Sunday, July 5, 2009

സ്‌റ്റെതസ്‌കോപ്പും പെയിന്റിംഗ്‌ ബ്രഷും




ഡോ.ജയിംസ്‌ ചിത്ര രചനയില്‍
തിരക്കേറിയ ഇ.എന്‍.ടി. സ്‌പെഷലിസ്റ്റാണു ഡോ. ടി.സി. ജയിംസ്‌. പക്ഷേ ഗൗരവപൂര്‍ണമായ ചിത്രരചനയ്‌ക്കും അദ്ദേഹം സമയം കണ്ടെത്തുന്നു. ആയിരത്തോളം രചനകളുടെ പ്രദര്‍ശനത്തിന്‌ ഒരുങ്ങുകയാണദ്ദേഹം.

രാവിലെ മുതല്‍ വൈകുവോളം തിരക്കിട്ട്‌ രോഗികളെ പരിശോധിക്കുന്ന ഒരു ഡോക്‌ടറുടെ ദിനചര്യയും മനസും കലോപാസനയ്‌ക്കു യോജിച്ചതാവില്ല എന്നതാണു പൊതുവേയുള്ള ധാരണ.അവര്‍ക്കുമാകാം കലോപാസന എന്നു സമ്മതിക്കുന്നവര്‍തന്നെ സംഗീതം പോലെയുള്ള കലകളുമായാണ്‌ അവരെ ബന്ധിപ്പിക്കാന്‍ തയാറാവുക.അധികം സമയം വിഴുങ്ങാത്ത കലകള്‍.
എന്നാല്‍ കട്ടപ്പന സെന്റ്‌ ജോണ്‍സ്‌ ആശുപത്രിയിലെ ഇ.എന്‍.ടി വിദഗ്‌ധനായ ഡോക്‌ടര്‍ ടി.സി. ജയിംസിന്റെ കലാസപര്യ വര്‍ണക്കൂട്ടുകളുടെ ലോകത്താണ്‌ .സ്റ്റെതസ്‌കോപ്പും ഓട്ടോസ്‌കോപ്പുമൊക്ക താഴെവച്ചുക ഴിഞ്ഞാല്‍ അദ്ദേഹം പാലറ്റും ബ്രഷും എടുക്കുന്നു. വിസ്‌മയകരമായ ചാതുരിയോടെ കാന്‍വാസില്‍ രചനകള്‍ നടത്തുന്നു. ആരില്‍നിന്നും ചിത്രകല ഔപചാരികമായി പഠിച്ചിട്ടില്ലെന്ന താണ്‌ ഈ ചിത്രകാരന്റെ മറ്റൊരു പ്രത്യേകത.
സ്‌കൂള്‍ പഠനകാലംമുതല്‍ ചിത്രരചനയിലും പെയിന്റംഗിലും താല്‍പര്യമുണ്ടാ യിരുന്ന ജയിംസ്‌ എത്തിയത്‌ വൈദ്യശാ സ്‌ത്രത്തി ന്റെ ലോകത്താണ്‌. മെഡിക്കല്‍ പഠനത്തിനായി പൂനാ മെഡിക്കല്‍ കോളജിലെത്തിയതാണ്‌ ജയിംസിലെ ഉറങ്ങിക്കിടന്ന ചിത്രകാരനെ വീണ്ടുമുണര്‍ത്തിയത്‌. മെഡിക്കല്‍ കോളജിനു സമീപമുള്ള കടകളില്‍ വരയ്‌ക്കുന്നതിനുള്ള ഉപകരണങ്ങളും ചായക്കൂട്ടുകളും സുലഭമായി രുന്നു.ഇവ വാങ്ങിയാണ്‌ ഡോക്‌ടര്‍ വീണ്ടും വരയുടെ ലോകത്ത്‌ സജീവമായത്‌. പിന്നീട്‌ ഡോക്‌ടറായി വിവിധ സ്ഥലങ്ങളിലെത്തിയപ്പോഴെല്ലാം വരയെയും ഒപ്പം കൊണ്ടുനടന്നു. മെഡിക്കല്‍ ഗ്രന്ഥങ്ങളോടൊപ്പം പെയിന്റിംഗുകളെപ്പറ്റിയുള്ള പുസ്‌തകങ്ങളും വാങ്ങിക്കൂട്ടിക്കൊണ്ടിരുന്നു.
ഡോക്‌ടറുടെ ജോലി അദ്ദേഹത്തിനു തൊഴിലും ആത്മസമര്‍പ്പണം ചെയ്‌ത സേവനവുമാണ്‌.എന്നാല്‍ ആത്മാവിഷ്‌കാരം തനിക്കു സാധ്യമാകുന്നതു ചിത്രരചനയിലൂടെയാണെന്ന്‌ അദ്ദേഹം പറയുന്നു. ജോലിക്കിടയിലും യാത്രകളിലും ജീവിതത്തിന്റെ മറ്റു സന്ദര്‍ഭങ്ങളിലും മനസില്‍ കടന്നുവരുന്ന രൂപങ്ങളും രംഗങ്ങളും നിറങ്ങളില്‍പൂണ്ടാണ്‌ ആ മനസില്‍ പതിയുന്നത്‌.അവയെ കാന്‍വാസില്‍ പകര്‍ത്തുവോളം ആ മാനസികബിംബങ്ങള്‍ അദ്ദേഹത്തെ അസ്വസ്ഥനാക്കുന്നു. മനസില്‍ നിന്നു ബ്രഷിലൂടെ കാന്‍വാസില്‍ ദൃശീഭവിപ്പിക്കുമ്പോള്‍ ആത്മസംതൃപ്‌തിയടയുകയും ചെയ്യുന്നു.
തിമിര്‍ത്തുപെയ്യുന്ന മഴയും അക്ഷമയുടെ മുഖമുദ്രയുള്ള യാത്രക്കാരും പ്രകൃതിയുടെ ദാനങ്ങളായ കാര്‍ഷികോതപ്‌ന്നങ്ങളുമെല്ലാം അദ്ദേഹത്തിന്റെ പെയിന്റംിഗുകള്‍ക്കു വിഷയങ്ങളാകുന്നു. ഇടുക്കി ജില്ലക്കാരനായതിനാല്‍ കുന്നുകളും മലകളും വെള്ളച്ചാട്ടങ്ങളുമെല്ലാം ഡോക്‌ടര്‍ ജയിംസിന്റെ രചനകളില്‍ പ്രാമുഖ്യം കണ്ടെത്തുന്നുണ്ട്‌. ഛായാചിത്രങ്ങളും ധാരാളം. വാന്‍ഗ്വോയുടെ ആരാധകനായ ഈ ചിത്രകാരന്റെ സൃഷ്‌ടികളില്‍ വാന്‍ഗ്വോയുടെ ഛായാചിത്രം ഉള്‍പ്പെട്ടതു സ്വാഭാവികം. സെന്റ്‌ ജോണ്‍ ഓഫ്‌ ഗോഡ്‌, അല്‍ഫോന്‍സാമ്മ തുടങ്ങിയവരുടെ ചിത്രങ്ങള്‍. കൂടാതെ ഈയിടെ അന്തരിച്ച മാധവിക്കുട്ടി ഉള്‍പ്പെടെയുള്ള പ്രതിഭാശാലികളുടെ ചിത്രങ്ങളുമുള്‍പ്പെടെ ആയിരത്തോളം രചനകള്‍. പെയിന്റിംഗിനെപ്പറ്റി ഇന്ത്യയിലും വിദേശത്തും ലഭ്യമായ ഒട്ടുമിക്ക പുസ്‌തകങ്ങളും ഡോക്‌ടര്‍ ജയിംസിന്റെ ശേഖരത്തിലുണ്ട്‌.
പെയിന്റിംഗ്‌ എന്നത്‌ തനിക്കു ഹോബിയെന്നതി ലുപരി ആത്മാവിഷ്‌കാര ത്തിന്റെ അനുഭവമാണെന്ന്‌ ഡോക്‌ടര്‍ ജയിംസ്‌ പറയുന്നു. അദ്ദേഹത്തിന്റെ വീട്‌ പെയിന്റിംഗുകളുടെ ഒരു ഗാലറിയാണെന്നു പറയാം. ``ജോലിയിലും ജീവിതത്തിലുമുള്ള ടെന്‍ഷനുകളെല്ലാം മറക്കുന്നത്‌ പെയിന്റിംഗിന്റെ ലോകത്തെത്തുമ്പോഴാണ്‌.ഇത്‌ എന്നെ ഏറെ ആഹ്ലാദിപ്പിക്കുകയും ഒപ്പം എനിക്ക്‌ ആത്മസംതൃപ്‌തി നല്‌കുകയും ചെയ്യുന്നു. എത്ര ടെന്‍ഷന
ടിച്ചു ജോലിചെയ്‌താലും അതിന്റെയെല്ലാം പ്രശ്‌നങ്ങള്‍ പെയിന്റിംഗിന്റെ ലോകത്തു പ്രവേശിക്കുമ്പോള്‍ അവസാനിക്കുന്നു,'' അദ്ദേഹം പറഞ്ഞു. ഞായറാഴ്‌ചകളിലും ഒഴിവുദിവസങ്ങളിലും സാധാരണ ദിവസങ്ങളിലെ രാത്രികളിലുമാണ്‌ ഡോ. ജയിംസ്‌ പെയിന്റിംഗിനു സമയം കണ്ടെത്തുന്നത്‌.വീടിന്റെ ഒരു മുറി തന്നെ സ്റ്റുഡിയോ.അവിടെ പൂര്‍ത്തിയായതും വരച്ചുകൊണ്ടിരിക്കുന്നതുമായ നിരവധി പെയിന്റംിഗുകള്‍. പല സമയങ്ങളിലായി മനസില്‍ വിരിയുന്ന ഭാവങ്ങള്‍ക്കു ഭാവം പകരുകയാണു താന്‍ ചെയ്യുന്നതെന്നു ഡോക്‌ടര്‍ പറയുന്നു.റിയലിസ്റ്റിക്‌ രചനകളാണ്‌ ഏറെയുമെങ്കിലും വ്യത്യസ്‌ത സങ്കേതങ്ങള്‍ പരീക്ഷിക്കാറുണ്ട്‌.ചിത്രകലയെ അഗാധമായി സ്‌നേഹിക്കുന്നുവെങ്കിലും ചിത്രചന വൈദ്യസേവനത്തെ ബാധിക്കാന്‍ അനുവദിക്കില്ല.
കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ കട്ടപ്പന സെന്റ്‌ ജോണ്‍സ്‌ ആശുപത്രിയില്‍ നടന്ന നേഴ്‌സിംഗ്‌ ഫെസ്റ്റിവലില്‍ ഡോ. ജയിംസിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഡോക്‌ടര്‍മാരുടെ കോണ്‍ഫറന്‍സുകളിലും ചിത്രപ്രദര്‍ശനം നടത്താറുണ്ട്‌. വരച്ച പെയിന്റിംഗുകളെല്ലാം സമാഹരിച്ച്‌ കൂടുതല്‍ വിപുലമായ രീതിയില്‍ ഒരു പ്രദര്‍ശനം നടത്താനുള്ള ശ്രമത്തിലാണ്‌ ഇപ്പോള്‍ ഡോ. ജയിംസ്‌.കലാസപര്യയില്‍ ഭാര്യ സുജയില്‍ നിന്നു ലഭിക്കുന്ന പ്രോത്സാഹനം ഇദ്ദേഹത്തിനു കൂടുതല്‍ ആത്മവിശ്വാസം പകരുന്നു. ഏക മകന്‍ ഡെറി.
ചിത്രങ്ങള്‍: ജേക്കബ്‌ തപോവനം