-
Monday, July 19, 2010
അടുപ്പത്തിനൊടുവില്‍ ആത്മഹത്യാ മുനമ്പിലേക്ക്
വിദ്യാസമ്പന്നരെന്ന് അഭിമാ}ിക്കുന്ന യുവജ}ങ്ങള്‍ ജീവ}ൊടുക്കുന്ന കഥകള്‍ പത്രത്താളുകളില്‍ സ്ഥിരം സ്ഥാ}ംപിടിക്കുന്ന വാര്‍ത്തകളായി. സഹപാഠിയോടൊപ്പം ജീവ}ൊടുക്കുന്ന വിദ്യാര്‍ഥികളും ഭര്‍ത്താവി}െ ഉപേക്ഷിച്ച് കാമുക}ോടൊപ്പം പോയി ഒടുവില്‍ സ്വയം മരണം വരിക്കുന്ന യുവതികളും ...മൊബൈല്‍ ഫോണി}ും }ഷ്ടപ്രണയത്തി}ും തുടങ്ങി പരീക്ഷയിലെ പരാജയത്തി}ു വരെ, എന്തി}ുംഏതി}ും മരണത്തില്‍ അഭയം പ്രാപിക്കുന്ന പ്രവണത ഇവിടത്തെ യുവജ}ങ്ങള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്നു. എന്തുകൊ|് അവര്‍ മരണത്തിലേക്കു }ടന്നടുക്കുന്നു? കേരളത്തിലെ യുവജ}ങ്ങള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ആത്മഹത്യാ പ്രവണതയെപ്പറ്റി ഒരു അന്വേഷണം
ആത്മഹത്യാമുമ്പിലെഅല്‍പ്പ പ്രാണനുകള്‍
പതിവു പോലെ അന്നു രാവിലെയും ആ ഇരുപത്തൊന്നുകാരി വീട്ടില്‍}ിന്നു ജോലിക്കിറങ്ങി. രാവിലെ മുതല്‍ തന്നെ ജോലികളില്‍ ആകെക്കൂടി ഒരു പന്തികേടു ദൃശ്യമായിരുന്നു. ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപ}ത്തില്‍ സ്വന്തം പേരില്‍ }ിക്ഷേപിച്ചിരുന്ന10,000 രൂപയുടെ രസീത് മാതാവി}െ ഏല്‍പ്പിച്ചിട്ടാണ് അവള്‍ വീട്ടില്‍}ിന്നിറങ്ങിയത്. പതിവി}ു വിരുദ്ധമായി }ടന്നകലുന്നതി}ു മുന്‍പ് അവള്‍ വീട്ടിലേക്ക് ഒന്നു തിരിഞ്ഞു}ോക്കിയിരുന്നു. രാത്രിയേറെയായിട്ടും വീട്ടിലെത്താതിരുന്ന യുവതിയെത്തിരക്കിയിറങ്ങിയവര്‍ക്ക് അവളുടെ ചേത}യറ്റ ശരീരമാണു ക|ുകിട്ടിയത്. ഇത് വാഗമണിലെ കൊക്കയില്‍ കാമുക}ൊപ്പം ചാടി ജീവ}ൊടുക്കിയ പെണ്‍കുട്ടിയുടെ കഥ. മകളുടെ അമിതമായ ഫോണ്‍വിളിക്കെതിരേ പിതാവ് താക്കീതു ചെയ്യുകയും സിംകാര്‍ഡ് }ശിപ്പിച്ചുകളയുകയും ചെയ്തതാണ് ജീവ}ൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നു പറയുന്നു. എന്നാല്‍, തങ്ങളുടെ സുഹൃദ്ബന്ധം എല്ലാവരും തെറ്റിദ്ധരിച്ചതാണ് ജീവ}ൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് ഇരുവരുടെയും ആത്മഹത്യാക്കുറിപ്പിലുള്ളത്. സ്വകാര്യ പണമിടപാടു സ്ഥാപ}ത്തിലെ ജീവ}ക്കാരായിരുന്നു മരിച്ച യുവാവും യുവതിയും. കാണാതായി ആറു ദിവസങ്ങള്‍ക്കുശേഷമാണ് വാഗമണി}ടുത്ത് കോലാഹലമേട് കൊക്കയില്‍ }ിന്ന് ഇരുവരുടെയും മൃതദേഹങ്ങള്‍ ക|െത്തിയത്. എംസിഎ ബിരുദധാരിണിയായിരുന്നു യുവതി. ഭാര്യയും കുഞ്ഞുമുള്ള യുവാവി}ൊപ്പം ജീവിക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവാണ് ഇരുവരെയും ജീവ}ൊടുക്കാന്‍ പ്രേരിപ്പിച്ചത്രേ. ഇത് ഒരു സംഭവം മാത്രം. സാക്ഷരതയില്‍ ഒന്നാംസ്ഥാ}ം പുലര്‍ത്തുന്ന, സാംസ്കാരികമായും വിദ്യാഭ്യാസപരമായും ഉന്നത}ിലവാരം പുലര്‍ത്തുന്നവരുടെ }ാടെന്ന് അറിയപ്പെടുന്ന കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ പുതുമയല്ലാതായിട്ടു|്. പാലക്കാടുകാരിയായ യുവതിയും പാലാ സ്വദേശിയായ യുവാവും അടുത്തിടെയാണ് ചങ്ങ}ാശേരിയിലുള്ള ഒരു ലോഡ്ജില്‍ മുറിയെടുത്തശേഷം ജീവ}ൊടുക്കിയത്. യുവതിക്ക് ഭര്‍ത്താവും ഒരു കുഞ്ഞുമു|്. ഭര്‍ത്താവ് വിദേശത്താണ്. ഷൊര്‍ണൂരില്‍ ഒരു ആശുപത്രിയില്‍ ജീവ}ക്കാരിയായ യുവതി അവിടെവച്ചാണ് ഭാര്യയും മക്കളുമുള്ള യുവാവുമായി അടുപ്പത്തിലായത്. യുവതിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കളായി ആരുമെത്തിയില്ല. ഒടുവില്‍ താന്‍ ഉപേക്ഷിച്ചുപോന്ന ഭര്‍ത്താവുതന്നെ വേ|ിവന്നു അവളുടെ മൃതദേഹം ഏറ്റുവാങ്ങാന്‍. ഭാര്യയെ കാണാതായതി}െത്തുടര്‍ന്ന് പോലീസില്‍ പരാതി }ല്കി സ്വന്തം }ിലയില്‍ അ}്വേഷണം തുടരുകയിരുന്നു ഭര്‍ത്താവ്. ഇതി}ിടയിലാണ് ഭാര്യയുടെ മരണവിവരം അറിഞ്ഞത്. മരിച്ച യുവതിയുടെ മൃതദേഹം ഏറ്റുവാങ്ങാ}ാ}ുള്ള സമ്മതപത്രത്തില്‍ സ്വന്തം കുഞ്ഞി}െയും മാറോടുചേര്‍ത്ത്, കരഞ്ഞുകൊ|് ഒപ്പിട്ടുകൊടുക്കുന്ന ഭര്‍ത്താവിന്റെ ദൃശ്യം }ൊമ്പരക്കാഴ്ചയായി.പാമ്പാടിയിലെ യുവാവും ഷൊര്‍ണൂരിലെ യുവതിയും പറക്കമുറ്റാത്ത കുഞ്ഞുങ്ങളെയും തങ്ങളുടെ ജീവിതപങ്കാളികളെയും ഏകാന്തതയുടെ ലോകത്തേക്കു തള്ളിവിട്ടാണ് മരണത്തിന്റെ ചിറകിലേറിയത്. (ഉറ്റവരെയും ഉടയവരെയും മറന്നു മരണത്തിന്റെ ചിറകിലേറിയ ഇവര്‍ കേരളത്തിന്റെ മ}സാക്ഷിക്കു മുന്നില്‍ത്തന്നെ ചോദ്യചിഹ്നമാവുകയാണ്.)അയല്‍വാസിയായ യുവാവിന്റെ പീഡ}ത്തെത്തുടര്‍ന്ന് റാന്നിയില്‍ സഹോദരിമാര്‍ ജീവ}ൊടുക്കിയത് മൂന്നുമാസം മുന്‍പാണ്. പെണ്‍കുട്ടികളിലൊരാള്‍ക്ക് അയല്‍വാസിയായ യുവാവുമായി മൊബൈല്‍ ഫോണ്‍വഴി പ്രണയമുദിച്ചതാണ് പെണ്‍കുട്ടികളെ ജീവ}ൊടുക്കുന്നതില്‍ വരെയെത്തിച്ചത്. സംഭവത്തില്‍ അയല്‍ വാസിയായ യുവാവ് അറസ്റ്റിലായി. ഇത്തരം സംഭവങ്ങളില്‍ ഒടുവിലത്തേതെന്നു പറയാവുന്നതാണ് കാമുകന്റെ വീട്ടില്‍ പതി}േഴുകാരിയെ തീപ്പൊള്ളലേറ്റു മരിച്ച}ിലയില്‍ ക|െത്തിയ സംഭവം. കൊല്ലം സ്വദേശി}ിയായ പെണ്‍കുട്ടിയെയാണ് ചിതലിയിലുള്ള കാമുകന്റെ വീട്ടില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ച}ിലയില്‍ ക|െത്തിയത്. കേരളത്തിലെ ആത്മഹത്യാ}ിരക്കില്‍ ഏതാ}ും വര്‍ഷങ്ങളായി കുറവാണു രേഖപ്പെടുത്തുന്നത്. കര്‍ഷക ആത്മഹത്യകള്‍ കുറഞ്ഞതാണ് ഇതി}ു കാരണം. മുന്‍പ് കര്‍ഷക ആത്മഹത്യകളാണ് കൂടുതല്‍ ഉ|ായിരുന്നത്. കാര്‍ഷികകടം എഴുതിത്തള്ളലും, കാര്‍ഷിക വിളകള്‍ക്കു മെച്ചപ്പെട്ട വില ലഭിക്കുന്നതും വായ്പ തിരിച്ചീടാക്കലില്‍ ബാങ്കുകള്‍ സ്വീകരിച്ചിരിക്കുന്ന ഉദാര സമീപ}ങ്ങളുമെല്ലാം കര്‍ഷകരുടെ ആത്മഹത്യാ }ിരക്കു കുറയാന്‍ കാരണമായി. ഇതി}ു കുറവു സംഭവിച്ചപ്പോള്‍ യുവജ}ങ്ങളുടെയും കൗമാരക്കാരുടെയും ആത്മഹത്യ ഭീതിദമായതോതില്‍ വര്‍ധിച്ചുവരികയാണ്. സംസ്ഥാ} ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം 2009 ല്‍ 15}ും 30 }ും മധ്യേ പ്രായമുള്ള 1896 പേരാണ് ജീവ}ൊടുക്കിയത്. 2009 ല്‍ 274 വിദ്യാര്‍ഥികളാണ് ആത്മഹത്യ ചെയ്തതെങ്കില്‍ 2010 ജ}ുവരി ഒന്നു മുതല്‍ ഫെബ്രുവരി 28 വരെ മാത്രം 57 വിദ്യാര്‍ഥികളാണ് ജീവ}ൊടുക്കിയത്. 2009 ല്‍ 189 കമിതാക്കള്‍ പ്രണയ}ൈരാശ്യത്തില്‍ ജീവ}ൊടുക്കി. പ്രണയ}ൈരാശ്യവും പരീക്ഷയിലെ പരാജയവും മൊബൈല്‍ ചതിക്കുഴികളും ലൈംഗിക പീഡ}വും ഉള്‍പ്പെടെയുള്ള }ിരവധി കാരണങ്ങളാണ് ഇത്തരം ആത്മഹത്യകള്‍ക്കു കാരണമായി അധികൃതര്‍ ചൂ|ിക്കാട്ടുന്നത്. യുവജ}ങ്ങളുടെ ആത്മഹത്യകളിലൊന്നും തന്നെ സാമ്പത്തിക ബുദ്ധിമുട്ട് ഒരു കാരണമായിരുന്നില്ലെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.ശ്രദ്ധിക്കേ|ത് കുടുംബാംഗങ്ങള്‍യുവജ}ങ്ങളുടെ ആത്മഹത്യകള്‍ ഭൂരിഭാഗവും പ്രണയവുമായി ബന്ധപ്പെട്ടു|ാകുന്നവയാണ്. പെട്ടെന്നുള്ള അടുപ്പത്തിന്റെ പേരില്‍ പറയുന്നതെല്ലാം വിശ്വ സിച്ച് സങ്കല്‍പ്പലോകത്തിലെത്തുന്ന പെണ്‍കുട്ടികള്‍ക്ക് കാമുകന്‍ വിവാഹിത}ോ തട്ടിപ്പുകാര}ോ ആണെന്നറിയുമ്പോള്‍ പിടിച്ചു}ില്‍ക്കാ}ാവാതെ വരുന്നു. പ്രണയത്തിന്റെ പേരില്‍ വീടുവിട്ടിറങ്ങുന്ന പെണ്‍കുട്ടികളില്‍ }ല്ലൊരു ശതമാ}വും ചതിയില്‍പ്പെടുകയാണു പതിവ്. ഇതാണ് പിന്നീട് ആത്മഹത്യയില്‍ കലാശിക്കുന്നത്. കുമളി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായ അ}ില്‍ ശ്രീ}ിവാസ,് പറയുന്നത് മാസത്തില്‍ ഇത്തരം മൂന്നു}ാലു കേസുകളെങ്കിലും അ}്വേഷണത്തി}് വരാറു|് എന്നാണ്. അപക്വമായ മ}സുകളില്‍ പെട്ടെന്നു|ാകുന്ന ഭ്രമങ്ങളാണ് പ്രണയത്തിലേക്കു വഴിമാറുക. ഇത്തരം സമയങ്ങളില്‍ മറ്റുള്ളവര്‍ പറയുന്നത് അംഗീകരിക്കാ}ും യുവജ}ങ്ങള്‍ തയാറാകില്ല. പ്രണയത്തി}ും വിവാഹത്തി}ും വീട്ടില്‍}ിന്നുള്ള സമ്മതം ലഭിക്കാതാകുമ്പോള്‍ മിക്കവരും ആത്മഹത്യയില്‍ അഭയംപ്രാപിക്കുകയാണ്.അതുകൊ|ുതന്നെ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ വിവേകപൂര്‍വം പെരുമാറേ|ത് കുടുംബാംഗങ്ങളാണ്. മക}ോ മകളോ തെറ്റായ ഒരു ബന്ധത്തില്‍ അകപ്പെട്ടിട്ടു|െന്നു മ}സിലായാല്‍പോലും അവര്‍ക്കു }േരെ കയര്‍ക്കാതെ സ്}േഹപൂര്‍വം ഉപദേശിച്ചു }േര്‍വഴിക്കു കൊ|ുവരാ}ാണ് ശ്രമിക്കേ|ത് . ഇതി}ു പകരം മിക്കവരും കുട്ടികളെ ഒറ്റപ്പെടുത്താ}ാണ് ശ്രമിക്കുക. ത}ിക്ക് ആരുമില്ലെന്ന തോന്നല്‍ ഉടലെടുക്കുമ്പോഴാണ് കുട്ടികള്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുക. ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേ|ത് മാതാപിതാക്കള്‍ തന്നെയാണ്. മകന്റെയോ മകളുടെയോ കൂട്ടുകാര്‍ ആരൊക്കെയെന്നും ബന്ധങ്ങള്‍ ഏതുവിധത്തിലുള്ളതാണെന്നും മാതാപിതാക്കള്‍ }ിശ്ചയമായും അറിഞ്ഞിരിക്കണം. പ്രണയത്തെയും വിവാഹത്തെയുംകാള്‍ പഠ}ത്തി}ും ജോലി സമ്പാദിക്കാ}ുമുള്ള ശ്രമങ്ങളിലാണ് ശ്രദ്ധിക്കേ|തെന്നു പറഞ്ഞുമ}സിലാക്കിക്കൊടുക്കേ|വര്‍ അവരാണ്.
ഇന്നത്തെ സി}ിമയും സീരിയലുകളുമൊക്കെ കുട്ടികള്‍ക്ക് പ്രണയത്തിന്റെയും ജീവിതത്തിന്റെയും }ിറമുള്ള വഴികള്‍ മാത്രം പറഞ്ഞുകൊടുക്കുന്നവയാണ്. ഇതിലൊക്കെ അഭിരമിക്കുന്ന കുട്ടികള്‍ ലോകത്തെക്കുറിച്ചോ }ാട്ടില്‍ }ടക്കുന്ന സംഭവങ്ങളെക്കുറിച്ചോ അറിയുന്നില്ല എന്നു പറയുന്നതാവും കൂടുതല്‍ ശരി. }മ്മുടെ കൗമാരക്കാരായ വിദ്യാര്‍ഥികളില്‍ എത്രപേര്‍ ദിവസവും പത്രം വായിക്കുന്നു|െന്ന കണക്കെടുത്താല്‍ അതിശയിക്കും. ഭൂരിഭാഗവും പത്രം കൈകൊ|ു തൊടുന്നുപോലുമില്ല. ഇക്കാര്യത്തില്‍ പെണ്‍കുട്ടികളാണ് മുന്നില്‍. വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും ടിവി കാണുന്നവരാണങ്കിലും വാര്‍ത്തകള്‍ ശ്രദ്ധിക്കുന്നവരുടെ എണ്ണം വളരെക്കുറവാണ്. അതുകൊ|ുതന്നെ ലോകത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ ശ്രദ്ധിച്ച് മുന്‍കരുതലെടുക്കാന്‍ അവര്‍ക്കു കഴിയുന്നില്ല.
(തുടരും)
Subscribe to:
Posts (Atom)