300 പേര്‍ മുതല്‍ അഞ്ഞൂറുപേര്‍ വരെയാണ് അതുല്യമായ ഈ പാരമ്പര്യ ചികിത്സാകേന്ദ്ര ത്തിന്റെ സേവനം പ്രയോജനപ്പെടുത്തുന്നത്. കാല്‍ ഒടി ഞ്ഞ ഒരു പെണ്‍കുട്ടിയുടെ കാല്‍ സ്‌നേഹത്തോടെ തലോടിക്കൊണ്ടു ചുരുളിയപ്പന്‍ വച്ചുകെട്ടുന്നത് ഇതിനിടെ ഞങ്ങള്‍ കണ്ടു. ഒടിഞ്ഞ അസ്ഥികള്‍ ഒന്നിച്ചുചേര്‍ക്കാന്‍ പോകുന്നുവെന്നു കുട്ടി അറിയുന്നതിനു മുന്‍പ് വൈദ്യന്‍ അത് ഒന്നിച്ചുചേര്‍ത്തു കഴിഞ്ഞിരുന്നു. ഒരു പക്ഷേ സ്‌പെ ഷാലിറ്റി ഹോസ്‌പിറ്റലുകളിലെ സര്‍ജന്‍മാരില്‍ നിന്നുകിട്ടാത്ത മാനുഷിക പരിഗണനയാണ് ഇവിടത്തെ വൈദ്യനില്‍നിന്നു രോഗികള്‍ക്കു കിട്ടുന്നത്.
മറ്റു ചികിത്സാ കേന്ദ്രങ്ങളെ അപേക്ഷിച്ച് ഇവിടത്തെ ചികിത്സ മഹത്തരമാകുന്നതിന് മറ്റൊരുകാരണംകൂടിയുണ്ട്. ഏതു രോഗവുമായെത്തുന്നവരില്‍ നിന്നും വാങ്ങുന്ന ഏറ്റവും കൂടിയ തുക 50 രൂപമുതല്‍ നൂറുരൂപവരെയാണ്. ആദ്യ തവണ 50 രൂപയാണെങ്കില്‍ രണ്ടാമതെത്തുമ്പോള്‍ അത് 30 രൂപയും അവസാനം 10 രൂപയുമായിച്ചുരുങ്ങും. ഒരു എക്‌സ്‌റേ എടുക്കുന്നതിനു പോലും നൂറുരൂപയില്‍ക്കൂടുതല്‍ ചെലവു വരുന്ന കാലത്താണ് ഇവിടെ പത്തുരൂപയ്‌ക്കു ചികിത്സ. സഹായികളായി നില്‍ക്കുന്ന ഇരുപതിലധികം പേര്‍ക്കുള്ള പ്രതിഫലം നല്‌കിക്കഴിഞ്ഞാല്‍ വൈദ്യനു കാര്യമായൊന്നും മിച്ചമില്ല. കൂടുതല്‍ തുക ചികിത്സാ ഫീസായി നല്‌കാമെന്നു കരുതിയാലും ഇവിടെയുള്ളവര്‍ വാങ്ങില്ല. അവര്‍ ഈ ചികിത്സ ചെയ്യുന്നത് തികച്ചും സേവനമായിത്തന്നെയാണ്. ചെറിയ ഫീസ് വാങ്ങുന്നത് ചികി ത്സയ്‌ക്കാവശ്യമായ ചീളിയും തുണിയും മറ്റും വങ്ങാനും സഹായികള്‍ക്ക് ശമ്പളം കൊടുക്കാനുമാണ്. ചികിത്സ കഴിഞ്ഞ് സുഖപ്പെട്ടു മടങ്ങുന്നവരുടെ കണ്ണുകളിലെ തിളക്കം, നന്ദി സൂചകമായ നോട്ടം- ഇതാണ് തങ്ങള്‍ക്കുള്ള യഥാര്‍ഥ പ്രതിഫലമായി കണക്കാക്കുന്നതെന്ന് പ്രധാന വൈദ്യനായ ചുരുളിയപ്പന്‍ പറയുന്നു. ചികിത്സയ്‌ക്കായെത്തു ന്നവര്‍ക്ക് വണ്ടിക്കൂലിവരെ കൊടുത്തു വിട്ട സംഭവങ്ങള്‍ നിരവധിതവണ ഉണ്ടായിട്ടുണ്ടെന്നു പറയുമ്പോഴും ഈ ചികി ത്സാ കേന്ദ്രത്തിലെ പ്രവര്‍ത്തകര്‍ നേര്‍ത്ത പുഞ്ചിരിപൊഴിക്കുന്നു, തങ്ങള്‍ ചെയ്യുന്നതൊക്കെ എത്ര നിസാരമാ ണെന്ന മട്ടില്‍.
ഉസിലംപെട്ടിയില്‍ ചികിത്സയ്‌ക്കെത്തു ന്നവര്‍ക്കുള്ള ഏറ്റവും വലിയ വെല്ലുവിളി തങ്ങള്‍ ചുരുളിയപ്പന്റെ അരികില്‍ത്തന്നെയാണ് എത്തുന്നതെന്നുറപ്പുവരുത്തുകയെന്നതാണ്. കാരണം രോഗികളില്‍ നിന്നു കനത്ത ഫീസ് വാങ്ങാന്‍ ചുരുളിയപ്പനാണെന്ന പേരില്‍ നിരവധി അപരന്‍മാര്‍ ഇവിടെയുണ്ട്. ഇവരെ ഒഴിവാക്കി വേണം യഥാര്‍ഥ ചികിത്സാ കേന്ദ്രത്തിലെത്താന്‍.
ഞങ്ങള്‍ യാത്രപറഞ്ഞിറങ്ങുമ്പോള്‍ കൊച്ചുമകള്‍ പ്രധാന വൈദ്യനായ ചുരുളിയപ്പന്റെ മടിയില്‍ക്കയറിയിരുന്ന് കിന്നാരം പറയുന്നുണ്ടായിരുന്നു. ചികി ത്സയ്‌ക്കായി ഇവിടെയെത്തുന്നവര്‍ വേദന കടിച്ചമര്‍ത്തിക്കൊണ്ടാണ് എത്തുക, എന്നാല്‍ മടങ്ങുക പുഞ്ചിരിക്കുന്ന മുഖങ്ങളോടെയാവും. വേദനയുടെ ലോകത്ത് തങ്ങളാലാവുന്ന സഹായം ചെയ്യാന്‍ കഴിയുന്നതിന്റെ നിര്‍വൃതി -അതാണ് ഉസിലംപെട്ടിയെന്ന കൊച്ചുഗ്രാമത്തിലെ അസ്ഥിരോഗചികിത്സകര്‍ക്കുള്ള പ്രതിഫലം.
ചിത്രങ്ങള്‍: ജേക്കബ് തപോവനം
Subscribe to:
Posts (Atom)